Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് മുന്നൂറിലധികം കുടുംബങ്ങള്‍ കൂടും കുടുക്കയും എടുത്ത് ഇറങ്ങേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല

16 SEPTEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത് എന്നിവ ഒഴിവാക്കേണ്ടതാണ്; 2024 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

മരടിലെ അഞ്ച് ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ നിന്ന് മുന്നൂറിലധികം കുടുംബങ്ങള്‍ കൂടും കുടുക്കയും എടുത്ത് ഇറങ്ങേണ്ട അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഇവ നിര്‍മിച്ച് ഉടമകള്‍ക്ക് കൈമാറിയ നിര്‍മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഹോളിഫെയ്ത് ബില്‍ഡേഴ്‌സ് ഉടമകളെ കബിളിപ്പിച്ചതാണെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി നല്‍കി വഴിവിട്ടരീതിയിലാണ് ഇവര്‍ ഫ്‌ലാറ്റ് നിര്‍മിച്ച് തങ്ങള്‍ക്ക് നല്‍കിയതെന്നും തങ്ങളെല്ലാം നിരപരാധികളാണെന്നും ഉടമകളില്‍ പലരും ഇതിനോടകം ആരോപിച്ചു കഴിഞ്ഞു. എന്നാല്‍ ഉടമസ്ഥാവകാശം തങ്ങള്‍ക്കല്ലെന്നും കരമടയ്ക്കുന്നത് അതത് ഫ്‌ലാറ്റിന്റെ ഉടമകളാണെന്നും ഹോളിഫെയ്ത് ബില്‍ഡേഴ്‌സ് വ്യക്തമാക്കി. അതേസമയം ഫ്‌ലാറ്റ് ഉടമകള്‍ കുടിയൊഴിപ്പിക്കപ്പെടുകയാണെങ്കില്‍ ബില്‍ഡര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. അതെല്ലാം സര്‍ക്കാര്‍ സൗകര്യപൂര്‍വം മറക്കുകയാണെന്നാണ് ആക്ഷേപം.

ഹോളിഫെയ്ത് ബില്‍ഡേഴ്‌സിന് സര്‍ക്കാരിലെ പല ഉന്നതരുമായും അടുത്തബന്ധമാണുള്ളതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നു. സംസ്ഥാന സര്‍ക്കാര്‍ അസംഘടിത തൊഴിലാളികള്‍ക്ക് നിര്‍മിക്കുന്ന ഭവന നിര്‍മാണ പദ്ധതിയിലെ പങ്കാളികളാണ് ഹോളിഫെയ്ത് ബില്‍ഡേഴ്‌സ്. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ജനനി പദ്ധതി പ്രകാരം നിര്‍മിക്കുന്ന ഫ്‌ലാറ്റ് സമുച്ചയം എറണാകുളം പെരുമ്പാവൂരില്‍ നിര്‍മിച്ചുവരുകയാണ്. ഇതിന്റെ കരാര്‍ ഹോളിഫെയ്ത് ബില്‍ഡേഴ്‌സിനാണ് ലഭിച്ചിരിക്കുന്നത്. ജീവിതത്തിന്റെ അധ്വാനത്തിന്റെ പ്രധാന ഭാഗവും ഉള്ളതൊക്കെ വിറ്റുപെറുക്കിയുമാണ് മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ ബില്‍ഡേഴ്‌സില്‍ നിന്ന് ഫഌറ്റ് വാങ്ങിയത്. എന്നാല്‍ ഇവര്‍ തീരദേശ നിയമം ലംഘിച്ചാണ് ഫ്‌ലാറ്റ് നിര്‍മിച്ചതെന്നും ഇത്തരത്തിലൊരു തിരിച്ചടിയുണ്ടാകുമെന്നും അവര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പ് തടയുന്നതിനുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പാസ്സാക്കിയിട്ടില്ല. വന്‍കിട ബില്‍ഡര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണിതെന്ന ആക്ഷേപം ശക്തമാണ്. മുപ്പത് ലക്ഷത്തോളം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം മൂന്നും നാലും വര്‍ഷം കഴിഞ്ഞും ഫ്‌ലാറ്റ് നിര്‍മിച്ച് കൊടുക്കാത്ത നിരവധി ബില്‍ഡേഴ്‌സ് സംസ്ഥാനത്തുണ്ട്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പാസാക്കാത്തതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടിക്ക് പോകാനും കഴിയാത്ത സാഹചര്യത്തിലാണ് പണം നല്‍കിയവര്‍. വഞ്ചനാകുറ്റവും മറ്റും ചുമത്തിയാല്‍ കൃത്യമായ നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് പലരും പറയുന്നത്. നിയമം താമസിക്കാതെ പാസാകുമെന്നും അതിന് ശേഷം നടപടിയുണ്ടാകുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞതായി വഞ്ചിക്കപ്പെട്ട ചിലര്‍ പറയുന്നു. കഴിഞ്ഞമാസം കോഴിക്കോട് ഇത്തരത്തില്‍ വഞ്ചിതരായവര്‍ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു.

ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സിന് സംസ്ഥാന സര്‍ക്കാരില്‍ ഉന്നത സ്വാധീനമുണ്ട്. ജനനി പദ്ധതി പ്രകാരം 2017ല്‍ ആരംഭിച്ച ഫ്‌ലാറ്റുകളില്‍ 74 എണ്ണത്തിന്റെ നിര്‍മാണം പോലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ പോഞ്ഞാശേരി സ്‌കീമില്‍ അസംഘടിത തൊഴിലാളികള്‍ക്കായി 296 അപാര്‍ട്‌മെമന്റുകളാണ് ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് സര്‍ക്കാരിനായി നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ ഏക്കറുകണക്കിന് ഭൂമി ഏറ്റെടുത്ത ശേഷം ഹോളി ഫെയ്ത്തിന് കൈമാറുകയായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഭവന പദ്ധതിയുടെ ഡയറക്ടറായിരിക്കുമ്പോഴാണ് വിവാദ ബില്‍ഡര്‍മാര്‍ക്ക് കരാര്‍ നല്‍കിയത്. അദ്ദേഹം കോടതി അലക്ഷ്യം നേരിടാതിരിക്കാനാണ് മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിക്കാന്‍ നോട്ടീസ് പതിച്ചത് എന്നതും ശ്രദ്ധേയമാണ്. നിയമം പാസാക്കാതെയും നടപ്പാക്കാതെയും സര്‍ക്കാരുകള്‍ ഒളിച്ചുകളിക്കുമ്പോള്‍ പൊലിയുന്നത് സാധാരണക്കാരന്റെ ജീവിതമാണ്, കയറിക്കിടക്കാനൊരു കൂര എന്ന സ്വപ്‌നവും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (48 minutes ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (55 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (1 hour ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (1 hour ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (2 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (2 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (2 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (4 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (5 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (5 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (5 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (5 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (5 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (5 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (5 hours ago)

Malayali Vartha Recommends