Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി


ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..

മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി ..

17 SEPTEMBER 2019 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ ..... വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.....

സംസ്ഥാനത്ത് വരുന്ന നാലുദിവസം ഇടത്തരം മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത... മോന്‍താ തീവ്ര ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചീനിക്കുഴി കൂട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്... പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍

വയനാട് അമ്പലവയലിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം...

സങ്കടക്കാഴ്ചയായി... കാർ ഷോറൂമിലെ സർവീസ് സെൻ്ററിലെത്തിച്ച കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ട് ഇടിച്ചു ജീവനക്കാരന് ദാരുണാന്ത്യം

മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകളും താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിച്ചില്ല ..വൻ പ്രതിഷേധം മറികടന്ന് മാത്രമേ മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ കഴിയൂ എന്ന് ഇതോടെ ഉറപ്പായി .. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താൽക്കാലിക പുനരധിവാസം വേണ്ടവർ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താൽക്കാലിക പുനരധിവാസം ആർക്കും വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് നഗരസഭയുടെ നിലപാട്.

375 കുടുംബങ്ങളാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ നോട്ടീസ് ഈ ഫ്ലാറ്റുടമകളാരും ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ, താൽക്കാലിക പുനരധിവാസം വേണോ എന്ന് ചോദിച്ചുകൊണ്ടുള്ള നോട്ടീസും ആരും കൈപ്പറ്റുകയോ മറുപടി നൽകുകയോ ചെയ്തില്ല.ഫ്‌ളാറ്റിൽ നിന്നും ഇറങ്ങില്ലെന്ന നിലപാടിലാണ് താമസക്കാർ.

ഇന്ന് വൈകിട്ട് മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം നടക്കാനിരിക്കുകയാണ്. എന്നാൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ ഒരു അന്തിമതീരുമാനമെടുക്കാനല്ല സർവകക്ഷിയോഗമെന്നും എല്ലാവരുടെയും അഭിപ്രായം തേടാനാണ് യോഗം വിളിക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു .

ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്‍റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിംഗ് ആന്‍റ് കൺസ്ട്രക്ഷൻസിന്‍റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹോളിഡേ ഹെറിറ്റേജ് (നിർമാണം തീർന്നിട്ടില്ല) എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ലാറ്റുകൾ.

സെപ്റ്റംബർ 15-നാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ അവസാനതീയതി. എന്നാൽ ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം. ഇല്ലെങ്കിൽ ഞങ്ങളെ വച്ച് തന്നെ കെട്ടിടം പൊളിയ്ക്കട്ടെ എന്ന കടുത്ത നിലപാടിൽ ഫ്ലാറ്റുടമകൾ തുടരുകയാണ് . സെപ്റ്റംബർ 20 ആണ് ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി നിർദേശിച്ച അവസാനദിവസം. സെപ്റ്റംബർ 23-ന് ഫ്ലാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

സിപിഎമ്മും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്‍റെയും വി എം സുധീരന്‍റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. മരടിലെ ഫ്‌ളാറ്റുടമകള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് സിപിഎം സ്വീകരിച്ചതിനിടെയാണ് അച്യുതാനന്ദന്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ചെത്തിയത്

യുഡിഎഫിലും എൽഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ടെന്നത് വ്യക്തം. മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും ഒപ്പിട്ടിട്ടില്ല.

എന്നാൽ ഒന്നുമറിയില്ലെന്ന നിലപാടിലാണ് ബിൽഡർമാരിപ്പോൾ. ഫ്ലാറ്റുകൾ വിൽപന നടത്തിക്കഴിഞ്ഞു. അതിൻമേലുള്ള ഉടമസ്ഥാവകാശം ഇനി ഫ്ലാറ്റുടമകൾക്കാണെന്നും ബിൽഡർമാർ വാദിക്കുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ നിയമലംഘനം നടത്തിയ കെട്ടിടമുടമകളിൽ നിന്ന് ഫ്ലാറ്റിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അഴിമതിയ്ക്കും, നിയമലംഘനത്തിനും കൂട്ടുനില്‍ക്കരുതെന്നും ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതാണെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്

ഇതിനിടയിലാണ് നിർമ്മാതാക്കളുടെ കൈയ്യൊഴിയൽ. ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതിനാൽ തുടർനടപടി എങ്ങനെ വേണമെന്ന് സർക്കാർ നിർദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.....  (20 minutes ago)

വരും മണിക്കൂറുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്ന്...  (33 minutes ago)

339 വിചാരണകൾ പൂർത്തിയായി  (41 minutes ago)

പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന്  (50 minutes ago)

രാജാവിന്റെ നാലാമത്തെ സന്ദർശനം  (57 minutes ago)

വ്യാപാരം, താരിഫ്, തായ്‌വാൻ എന്നിവ ശ്രദ്ധാകേന്ദ്രം  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

കാർ പിന്നിലേക്കെടുക്കവേ നിയന്ത്രണം വിട്ട് ഇടിച്ചു ജീവനക്കാരന്  (1 hour ago)

സഹോദരി കൊല്ലപ്പെട്ടതായി സമ്മതിച്ചു  (1 hour ago)

വസ്തുപരമായ ലാഭം, കീർത്തി, എല്ലാ കാര്യങ്ങളിലും വിജയം എന്നിവ ഇന്ന് ഈ രാശിക്കാർക്ക് ഉണ്ടാകും.  (1 hour ago)

രണ്ടാം സെമി ഫൈനലിൽ ഇന്ത്യ വ്യാഴാഴ്ച ആസ്ട്രേലിയയെ നേരിടും  (1 hour ago)

നുണക്കഥയും പൊളിച്ചു  (1 hour ago)

മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ 30വരെ  (2 hours ago)

ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ആയിരം രൂപയുടെ വർദ്ധനവ്...  (2 hours ago)

Malayali Vartha Recommends