Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

റോയിച്ചായന്‍ മരിച്ചിട്ടും... സ്വന്തം കെട്ടിയോന്‍ മരിച്ചിട്ടും ജോളി ജോസഫ് പിടിച്ച് നിന്നത് നാട്ടുകാര്‍ക്ക് ഉദാഹരണം; പെണ്‍കുട്ടികള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ കൗണ്‍സിലിംഗിന് ജോളിയുടെ വീട്ടില്‍ സ്ഥിരം എത്തിയിരുന്നു; പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം; എന്‍ഐടി പ്രൊഫസര്‍ ജോളി ജോസഫിന് നാട്ടില്‍ പെരുത്ത പേര്

13 OCTOBER 2019 09:40 PM IST
മലയാളി വാര്‍ത്ത

നമ്മളീ കാണുന്ന ജോളിയൊന്നുമല്ലായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് നാട്ടുകാര്‍ക്ക്. നാട്ടില്‍ ഉദാഹരണം പറയാന്‍ പറ്റിയ നല്ലൊരാള്‍. അല്ലെങ്കില്‍ നോക്കണേ സ്വന്തം ഭര്‍ത്താവ് മരിച്ചിട്ടും ആ വിഷമം ഉള്ളിലൊതുക്കി കുടുംബത്തെ ഭദ്രമായി നോക്കുന്നത്. ജോലിക്ക് ജോലി, പണത്തിന് പണം, പദവിക്ക് പദവി, വിശ്വാസത്തിന് വിശ്വാസം... അങ്ങനെ പോകുന്നു പ്രൊഫസര്‍ ജോളി ജോസഫിന്റെ വിശേഷണങ്ങള്‍. ജോളി കൂടത്തായിയിലെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും വീട്ടുകാര്‍ ഉദാഹരണമായി പറയുന്നതും ജോളിയെയാണ്.

വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും നാട്ടുകാര്‍ക്കുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിലര്‍ക്ക് ജോളി ടീച്ചറും മറ്റ് ചിലര്‍ക്ക് ജോളിയാന്റിയുമായിരുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയല്‍ക്കാര്‍ ജോളിയെ സമീപിക്കുമായിരുന്നു. പ്ലസ് ടു പാസായപ്പോള്‍ എന്തിന് പോകണമെന്ന് നമ്മളെ പോലെ ആ നാട്ടുകാര്‍ക്കും സംശയം കൂടുതലായിരുന്നു. ആ സംശയം ദൂരീകരിച്ചതാകട്ടെ ജോളി ടീച്ചറും. എന്‍ട്രന്‍സ് കോച്ചിങ് കാര്യങ്ങളില്‍ എങ്ങനെ എവിടെ പോകണം എന്നുവരെ നിര്‍ദേശം നല്‍കി. റോയ്ച്ചായന്‍ മരിച്ച ശേഷം തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ... അതുകൊണ്ട് മോള് വിഷമിക്കേണ്ട. എല്ലാം ശരിയാകുമെന്നാണ് ജോളി പറഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ജോളിയുടെ ഉപദേശം കിട്ടിയ ചിലരെങ്കിലും രക്ഷപ്പെട്ടുവെന്നും നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.

നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ എന്‍ഐടി പ്രഫസര്‍ ജോളി ജോസഫ് സ്ഥിരം സാന്നിധ്യമായിരുന്നു. കൂടത്തായിയിലെ കൊലപാതക പരമ്ബരയിലെ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങിയപ്പോഴാണ് ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ വാദം അടക്കം പൊളിഞ്ഞത്. 2002 മുതല്‍ ഇവിടെ അധ്യാപികയായിരുന്നുവെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ജോളിക്ക് എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെയാണല്ലോ കയ്യടിച്ച് സ്വീകരിച്ചതെന്നാണ് ഓര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ചിരിയാണ് വരുന്നത്.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് പ്രോത്സാഹനമാവുകയും ചെയ്‌തെന്ന ജോളി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ലായിരുന്നു. അന്ന് സയനൈഡല്ല കൊലപാതകത്തിന് ഉപയോഗിച്ചത് കീടനാശിനി ആയിരുന്നു. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു. കാലയളവ് കുറച്ച് മൂന്നാമത്തെ കൊലപാതകം മൂന്നുവര്‍ഷത്തിനകമാണ് നടത്തിയത്. 2011ല്‍ ഭര്‍ത്താവ് റോയി തോമസിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി. സയനൈഡ് കലര്‍ത്തി നല്‍കിയതാകട്ടെ റോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിലും. അങ്ങനെ സ്‌നേഹിച്ചവരെ കൊന്നു തള്ളിയവളാണല്ലോ തങ്ങളുടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയത് എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (1 hour ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (2 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (2 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (2 hours ago)

മാഞ്ചസ്റ്ററിന് ജയം  (2 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (2 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (2 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (2 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (3 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (3 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (3 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (3 hours ago)

Malayali Vartha Recommends