അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി കോടതിയിൽ ജോളിയാമ്മ ജോസഫ്; മൂടിമറച്ചിരുന്ന ഷാൾ എടുത്ത് മാറ്റി സന്തോഷവതിയായി കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന വനിതാ പൊലീസുമായി ഇടയ്ക്കിടയ്ക്ക് ചിരിച്ചും, സംസാരിച്ചും ജോളിയായി ജോളി:- ഭാവ മാറ്റങ്ങളില്ലാതെ പ്രതിക്കൂട്ടിൽ നിന്ന് വനിതാ പൊലിസിനെ പലതവണ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ച ജോളി പതിനഞ്ച് മിനിറ്റോളം കോടതിയിൽ തങ്ങിയത് പതിവിന് വീപരിതമായി

താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി കാലവധി കഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളുമായി എത്തിയപ്പോൾ അതിശയിപ്പിക്കുന്ന ഭാവമാറ്റങ്ങളുമായി ജോളിയാമ്മ ജോസഫ്. മൂടിമറച്ചിരുന്ന ഷാൾ എടുത്ത് മാറ്റി സന്തോഷവതിയായി കോടതി മുറിക്കുള്ളിലെ ബെഞ്ചിലിരുന്ന വനിതാ പൊലീസുമായി ഇടയ്ക്കിടയ്ക്ക് ചിരിച്ചും സന്തോഷിച്ചും കാണാമായിരുന്നു ജോളിയെ.
ഇതിനിടെ അളൂരിന്റെ ജൂനിയര്‍ അഭിഭാക്ഷകര്‍ ജോളിയുമായി അഞ്ചുമിനിട്ടോളം സംസാരിക്കുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റ് ചോദിച്ചാല്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കണമെന്നായിരുന്നു അഭിഭാക്ഷകന്റെ പ്രധാന ആവശ്യം. സംസാരം തുടരുന്നതിനിടെ മജിസ്ട്രേറ്റ് എത്തുന്നതിന് മുന്നോടിയായുള്ള ബെല്ലടിച്ചു. എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ ജോളിയും കോടതിയെ വണങ്ങി. തുടർന്ന് കുറ്റാരോപിതരായ ജോളിയാമ്മാ ജോസഫും, മാത്യുവും പ്രജികുമാറും പ്രതികൂട്ടിലേക്ക് കയറി. യാതൊരു ഭാവ മാറ്റവും ഇല്ലാതെയായിരുന്നു ജോളി പ്രതികൂട്ടില്‍ കയറി നിന്നത്. ഈ സമയം കേസിലെ രണ്ടാം പ്രതിയായ മാത്യു വിഷാദം തളം കെട്ടിയ മുഖഭാവത്തോടെയാണ് കോടതി നടപടികള്‍ വീക്ഷിച്ചത്.
എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ജോളിയോട് ന്യായാധിപന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ജോളിയുടെ മറുപടി. താന്‍ വലിയ മാനസിക ബുദ്ധിമുട്ടിലാണെന്നായിരുന്നു മാത്യു ജഡ്ജിയുടെ അടുത്തെത്തി പരാതി ബോധിപ്പിച്ചത്. ഈ സമയം പ്രതിക്കൂട്ടില്‍ നിന്ന ജോളി ചിരിച്ചുകൊണ്ട് വനിതാ പൊലിസിനെ പലതവണ കൈകാട്ടി അടുത്തേയ്ക്ക് വിളിച്ചു. പൊലീസ് പോകാന്‍ തയാറായില്ലെങ്കിലും പിന്നെയും അടുത്ത് വരാന്‍ ചിരിച്ചുകൊണ്ട് ജോളി ആവര്‍ത്തിച്ചു.
കോടതി നടപടികള്‍ കഴിഞ്ഞ ശേഷം 15 മിനിട്ടോളം കോടതി മുറിയില്‍ തങ്ങിയ ജോളി വനിതാ പൊലിസുമായുള്ള സംസാരം തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടിയല്‍ തിരിച്ച് മടങ്ങുവാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഷാള്‍ എടുത്ത് മുഖം മറയ്ക്കുവാനുള്ള ശ്രമമായി. ആദ്യ രണ്ടു തവണയും വളരെ ദുഃഖത്തോടെ കണ്ട ജോളി വ്യാഴാഴ്ച്ച പതിവിന് വീപരിതമായാണ് കോടതിയില്‍ എത്തിയത്. അതേ സമയം കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്നുപ്രതികളുടെയും റിമാന്‍ഡ് കാലാവധി താമരശ്ശേരി കോടതി നീട്ടി. 14 ദിവസത്തേക്കാണ് കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha






















