പിച്ച ചട്ടിയിൽ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവർ കാണുക! ബക്കറ്റ് പിരിവിന്റെ മാതൃക; ഇതിനു ശേഷം മറ്റാരെയും കുതിര കയറേണ്ട.! സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെ അടപടലം ട്രോളി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍

ഭിക്ഷ തേടുന്ന വയോധികയുടെ കൈയില്‍ നിന്ന് പിരിവെടുക്കുന്ന ചിത്രം പങ്കുവച്ച് സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനെ രൂക്ഷമായി പരിഹസിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ഭിക്ഷ തേടുന്ന വയോധികയുടെ കൈയില്‍ നിന്ന് പിരിവെടുക്കുന്ന ചിത്രം പങ്കുവെച്ചാണ് സെന്‍കുമാറിന്റെ കുറിപ്പ്. പിച്ച ചട്ടിയില്‍ കയ്യിട്ടുവാരുക എന്ന കലാപരിപാടി കാണാത്തവര്‍ കാണുക. ഇതാണ് ബക്കറ്റ് പിരിവിന്റെ മാതൃകയെന്ന് സെന്‍കുമാര്‍ പറയുന്നു. സെന്‍കുമാറിന്റെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ആഗസ്റ്റ് 13 മുതല്‍ 18 വരെ സിപിഎം സംസ്ഥാന വ്യാപകമായി ബക്കറ്റ് പിരിവിലൂടെ ഫണ്ട് സ്വരൂപിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 22,90,67,326 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തിരുന്നു.
ഉന്നതസ്ഥാനത്തിരുന്ന ഒരാളുടെ ഭാഗത്തുനിന്നും ഇത്തരം നിലവാരം കുറഞ്ഞ വാക്കുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് ചിലര്‍ കമന്റായി രേഖപ്പെടുത്തിയത്. എന്നാല്‍ ബക്കറ്റ് പിരിവ് ഇവരുടെ സ്ഥിരം കലാപരിപാടിയാണെന്നും ഇതില്‍ അത്ഭുതമില്ലെന്ന് ചിലര്‍ കമന്റില്‍ പറയുന്നു. ചിലരുടെ കുറിപ്പുകള്‍ സെന്‍കുമാറിനെതിരെയുള്ള തെറിവിളികളുമാണ്. തന്റെ ഫേസ്ബുക്ക് പേജില്‍ തെറിയുമായി എത്തുന്നവരെ തിരിച്ച് തെറി വിളിക്കുമെന്ന് ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍ ഐപിഎസ് ഇതിന് മുമ്പേ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കയറി തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി, നിന്റെയൊക്കെ തന്ത തള്ള മാര്‍ ജനിച്ചു പഠിച്ച സമയം മലയാളം മീഡിയം സ്‌കൂളിലും കേരളത്തിലെ കോളേജുകളിലും പഠിച്ച എനിക്ക്,നിന്റെയൊന്നും തെറിയും കമ്മിത്തരവും സുഡാപ്പിസവും പുത്തരിയല്ല.നിന്റെ നിലയില്‍ താഴാനും അതേ നിലയില്‍ തിരിച്ചടിക്കാനും എനിക്കൊരു IPS ഉം തടസ്സമല്ല. അതുകൊണ്ടു ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു അന്തം കമ്മികളെ, എന്നായിരുന്നു അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha
























