സിനിമ തീയ്യറ്ററിലുള്ള പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുങ്ങിയത് അരുംകൊലയില്‍; ഒടുവില്‍ പ്രതി പിടിയില്‍; നാടിനെ നടുക്കിയ സംഭവം നടന്നത്......!!
കുറച്ചുവര്‍ഷം മുമ്ബാണ് ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവിയുടെ നേതൃത്വത്തില്‍ വര്‍ണ തിയേറ്റര്‍ വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. റോഡില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി മുമ്ബും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
വിരലടയാളവിദഗ്‌ധരും പോലീസും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. വെട്ടാനുപയോഗിച്ച വാള്‍ വീട്ടുവളപ്പില്‍നിന്നും കണ്ടെടുത്തു. രാജന്റെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവില്‍ പോയ സംഘത്തെ പിടികൂടുന്നതിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
സിനിമാ തിയേറ്ററിലേയ്ക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സമീപവാസി വെട്ടേറ്റു മരിച്ചു. ഒരാള്‍ക്ക് കുത്തേറ്റു. തിയേറ്റര്‍ നടത്തിപ്പുകാരനടക്കം നാലാളുടെ പേരില്‍ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.
മാപ്രാണം വര്‍ണ തിയേറ്ററിന് പിന്നില്‍ താമസിക്കുന്ന തളിയക്കോണം വാലത്ത് രാമന്‍കുട്ടിയുടെ മകന്‍ രാജന്‍ (67) ആണ് ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. രാജന്റെ മരുമകന്‍ വിനു (35) ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വാടകയ്‌ക്കെടുത്ത് നടത്തുന്ന സഞ്ജയ് രവിയുടെയും മൂന്ന് ജീവനക്കാരുടെയുംപേരില്‍ പോലീസ് കേസെടുത്തു. ഇതില്‍ ഊരകം കൊടപ്പുള്ളി വീട്ടില്‍ മണികണ്ഠനെ (25) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. മറ്റുള്ളവര്‍ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തിയേറ്ററിന് പിന്നിലെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. രാത്രി ഒൻപതരയോടെ വിനുവും തിയേറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയുമായി തര്‍ക്കം നടന്നിരുന്നു. രാത്രി 12 മണിയോടെ ഓട്ടോയില്‍ തിരിച്ചെത്തിയ സഞ്ജയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രാജനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുഷ്പയാണ് രാജന്റെ ഭാര്യ. മക്കള്‍: വിന്‍ഷ, വര്‍ഷ. മരുമക്കള്‍: വിനു, ഷൈന്‍.
വീടിന്റെ ഗേറ്റ് തുറന്ന രാജന് തലയിലും പുറത്തും കൈയിലും വെട്ടേറ്റു. തടയാന്‍ ചെന്ന വിനുവിന് ഇടുപ്പില്‍ രണ്ടിടത്തടക്കം മൂന്നിടത്ത് കുത്തേല്‍ക്കുകയുമായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ രാജന്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. വിനു അപകടനില തരണം ചെയ്തു.
സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ തിയേറ്റര്‍ ഉപരോധിച്ചെങ്കിലും ഇരിങ്ങാലക്കുട സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.
ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് രൂപവത്‌കരിച്ച പ്രത്യേക അന്വേഷണസംഘത്തിന് സി.ഐ. പി.ആര്‍. ബിജോയ്, എസ്.ഐ. സുബിന്ത് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
https://www.facebook.com/Malayalivartha