Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോയിച്ചായന്‍ മരിച്ചിട്ടും... സ്വന്തം കെട്ടിയോന്‍ മരിച്ചിട്ടും ജോളി ജോസഫ് പിടിച്ച് നിന്നത് നാട്ടുകാര്‍ക്ക് ഉദാഹരണം; പെണ്‍കുട്ടികള്‍ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ കൗണ്‍സിലിംഗിന് ജോളിയുടെ വീട്ടില്‍ സ്ഥിരം എത്തിയിരുന്നു; പെണ്‍കുട്ടികള്‍ പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം; എന്‍ഐടി പ്രൊഫസര്‍ ജോളി ജോസഫിന് നാട്ടില്‍ പെരുത്ത പേര്

13 OCTOBER 2019 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..

മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി

സങ്കടക്കാഴ്ചയായി... മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

നമ്മളീ കാണുന്ന ജോളിയൊന്നുമല്ലായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് നാട്ടുകാര്‍ക്ക്. നാട്ടില്‍ ഉദാഹരണം പറയാന്‍ പറ്റിയ നല്ലൊരാള്‍. അല്ലെങ്കില്‍ നോക്കണേ സ്വന്തം ഭര്‍ത്താവ് മരിച്ചിട്ടും ആ വിഷമം ഉള്ളിലൊതുക്കി കുടുംബത്തെ ഭദ്രമായി നോക്കുന്നത്. ജോലിക്ക് ജോലി, പണത്തിന് പണം, പദവിക്ക് പദവി, വിശ്വാസത്തിന് വിശ്വാസം... അങ്ങനെ പോകുന്നു പ്രൊഫസര്‍ ജോളി ജോസഫിന്റെ വിശേഷണങ്ങള്‍. ജോളി കൂടത്തായിയിലെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും വീട്ടുകാര്‍ ഉദാഹരണമായി പറയുന്നതും ജോളിയെയാണ്.

വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും നാട്ടുകാര്‍ക്കുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ചിലര്‍ക്ക് ജോളി ടീച്ചറും മറ്റ് ചിലര്‍ക്ക് ജോളിയാന്റിയുമായിരുന്നു.

ഉന്നത പഠനത്തിന് ഉപദേശം തേടി അയല്‍ക്കാര്‍ ജോളിയെ സമീപിക്കുമായിരുന്നു. പ്ലസ് ടു പാസായപ്പോള്‍ എന്തിന് പോകണമെന്ന് നമ്മളെ പോലെ ആ നാട്ടുകാര്‍ക്കും സംശയം കൂടുതലായിരുന്നു. ആ സംശയം ദൂരീകരിച്ചതാകട്ടെ ജോളി ടീച്ചറും. എന്‍ട്രന്‍സ് കോച്ചിങ് കാര്യങ്ങളില്‍ എങ്ങനെ എവിടെ പോകണം എന്നുവരെ നിര്‍ദേശം നല്‍കി. റോയ്ച്ചായന്‍ മരിച്ച ശേഷം തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ... അതുകൊണ്ട് മോള് വിഷമിക്കേണ്ട. എല്ലാം ശരിയാകുമെന്നാണ് ജോളി പറഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ജോളിയുടെ ഉപദേശം കിട്ടിയ ചിലരെങ്കിലും രക്ഷപ്പെട്ടുവെന്നും നന്ദിയോടെ ഓര്‍ക്കുന്നുണ്ട്.

നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ എന്‍ഐടി പ്രഫസര്‍ ജോളി ജോസഫ് സ്ഥിരം സാന്നിധ്യമായിരുന്നു. കൂടത്തായിയിലെ കൊലപാതക പരമ്ബരയിലെ ചുരുളുകള്‍ അഴിഞ്ഞു തുടങ്ങിയപ്പോഴാണ് ജോളിയുടെ എന്‍ഐടി പ്രൊഫസര്‍ വാദം അടക്കം പൊളിഞ്ഞത്. 2002 മുതല്‍ ഇവിടെ അധ്യാപികയായിരുന്നുവെന്ന് നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ച ജോളിക്ക് എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെയാണല്ലോ കയ്യടിച്ച് സ്വീകരിച്ചതെന്നാണ് ഓര്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ചിരിയാണ് വരുന്നത്.

ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് പ്രോത്സാഹനമാവുകയും ചെയ്‌തെന്ന ജോളി ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു. അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ലായിരുന്നു. അന്ന് സയനൈഡല്ല കൊലപാതകത്തിന് ഉപയോഗിച്ചത് കീടനാശിനി ആയിരുന്നു. രണ്ടാമത്തെ കൊലപാതകം 6 വര്‍ഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു. കാലയളവ് കുറച്ച് മൂന്നാമത്തെ കൊലപാതകം മൂന്നുവര്‍ഷത്തിനകമാണ് നടത്തിയത്. 2011ല്‍ ഭര്‍ത്താവ് റോയി തോമസിന് സയനൈഡ് നല്‍കി കൊലപ്പെടുത്തി. സയനൈഡ് കലര്‍ത്തി നല്‍കിയതാകട്ടെ റോയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിലും. അങ്ങനെ സ്‌നേഹിച്ചവരെ കൊന്നു തള്ളിയവളാണല്ലോ തങ്ങളുടെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയത് എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (1 hour ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (3 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (4 hours ago)

Malayali Vartha Recommends