Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം, ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു

16 SEPTEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം. ഇതേ തുടര്‍ന്ന് ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ എന്‍സിപി വിട്ടു. എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള കൂട്ടരാജി ഇടത് മുന്നണിയെ വെട്ടിലാക്കി. മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടക്കംമുതലേ മുറുമുറുപ്പുണ്ടായിരുന്നു. അത് അവസാനനിമിഷം പൊട്ടിത്തെറിയാവുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കാണ് രാജികത്ത് കൈമാറിയത്. ഉഴവൂര്‍ വിജയനൊപ്പം നിന്നിരുന്ന തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിച്ചു.

രാജിവെച്ചവര്‍ മറ്റ് പാര്‍ട്ടികളിലോ മുന്നണികളിലോ ചേരില്ല. താമസിക്കാതെ കൂടുതല്‍ പേര്‍ എന്‍.സി.പി വിടുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഇതുകൊണ്ടൊന്നും പാലായില്‍ മാണി സി. കാപ്പന്‍ പരാജയപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഏതാനും പേര്‍ രാജിവച്ചത് വലിയ സംഭവമല്ല. പരാതിയുള്ളവര്‍ നേതൃത്വത്തെ അറിയിക്കണമായിരുന്നു. മാണി സി. കാപ്പന്‍ ജയിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രമുഖനേതാവും പ്രവര്‍ത്തകരും രാജിവെച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം തോമസ് ചാണ്ടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം. എ.കെ ശശീന്ദ്രന്‍ മന്ത്രിയായതോടെയാണ് ദേശീയനേതൃത്വം തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റാക്കിയത്.

തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ ഉഴവൂര്‍ വിജയനായിരുന്നു പ്രസിഡന്റ്. അന്നൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു എല്ലാവരും പ്രവര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് ഉഴവൂരിനെ മാനസികമായി തളര്‍ത്താന്‍ തോമസ് ചാണ്ടിയും കൂട്ടരും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ അത് വെളിപ്പെടുത്തിയിരുന്നു. ഉഴവൂര്‍ വിജയനോട് തോമസ് ചാണ്ടി പക്ഷത്തെ ചില നേതാക്കള്‍ മോശമായി സംസാരിച്ചതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ അഴിമതി നടത്താന്‍ നടത്തിയ നീക്കം ഉഴവൂര്‍ വിജയന്‍ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഉഴവൂര്‍ ഇടപെട്ട് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍കെണി വിവാദത്തില്‍ അദ്ദേഹം രാജിവെച്ചതോടെ തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ എത്തുകയായിരുന്നു. ഫോണ്‍കെണിയിലും എന്‍.സി.പിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നിര്‍മിച്ചത് വിവാദമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിരാജിവയ്ക്കുകയും എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു. ആ സമയം പാര്‍ട്ടിയുടെ നിയന്ത്രണം തോമസ് ചാണ്ടിയുടെ കയ്യിലായി. കേന്ദ്രനേതാവ് പ്രഫുല്‍പട്ടേല്‍ പങ്കെടുത്ത സംസ്ഥാന സമിതിയോഗത്തിലാണ് തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയത്. അതിന് ശേഷം ഉഴവൂര്‍ വിജയനൊപ്പം നിന്നവരെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് ആക്ഷേപം. പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെ മാണി സി. കാപ്പന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയിരുന്നു. അതിനെതിരെ സംസ്ഥാന പ്രസിഡന്റ് യാതൊരു തരത്തിലുമുള്ള അച്ചടക്കനടപടി സ്വീകരിച്ചില്ല. നാല് തവണ മത്സരിച്ച് പരാജയപ്പെട്ടയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതും പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം ഇടത് മുന്നണിക്കും എന്‍.സി.പിക്കും പാലായില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (19 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (27 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (38 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (44 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (56 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

BIHAR നടുക്കം മാറാതെ നാട്  (5 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (6 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (6 hours ago)

Malayali Vartha Recommends