Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം, ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു

16 SEPTEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം. ഇതേ തുടര്‍ന്ന് ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ എന്‍സിപി വിട്ടു. എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള കൂട്ടരാജി ഇടത് മുന്നണിയെ വെട്ടിലാക്കി. മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടക്കംമുതലേ മുറുമുറുപ്പുണ്ടായിരുന്നു. അത് അവസാനനിമിഷം പൊട്ടിത്തെറിയാവുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കാണ് രാജികത്ത് കൈമാറിയത്. ഉഴവൂര്‍ വിജയനൊപ്പം നിന്നിരുന്ന തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിച്ചു.

രാജിവെച്ചവര്‍ മറ്റ് പാര്‍ട്ടികളിലോ മുന്നണികളിലോ ചേരില്ല. താമസിക്കാതെ കൂടുതല്‍ പേര്‍ എന്‍.സി.പി വിടുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഇതുകൊണ്ടൊന്നും പാലായില്‍ മാണി സി. കാപ്പന്‍ പരാജയപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഏതാനും പേര്‍ രാജിവച്ചത് വലിയ സംഭവമല്ല. പരാതിയുള്ളവര്‍ നേതൃത്വത്തെ അറിയിക്കണമായിരുന്നു. മാണി സി. കാപ്പന്‍ ജയിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രമുഖനേതാവും പ്രവര്‍ത്തകരും രാജിവെച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം തോമസ് ചാണ്ടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം. എ.കെ ശശീന്ദ്രന്‍ മന്ത്രിയായതോടെയാണ് ദേശീയനേതൃത്വം തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റാക്കിയത്.

തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ ഉഴവൂര്‍ വിജയനായിരുന്നു പ്രസിഡന്റ്. അന്നൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു എല്ലാവരും പ്രവര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് ഉഴവൂരിനെ മാനസികമായി തളര്‍ത്താന്‍ തോമസ് ചാണ്ടിയും കൂട്ടരും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ അത് വെളിപ്പെടുത്തിയിരുന്നു. ഉഴവൂര്‍ വിജയനോട് തോമസ് ചാണ്ടി പക്ഷത്തെ ചില നേതാക്കള്‍ മോശമായി സംസാരിച്ചതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ അഴിമതി നടത്താന്‍ നടത്തിയ നീക്കം ഉഴവൂര്‍ വിജയന്‍ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഉഴവൂര്‍ ഇടപെട്ട് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍കെണി വിവാദത്തില്‍ അദ്ദേഹം രാജിവെച്ചതോടെ തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ എത്തുകയായിരുന്നു. ഫോണ്‍കെണിയിലും എന്‍.സി.പിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നിര്‍മിച്ചത് വിവാദമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിരാജിവയ്ക്കുകയും എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു. ആ സമയം പാര്‍ട്ടിയുടെ നിയന്ത്രണം തോമസ് ചാണ്ടിയുടെ കയ്യിലായി. കേന്ദ്രനേതാവ് പ്രഫുല്‍പട്ടേല്‍ പങ്കെടുത്ത സംസ്ഥാന സമിതിയോഗത്തിലാണ് തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയത്. അതിന് ശേഷം ഉഴവൂര്‍ വിജയനൊപ്പം നിന്നവരെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് ആക്ഷേപം. പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെ മാണി സി. കാപ്പന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയിരുന്നു. അതിനെതിരെ സംസ്ഥാന പ്രസിഡന്റ് യാതൊരു തരത്തിലുമുള്ള അച്ചടക്കനടപടി സ്വീകരിച്ചില്ല. നാല് തവണ മത്സരിച്ച് പരാജയപ്പെട്ടയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതും പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം ഇടത് മുന്നണിക്കും എന്‍.സി.പിക്കും പാലായില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (33 minutes ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (43 minutes ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (1 hour ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (2 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (3 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (3 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (4 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (4 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (5 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (5 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (5 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (6 hours ago)

Malayali Vartha Recommends