സംസ്ഥാനത്തെ മറ്റ് ഫ്ളാറ്റുകൾക്കും പൂട്ട് വീഴും; സുപ്രീംകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടരുന്നു

സുപ്രീംകോടതി ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടരുന്നു. വ്യാഴാഴ്ച ഫ്ലാറ്റുകളിലൊന്നായ ആല്‍ഫ സെറീനില്‍ പൊളിക്കലിന് തുടക്കമിട്ടതിനു പിന്നാെല വെള്ളിയാഴ്ച ജയിന്‍ ഹൗസിങിലും ജോലി തുടങ്ങി. ഉള്‍ച്ചുമരുകള്‍ പൊളിക്കുന്ന ജോലിയാണ് എഡിഫൈസ് എന്‍ജിനീയറിങ് കമ്ബനിയുടെ തൊഴിലാളികള്‍ ചെയ്തത്. 30ഓളം തൊഴിലാളികള്‍ ഇതിനായി ഫ്ലാറ്റിലുണ്ടായിരുന്നു. ചുമരുകള്‍ തകര്‍ക്കുന്ന പ്രവൃത്തി ഒരുമാസത്തോളം നീളുമെന്നും ഇതിനുശേഷം ഡ്രില്ലിങ് പ്രവൃത്തി തുടങ്ങും . ശനിയാഴ്ച എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളുടെ പൊളിക്കലും തുടങ്ങും.
ഇതിനിടെ, ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണത്തിെന്‍റ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെ ജയിന്‍ ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് കമ്ബനിയില്‍ റെയ്ഡ് നടത്തി. നിര്‍മാതാവ് സന്ദീപ് മെഹ്ത്തയോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്ബാകെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയില്‍ എത്തിയത്. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എത്തുന്ന വിവരം അറിഞ്ഞ് നിര്‍മാതാവ് മുങ്ങിയെന്നാണ് സൂചന.
നേരത്തേ അറസ്റ്റിലായ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസും നിര്‍മാണാനുമതി നല്‍കിയ മരട് പഞ്ചായത്തിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്റഫും അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് പി.ഇ. ജോസഫും റിമാന്‍ഡിലാണ്.
അതേസമയം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന ഫ്ലാറ്റ് രജിസ്ട്രേഷനുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. മരടിലെ വിവാദ ഫ്ലാറ്റുകളുടെ രജിസ്ട്രേഷനില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് രജിസ്ട്രേഷന്‍ വകുപ്പ് നടപടി. സംസ്ഥാനത്തുടനീളം ഫ്ലാറ്റ് രജിസ്ട്രേഷനുകളില്‍ സമാന തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
മരടില്‍ അടുത്തിടെ 40ഉം 50ഉം ലക്ഷം രൂപക്ക് വിറ്റ ഫ്ലാറ്റുകളുടെ രേഖകളില്‍ വലിയ വ്യത്യാസം കണ്ടെത്തിയിരുന്നു. 12 വര്‍ഷം മുമ്ബ് വാങ്ങിയവര്‍ ആധാരത്തില്‍ കാണിച്ച വില ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. സര്‍ക്കാറിന് കോടികളുടെ നഷ്ടം ഉണ്ടാകും വിധം ആധാരത്തില്‍ വില കുറച്ച് ഫ്ലാറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വ്യാപകമാണെന്ന സൂചനയെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
ആദ്യഘട്ടത്തില്‍ ഫ്ലാറ്റുകളുടെയും പിന്നാലെ വാണിജ്യ കെട്ടിടങ്ങളുടെയും തുടര്‍ന്ന് മറ്റുള്ളവയുടെയും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ സബ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി രജിസ്ട്രേഷന്‍ ഐ.ജി എ. വ്യക്തമാക്കി. ഇതോടൊപ്പം ഫ്ലാറ്റുകളുടെ വിസ്തീര്‍ണമടക്കം വിവരങ്ങള്‍ രേഖപ്പെടുത്തിയതില്‍ പിഴവുണ്ടെങ്കില്‍ തിരുത്തും.
ഈ ജോലികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും. ശേഖരിച്ച വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ തിരുവനന്തപുരത്ത് രജിസ്ട്രേഷന്‍ ഐ.ജിയുടെ ഓഫിസില്‍ മോണിറ്ററിങ് സെല്‍ രൂപവത്കരിക്കും. പ്രമാണ പരിശോധനയില്‍ പ്രാവീണ്യമുള്ളവരും ഐ.ടി വിദഗ്ധരും ഉള്‍പ്പെടുന്നതാണ് അഞ്ചംഗ സെല്‍. ഇതോടെ വിപണി വിലയേക്കാള്‍ എത്ര കുറച്ചാണ് ഫ്ലാറ്റുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന വ്യക്തമായ ചിത്രം ലഭിക്കും. ഇതിെന്‍റ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
ആധാരത്തില്‍ വിലകുറച്ചുകാണിച്ച് രജിസ്ട്രേഷന്‍ ഫീസിലും സ്റ്റാമ്ബ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തിയവര്‍ക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കും. വേണ്ടിവന്നാല്‍ റവന്യൂ റിക്കവറി സ്വീകരിക്കും. നിലവില്‍ ഫ്ലാറ്റുകളുടെ മൂല്യനിര്‍ണയത്തിന് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെട്ട പാനലുണ്ട്. ഇവരുടെ സര്‍ട്ടിഫിക്കറ്റിെന്‍റ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാര്‍മാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍, മരടില്‍ വന്‍ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ഇൗ സര്‍ട്ടിഫിക്കറ്റിലും കൃത്രിമമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവരെ കരിമ്ബട്ടികയില്‍പ്പെടുത്താനും രജിസ്ട്രേഷന്‍ വകുപ്പ് ആലോചിക്കുന്നു
https://www.facebook.com/Malayalivartha






















