Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം, ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു

16 SEPTEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

മാണി സി. കാപ്പനെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷം. ഇതേ തുടര്‍ന്ന് ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ എന്‍സിപി വിട്ടു. എന്‍സിപിയിലെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള കൂട്ടരാജി ഇടത് മുന്നണിയെ വെട്ടിലാക്കി. മാണി സി. കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തുടക്കംമുതലേ മുറുമുറുപ്പുണ്ടായിരുന്നു. അത് അവസാനനിമിഷം പൊട്ടിത്തെറിയാവുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കാണ് രാജികത്ത് കൈമാറിയത്. ഉഴവൂര്‍ വിജയനൊപ്പം നിന്നിരുന്ന തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി ആരോപിച്ചു.

രാജിവെച്ചവര്‍ മറ്റ് പാര്‍ട്ടികളിലോ മുന്നണികളിലോ ചേരില്ല. താമസിക്കാതെ കൂടുതല്‍ പേര്‍ എന്‍.സി.പി വിടുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ഇതുകൊണ്ടൊന്നും പാലായില്‍ മാണി സി. കാപ്പന്‍ പരാജയപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഏതാനും പേര്‍ രാജിവച്ചത് വലിയ സംഭവമല്ല. പരാതിയുള്ളവര്‍ നേതൃത്വത്തെ അറിയിക്കണമായിരുന്നു. മാണി സി. കാപ്പന്‍ ജയിക്കുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രമുഖനേതാവും പ്രവര്‍ത്തകരും രാജിവെച്ചത്. സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണ ശേഷം തോമസ് ചാണ്ടി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് ആക്ഷേപം. എ.കെ ശശീന്ദ്രന്‍ മന്ത്രിയായതോടെയാണ് ദേശീയനേതൃത്വം തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റാക്കിയത്.

തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോള്‍ ഉഴവൂര്‍ വിജയനായിരുന്നു പ്രസിഡന്റ്. അന്നൊക്കെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കനുസരിച്ചായിരുന്നു എല്ലാവരും പ്രവര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് ഉഴവൂരിനെ മാനസികമായി തളര്‍ത്താന്‍ തോമസ് ചാണ്ടിയും കൂട്ടരും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ അത് വെളിപ്പെടുത്തിയിരുന്നു. ഉഴവൂര്‍ വിജയനോട് തോമസ് ചാണ്ടി പക്ഷത്തെ ചില നേതാക്കള്‍ മോശമായി സംസാരിച്ചതിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടി ഗതാഗതമന്ത്രിയായിരിക്കെ അഴിമതി നടത്താന്‍ നടത്തിയ നീക്കം ഉഴവൂര്‍ വിജയന്‍ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് താന്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചെങ്കിലും ഉഴവൂര്‍ ഇടപെട്ട് എ.കെ ശശീന്ദ്രനെ മന്ത്രിയാക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍കെണി വിവാദത്തില്‍ അദ്ദേഹം രാജിവെച്ചതോടെ തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ എത്തുകയായിരുന്നു. ഫോണ്‍കെണിയിലും എന്‍.സി.പിയിലെ ചില നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച് നിര്‍മിച്ചത് വിവാദമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിരാജിവയ്ക്കുകയും എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുകയും ചെയ്തു. ആ സമയം പാര്‍ട്ടിയുടെ നിയന്ത്രണം തോമസ് ചാണ്ടിയുടെ കയ്യിലായി. കേന്ദ്രനേതാവ് പ്രഫുല്‍പട്ടേല്‍ പങ്കെടുത്ത സംസ്ഥാന സമിതിയോഗത്തിലാണ് തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയത്. അതിന് ശേഷം ഉഴവൂര്‍ വിജയനൊപ്പം നിന്നവരെ ഒതുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായാണ് ആക്ഷേപം. പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടിയോടും മുന്നണിയോടും ആലോചിക്കാതെ മാണി സി. കാപ്പന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനം നടത്തിയിരുന്നു. അതിനെതിരെ സംസ്ഥാന പ്രസിഡന്റ് യാതൊരു തരത്തിലുമുള്ള അച്ചടക്കനടപടി സ്വീകരിച്ചില്ല. നാല് തവണ മത്സരിച്ച് പരാജയപ്പെട്ടയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതും പല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഇതെല്ലാം ഇടത് മുന്നണിക്കും എന്‍.സി.പിക്കും പാലായില്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (6 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (54 minutes ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (59 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (1 hour ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (7 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (11 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (11 hours ago)

Malayali Vartha Recommends