Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

റോയിച്ചായന്‍ മരിച്ചിട്ടും... സ്വന്തം കെട്ടിയോന്‍ മരിച്ചിട്ടും ജോളി ജോസഫ് പിടിച്ച് നിന്നത് നാട്ടുകാര്‍ക്ക് ഉദാഹരണം; പെണ്‍കുട്ടികള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ കൗണ്‍സിലിംഗിന് ജോളിയുടെ വീട്ടില്‍ സ്ഥിരം എത്തിയിരുന്നു; പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം; എന്‍ഐടി പ്രൊഫസര്‍ ജോളി ജോസഫിന് നാട്ടില്‍ പെരുത്ത പേര്

13 OCTOBER 2019 09:40 PM IST
മലയാളി വാര്‍ത്ത

നമ്മളീ കാണുന്ന ജോളിയൊന്നുമല്ലായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് നാട്ടുകാര്‍ക്ക്. നാട്ടില്‍ ഉദാഹരണം പറയാന്‍ പറ്റിയ നല്ലൊരാള്‍. അല്ലെങ്കില്‍ നോക്കണേ സ്വന്തം ഭര്‍ത്താവ് മരിച്ചിട്ടും ആ വിഷമം ഉള്ളിലൊതുക്കി കുടുംബത്തെ ഭദ്രമായി നോക്കുന്നത്. ജോലിക്ക് ജോലി, പണത്തിന് പണം, പദവിക്ക് പദവി, വിശ്വാസത്തിന് വിശ്വാസം... അങ്ങനെ പോകുന്നു പ്രൊഫസര്‍ ജോളി ജോസഫിന്റെ വിശേഷണങ്ങള്‍. ജോളി കൂടത്തായിയിലെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും വീട്ടുകാര്‍ ഉദാഹരണമായി പറയുന്നതും ജോളിയെയാണ്.

വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും നാട്ടുകാര്‍ക്കുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിലര്‍ക്ക് ജോളി ടീച്ചറും മറ്റ് ചിലര്‍ക്ക് ജോളിയാന്റിയുമായിരുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയല്‍ക്കാര്‍ ജോളിയെ സമീപിക്കുമായിരുന്നു. പ്ലസ് ടു പാസായപ്പോള്‍ എന്തിന് പോകണമെന്ന് നമ്മളെ പോലെ ആ നാട്ടുകാര്‍ക്കും സംശയം കൂടുതലായിരുന്നു. ആ സംശയം ദൂരീകരിച്ചതാകട്ടെ ജോളി ടീച്ചറും. എന്‍ട്രന്‍സ് കോച്ചിങ് കാര്യങ്ങളില്‍ എങ്ങനെ എവിടെ പോകണം എന്നുവരെ നിര്‍ദേശം നല്‍കി. റോയ്ച്ചായന്‍ മരിച്ച ശേഷം തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ... അതുകൊണ്ട് മോള് വിഷമിക്കേണ്ട. എല്ലാം ശരിയാകുമെന്നാണ് ജോളി പറഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ജോളിയുടെ ഉപദേശം കിട്ടിയ ചിലരെങ്കിലും രക്ഷപ്പെട്ടുവെന്നും നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.

നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ എന്‍ഐടി പ്രഫസര്‍ ജോളി ജോസഫ് സ്ഥിരം സാന്നിധ്യമായിരുന്നു. കൂടത്തായിയിലെ കൊലപാതക പരമ്ബരയിലെ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങിയപ്പോഴാണ് ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ വാദം അടക്കം പൊളിഞ്ഞത്. 2002 മുതല്‍ ഇവിടെ അധ്യാപികയായിരുന്നുവെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ജോളിക്ക് എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെയാണല്ലോ കയ്യടിച്ച് സ്വീകരിച്ചതെന്നാണ് ഓര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ചിരിയാണ് വരുന്നത്.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് പ്രോത്സാഹനമാവുകയും ചെയ്‌തെന്ന ജോളി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ലായിരുന്നു. അന്ന് സയനൈഡല്ല കൊലപാതകത്തിന് ഉപയോഗിച്ചത് കീടനാശിനി ആയിരുന്നു. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു. കാലയളവ് കുറച്ച് മൂന്നാമത്തെ കൊലപാതകം മൂന്നുവര്‍ഷത്തിനകമാണ് നടത്തിയത്. 2011ല്‍ ഭര്‍ത്താവ് റോയി തോമസിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി. സയനൈഡ് കലര്‍ത്തി നല്‍കിയതാകട്ടെ റോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിലും. അങ്ങനെ സ്‌നേഹിച്ചവരെ കൊന്നു തള്ളിയവളാണല്ലോ തങ്ങളുടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയത് എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (13 minutes ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (7 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (7 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (8 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (11 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (11 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (13 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (13 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

Malayali Vartha Recommends