Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം, ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു

16 SEPTEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം. ഇതേ തുടര്‍ന്ന് ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ എന്‍സിപി വിട്ടു. എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള കൂട്ടരാജി ഇടത് മുന്നണിയെ വെട്ടിലാക്കി. മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടക്കംമുതലേ മുറുമുറുപ്പുണ്ടായിരുന്നു. അത് അവസാനനിമിഷം പൊട്ടിത്തെറിയാവുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കാണ് രാജികത്ത് കൈമാറിയത്. ഉഴവൂര്‍ വിജയനൊപ്പം നിന്നിരുന്ന തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിച്ചു.

രാജിവെച്ചവര്‍ മറ്റ് പാര്‍ട്ടികളിലോ മുന്നണികളിലോ ചേരില്ല. താമസിക്കാതെ കൂടുതല്‍ പേര്‍ എന്‍.സി.പി വിടുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഇതുകൊണ്ടൊന്നും പാലായില്‍ മാണി സി. കാപ്പന്‍ പരാജയപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഏതാനും പേര്‍ രാജിവച്ചത് വലിയ സംഭവമല്ല. പരാതിയുള്ളവര്‍ നേതൃത്വത്തെ അറിയിക്കണമായിരുന്നു. മാണി സി. കാപ്പന്‍ ജയിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രമുഖനേതാവും പ്രവര്‍ത്തകരും രാജിവെച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം തോമസ് ചാണ്ടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം. എ.കെ ശശീന്ദ്രന്‍ മന്ത്രിയായതോടെയാണ് ദേശീയനേതൃത്വം തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റാക്കിയത്.

തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ ഉഴവൂര്‍ വിജയനായിരുന്നു പ്രസിഡന്റ്. അന്നൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു എല്ലാവരും പ്രവര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് ഉഴവൂരിനെ മാനസികമായി തളര്‍ത്താന്‍ തോമസ് ചാണ്ടിയും കൂട്ടരും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ അത് വെളിപ്പെടുത്തിയിരുന്നു. ഉഴവൂര്‍ വിജയനോട് തോമസ് ചാണ്ടി പക്ഷത്തെ ചില നേതാക്കള്‍ മോശമായി സംസാരിച്ചതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ അഴിമതി നടത്താന്‍ നടത്തിയ നീക്കം ഉഴവൂര്‍ വിജയന്‍ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഉഴവൂര്‍ ഇടപെട്ട് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍കെണി വിവാദത്തില്‍ അദ്ദേഹം രാജിവെച്ചതോടെ തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ എത്തുകയായിരുന്നു. ഫോണ്‍കെണിയിലും എന്‍.സി.പിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നിര്‍മിച്ചത് വിവാദമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിരാജിവയ്ക്കുകയും എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു. ആ സമയം പാര്‍ട്ടിയുടെ നിയന്ത്രണം തോമസ് ചാണ്ടിയുടെ കയ്യിലായി. കേന്ദ്രനേതാവ് പ്രഫുല്‍പട്ടേല്‍ പങ്കെടുത്ത സംസ്ഥാന സമിതിയോഗത്തിലാണ് തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയത്. അതിന് ശേഷം ഉഴവൂര്‍ വിജയനൊപ്പം നിന്നവരെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് ആക്ഷേപം. പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെ മാണി സി. കാപ്പന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയിരുന്നു. അതിനെതിരെ സംസ്ഥാന പ്രസിഡന്റ് യാതൊരു തരത്തിലുമുള്ള അച്ചടക്കനടപടി സ്വീകരിച്ചില്ല. നാല് തവണ മത്സരിച്ച് പരാജയപ്പെട്ടയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതും പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം ഇടത് മുന്നണിക്കും എന്‍.സി.പിക്കും പാലായില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (33 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (50 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (58 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends