വഴിയരികിൽ നിർത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഇടിച്ച് കയറി നവവരനടക്കം ഏഴുപേർക്ക് പരിക്ക്

വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് ഇടിച്ച് കയറിലുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവര്‍ ചേരാനല്ലൂര്‍ സ്വദേശി ജോവിന് ജോര്‍ജ് അടക്കം പരിക്കേറ്റ ബസ് യാത്രികരായ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന വടുതല സ്വദേശിയായ നവവരനെയടക്കം രണ്ടുപേരെ സമീപത്തെ സ്വകാര്യ ആശുപ ത്രിയിലുമായി പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 6.55 ഓടെ സെമിത്തേരിമുക്കിന് സമീപമായിരുന്നു അപകടം. ചിറ്റൂര്‍-മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന "ക്വീന്‍മേരി' ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പിന്നീട് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചിരുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഇയാളുടെ രക്തപരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ആദ്യം ഇടിച്ചുകയറിയത്. പിന്നീട് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റിലായിരുന്നു നവവരനുണ്ടായിരുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും ജീപ്പിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്ന നിലയിലാണ്. വെറുതെ വീട്ടിലിരുന്ന തന്നെ വിളിച്ച് ബസില്‍ കയറ്റുകയായിരുന്നുവെന്നാണു ഡ്രൈവറുടെ വിശദീകരണം. എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha