മുഖ്യമന്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ചീഫ് സെക്രട്ടറി,,വെട്ടിലായി സര്ക്കാര്

ഉമ്മന്‍ ചാണ്ടി അഴിമതിക്കു കൂട്ടുനില്‍ക്കുന്നു മുന്‍ ചീഫ് സെക്രട്ടറി. സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിക്കിടയിലാണ് ഭരത് ഭൂഷന്റെ പ്രതികരണം. ഇടപാടില്‍ ഉത്തരവിട്ടത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തിനെ കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് കൈമാറുക മാത്രമെ താന്‍ ചെയ്തുള്ളൂ. മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണ്.പാറ്റൂര്‍ ഭൂമിയിടപാടില്‍ ഫയലുകള്‍ തന്റെയും മുഖ്യമന്ത്രിയുടെയും മുന്നില്‍ എത്തിയില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായും തൃപ്തികരമായും ഉത്തരം തന്നതുമില്ലെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.
ഉപ സമിതി റിപ്പോര്‍ട്ടില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു. ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുത്തതും മുഖ്യമന്ത്രിയാണ്. കേസ് ഇപ്പോള്‍ ലോകായുക്തയിലാണെന്നും മറ്റ് വിശദാംശങ്ങള്‍ അവിടെ തെളിയട്ടെയെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമി ഇടപാടിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണെന്ന് നേരത്തെയും ഭരത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉപസമിതി റിപ്പോര്‍ട്ട് താന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുക മാത്രമാണ് ചെയ്തത്. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കുകയായിരുന്നു താനെന്നും സ്ഥാനമൊഴിഞ്ഞശേഷം അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
ഭരണത്തിലെ ഏറ്റവും ഉന്നതരുടെ ഇടപെടല്‍ ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്ന് വിജിലന്‍സ് എഡിജിപി ജേക്കബ് തോമസും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊതുമുതല്‍ റിയല്‍ എസ്‌റ്റേറ്റ് മുതലാളിക്ക് മറിച്ചുകൊടുക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയാണെന്ന് റിപ്പോര്‍ട്ടിലെ രേഖകള്‍ വ്യക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഭരത് ഭൂഷന്റെ വെളിപ്പെടുത്തല്‍ വന്നത്. സര്‍ക്കാരിന്റെ ഡാറ്റ ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയിട്ടുള്ളത്. 31 സെന്റ് ഭൂമിയാണ് ഇവിടെ കൈയേറിയിട്ടുള്ളത്.
ഗവണ്മെന്റ് സെക്രട്ടറി ടോം ജോസിന്റെ മഹാരാഷ്ട്രയിലെ ഭൂമിയിടപാട് സംബന്ധിച്ച് വിജിലന്‍സ് ഇ.കെ. ഭരത്ഭൂഷണ്‍ വ്യക്തമാക്കി. എന്നാല്‍, മുഖ്യമന്ത്രി വകുപ്പുതല അന്വേഷണം മാത്രമാണ് പ്രഖ്യാപിച്ചത്.
ടോമിന്‍ ജെ. തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം ആരായണമെന്ന തന്റെ ഉപദേശവും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഈ ഉദ്യോഗസ്ഥര്‍ക്കെതിര കര്‍ശന നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ അതൊരു സന്ദേശമാകുമായിരുന്നു. ബ്യൂറോക്രസിയെ നിലയ്ക്കുനിര്‍ത്താന്‍ കുറച്ചുകൂടി ശക്തമായ നടപടി ആവശ്യമാണ്. കാര്യങ്ങള്‍ ഇങ്ങനെ അയഞ്ഞുപോകരുതെന്നും മുഖ്യമന്ത്രിയോടുള്ള ഉപദേശമായി ഭരത്ഭൂഷണ്‍ പറഞ്ഞു. ഐ.എ.എസ്. അസോസിയേഷനിലെ മൂന്നോ നാലോ പേര്‍ മാത്രമാണ് തനിക്കെതിരെ നീങ്ങിയത്. മറ്റ് ഉദ്യോഗസ്ഥര്‍ തന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചവരാണെന്നും ഭരത് ഭൂഷന്‍ പറഞ്ഞു.
ഒരു ചീഫ് സെക്രട്ടറി ഉണ്ടാക്കിയ വിവാദം ഒരു വിധത്തില്‍ സര്‍ക്കാര്‍ ഒതുക്കിക്കൊണ്ട് വരുമ്പോഴാണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി മുന്‍ ചീഫ് സെക്രട്ടറിയുടെ വരവ്.
https://www.facebook.com/Malayalivartha
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























