ജയഭാരതി സത്താറിലെ സത്താറാണോ; സത്താര്‍ ‘പറയാൻ ബാക്കിവച്ചത്...

എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ മോചിതരായെങ്കിലും സത്താര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആദ്യം ഓര്‍മ്മയിലെത്തുക ജയഭാരതി എന്ന പേരായിരുന്നു. അത്തരത്തിലുള്ള ഒരു അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ കെ.ജെ സിജു.
'എനിക്കൊരു കോള്‍ വരുന്നു."ഞാന്‍ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.." ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി. ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാന്‍. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തില്‍ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താര്‍ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാന്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് അതാണെന്ന് ഞാന്‍'-അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
95-98 കാലത്താണ്. ഞാന്‍ എറണാകുളത്ത് പേജിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കാള്‍ വരുന്നു."ഞാന്‍ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.." ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി. ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാന്‍. ആളറിയാനാണ്. ഫോണിന്റെ മറുവശത്ത് ഉച്ചത്തില്‍ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താര്‍ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാന്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് അതാണെന്ന് ഞാന്‍. പിന്നീട് ഇടക്കൊക്കെ സത്താര്‍ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു. ഇപ്പൊ ഇതാ ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം സത്താറിന്റെ മരണവാര്‍ത്തക്കു മുന്നിലിരിക്കുമ്പോഴും അന്നത്തെയാ പൊട്ടിച്ചിരി കാതില്‍ മുഴങ്ങുന്നു. സത്താറിന് ആദരാഞ്ജലി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആലുവയി ലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാല മായി ചികിത്സയിലായിരുന്നു. മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാള സിനിമയിൽ നായകനായും പ്രതിനായ കനായും തിളങ്ങി.
തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകൾ എന്നിങ്ങനെ 80 കളിലെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. 1976–ൽ പുറത്തി റങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014– ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.
https://www.facebook.com/Malayalivartha
























