''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ'' കൊല്ലാൻ ശ്രമിച്ച ശേഷം ജോളി ജയശ്രീയെ വിളിച്ച് കരഞ്ഞു പറഞ്ഞു; തഹസില്‍ദാറുടെ മകളെ കൊല്ലാൻ നോക്കിയത് രണ്ടു തവണ; ഞെട്ടലോടെ അന്വേഷകർ

ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യര്യം പറഞ്ഞത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം കിട്ടിയിരുന്നു. എന്നാൽ രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തല്‍ ചോദ്യം ചെയ്തവരെ പോലും ഞെട്ടിച്ചു.
മൂന്നുമാസത്തെ ഇടവേളയിലായിരുന്നു രണ്ടു ശ്രമങ്ങളും. എന്നാല്‍ തക്ക സമയത്ത് വൈദ്യസഹായം ലഭിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിച്ച ഡോക്ടര്‍ വിഷാംശം ശരീരത്തില്‍ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്നു പറഞ്ഞതായി ജയശ്രീ ഓര്‍ത്തു. കുഞ്ഞ് വിഷമേറ്റ് ബോധമില്ലാതെ വീണത് രണ്ടു തവണയും ജോളി തന്നെയാണ് വിവരം ജയശ്രീയെ അറിയിച്ചത്. കൂടത്തായിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാലത്തായിരുന്നു അത്. ഇതിലൊരിക്കല്‍ ''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ'' എന്ന് ജോളി വിളിച്ചു കരയുകയും ചെയ്തു.
https://www.facebook.com/Malayalivartha






















