Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

അടിച്ച് പിരിയേണ്ടെങ്കില്‍… സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം അതിരുവിടുന്നു; എംഎല്‍എയ്ക്ക് ലാത്തിയടി ഏറ്റതിന് പുറകേ സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം; ഇനി അറസ്റ്റിന് വന്നാല്‍ ചെറുക്കുമെന്ന മുന്നറിയിപ്പും

20 AUGUST 2019 12:42 PM IST
മലയാളി വാര്‍ത്ത

ഭരണത്തിലാണെങ്കിലും സിപിഐയ്ക്ക് വളരെ ദോഷം സമയമാണ്. എറണാകുളം ജില്ലാ സെക്രട്ടറിക്ക് അവഹേളനം, എം.എല്‍.എയ്ക്കു ലാത്തിയടി, ലോക്കല്‍ കമ്മിറ്റിയംഗത്തിനു ലോക്കപ്പ്... പോലീസ് നടപടികളെച്ചൊല്ലി സി.പി.ഐ. സി.പി.എമ്മിനോടു വീണ്ടുമിടയുകയാണ്. ഒരുമിച്ച് ഭരിക്കുന്ന മുന്നണിയിലെ പ്രധാന ഘടകകക്ഷിയ്ക്ക് ഈയൊരവസ്ഥയുണ്ടാകുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്നാണ് സിപിഐ വാദം. 

എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കു ലാത്തിയടിയേറ്റ പ്രകടനത്തിനിടെ പോലീസിനെ മര്‍ദിച്ചെന്ന കേസില്‍ ലോക്കല്‍ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തതാണു പുതിയ പ്രകോപനം. കൂടുതല്‍ അറസ്റ്റിനു തുനിഞ്ഞാല്‍ ചെറുക്കുമെന്നു സി.പി.ഐ. നേതാക്കള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മുന്നറിയിപ്പ് നല്‍കി. അതിനിടെ, കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടു സി.പി.ഐ. എറണാകുളം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജി, സംഘര്‍ഷത്തിലേക്കു നയിച്ച സംഭവത്തിനു കാരണക്കാരനായ ഞാറയ്ക്കല്‍ സി.ഐ. മുരളി എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. 

എം.എല്‍.എയ്ക്കു ലാത്തിയടിയേറ്റ സംഭവത്തില്‍ എസ്.ഐ. വിപിന്‍ ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണു പോലീസ് സൗത്ത് വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ എല്‍ദോ ഏബ്രഹാമാണ് ഒന്നാം പ്രതി, എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു രണ്ടാം പ്രതിയും. അറസ്റ്റ് ഇവരിലേക്കുമെത്തുമെന്ന ആശങ്കയിലാണ് കോടിയേരിക്കു സി.പി.ഐ. മുന്നറിയിപ്പു നല്‍കിയത്.
വൈപ്പിന്‍ കോളജില്‍ എസ്.എഫ്.ഐയുമായുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുമടങ്ങിയ പി. രാജുവിനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞതിലാണു സംഭവങ്ങളുടെ തുടക്കം. സ്ഥലത്തെത്തിയ സി.ഐ. മുരളി, രാജുവിനെ പരസ്യമായി അധിക്ഷേപിച്ചു. തുടര്‍ന്ന്, സി.ഐ. മുരളിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ഐ.ജിയുടെ ഓഫീസിലേക്കു നടത്തിയ പ്രകടനമാണു ലാത്തിച്ചാര്‍ജിലെത്തിയത്.

പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിക്കു ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും തൊട്ടുപിന്നാലെ എസ്.ഐ. വിപിന്‍ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. സി.പി.ഐയുടെ സമ്മര്‍ദത്തിലായിരുന്നു നടപടി. എന്നാല്‍, അന്‍സാര്‍ അലിയെ അറസ്റ്റ് ചെയ്തതു പുതിയ പ്രകോപനമായി. ഇതിനെ പോലീസിന്റെ പ്രതികാര നടപടിയായാണ് സി.പി.ഐ. വിലയിരുത്തുന്നത്. 

എല്‍ദോ ഏബ്രഹാമിനു മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് നേരത്തേ മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ., സി.പി.എം. തര്‍ക്കമുണ്ടായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനു പിന്നാലെ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് മയപ്പെടുത്തിയതു പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. കാനം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അസിസ്റ്റന്റ്റ് സെക്രട്ടറി പ്രകാശ് ബാബുവിനാണു പകരം ചുമതല.

കഴിഞ്ഞ മാസം 23ന് എറണാകുളത്ത് ഡി.ഐ.ജി. ഓഫീസിലേക്കു നടത്തിയ പ്രകടനത്തിനിടെ അസിസ്റ്റന്റ് പോലീസ് കമ്മിഷണറെ മര്‍ദിച്ചെന്ന പേരില്‍ സി.പി.ഐ. സൗത്ത് വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈ പ്രകടനത്തിനു നേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കു പരുക്കേറ്റതിനെച്ചൊല്ലി വിവാദം പുകയുന്നതിനിടെയാണ് അന്‍സാര്‍ അലിയെ പോലീസ് ഇന്നലെ നാടകീയമായി അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരില്‍ ഓട്ടോറിക്ഷ െ്രെഡവറാണ് അന്‍സാര്‍. ഇന്നലെ രാവിലെ രണ്ടു പോലീസുകാര്‍ പെരുമ്പാവൂരിലെത്തി ഓട്ടംവിളിച്ചു. ഓട്ടോറിക്ഷ കളമശേരിയിലെ െ്രെകം ഡിറ്റാച്ച്‌മെന്റ് ഓഫീസിലെത്തിയതോടെ അറസ്റ്റ് ചെയ്യുകയാണെന്നറിയിച്ചു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയത്. പോലീസ് പ്രതികാരനടപടി തുടങ്ങിയിരിക്കുകയാണെന്ന് സി.പി.ഐ. ജില്ലാ നേതൃത്വം ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചിട്ടില്ലെന്നു പി. രാജു പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (8 minutes ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (10 minutes ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (29 minutes ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (36 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (48 minutes ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (1 hour ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (1 hour ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (2 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (2 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (2 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (2 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (3 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (3 hours ago)

Malayali Vartha Recommends