112 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി...അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്

അമേരിക്കയിലെ 911 പോലെയും ഇംഗ്ലണ്ടിലെ 999 പോലെയും ഇനി ഇന്ത്യയ്ക്കും ഉണ്ട് ഒറ്റ ഹെല്പ് ലൈൻ നമ്പർ. ആപത്ത് വരുമ്പോൾ പോലീസിനെ വിളിക്കാൻ 100, ഫയർ എൻജിന് 101, ആംബുലൻസിന് 108, വനിതാ രക്ഷയ്ക്ക് 1090 ഇവയൊന്നും ഇനി ആവശ്യമില്ല. ഏതു തരത്തിലുള്ള എമർജൻസിക്കും ഇനി 112 ഡയൽ ചെയ്താൽ മതി. നിർഭയ സ്‌ക്കീമിൻറെ കീഴിൽ പുറത്തിറക്കുന്ന ഈ നമ്പർ കേന്ദ്ര ആഭ്യന്തര വകുപ്പാണ് സ്പോൺസർ ചെയ്തിരിക്കുന്നത്
112 എന്ന ടോൾഫ്രീ നമ്പറിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രവർത്തനം തുടങ്ങി...112 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചാൽ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ കൺട്രോൾ റൂം തയ്യാറാക്കിയിരിക്കുന്നത്. അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതി.. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലെന്നപോലെതന്നെ ഇപ്പോഴത്തെ വെള്ളപ്പൊക്കസമയത്തും കേരള പോലീസ് കാഴ്ചവെച്ചത് മഹത്തായ രക്ഷാപ്രവര്‍ത്തനമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്ത മേഖലകളില്‍ മറ്റ് ഏജന്‍സികളോടൊപ്പം കേരള പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തിന് ഏകീകൃത സ്വഭാവം കൈവരും . ഇത് കേരളാ പോലീസിന്റെ ജനമൈത്രിയുടെ മുഖമാണ് കാണിക്കുന്നത്. ജനങ്ങളോടൊപ്പം എല്ലാ കാര്യത്തിനും പോലീസ് ഉണ്ടെന്ന സന്ദേശമാണ് ഈ സംവിധാനത്തിലൂടെ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി .
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കകാലത്ത് കേരളാ പോലീസ് നടത്തിയ രക്ഷാദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുസ്തകം ഏതാനും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രളയകാലത്ത് നല്‍കിയ സേവനത്തിന് അവരെ ആദരിക്കുകയാണ് ഇതുവഴി പോലീസ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം അനുസരിച്ച് സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും.
112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടൻ അമർത്തിയാൽ പോലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും
ഹെൽപ് ലൈൻ കൂടാതെ 112 എന്ന മൊബൈൽ ആപ്പും കേന്ദ്ര ആഭ്യന്തരവകുപ്പ് ഇതിനോടൊപ്പം ലഭ്യമാക്കുന്നുണ്ട്.
ആപ്പിൽ വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക ‘SHOUT’ എന്ന ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫീച്ചർ ഉപയോഗിച്ചു സഹായം ആവശ്യപ്പെടുമ്പോൾ അത് അയച്ചിരിക്കുന്ന ലൊക്കേഷൻറെ സമീപത്തു നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്ന സ്വയംപ്രവർത്തകരെ അറിയിക്കുകയും അവർ ഇവരുടെ രക്ഷണാർത്ഥം എത്രയും പെട്ടെന്ന് സ്ഥലത്ത് എത്തുകയും ചെയ്യുന്നതാണ്.
അതീവ ഗൗരവമായ സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ഒരു പാനിക്ക് കാൾ ഫീച്ചറും ഈ ഹെൽപ് ലൈനിനുണ്ട്. നിങ്ങളുടെ സ്മാർട്ഫോണിന്റെ പവർ ബട്ടൺ മൂന്ന് തവണ പെട്ടെന്ന് അമർത്തിയാൽ പാനിക്ക് കാൾ എമർജൻസി റെസ്പോൺസ് സെന്ററിൽ ആക്ടിവേറ്റ് ചെയ്യപ്പെടും. സാധാരണ ഫോൺ ആണെങ്കിൽ 5 അല്ലെങ്കിൽ 9 അമർത്തി പിടിക്കുക
സിഡാക്ക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി
https://www.facebook.com/Malayalivartha
























