സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന്

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ഞായറാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം തിങ്കാളാഴ്ച വേട്ടെടുപ്പ് നടക്കും. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്നെന്ന പ്രത്യേകതയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്നതിനാൽ ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ നടത്തുന്നത്.
നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. എം.എല്‍.എ മരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരത്തും എം.എല്‍.എമാര്‍ പാര്‍ലമെന്റ് അംഗങ്ങളായതോടെ വട്ടിയൂര്‍ക്കാവിലും അരൂരിലും എറണാകുളത്തും കോന്നിയുലും ആണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തെരഞ്ഞെടുപ്പ് ഫലം നിയമസഭയില്‍ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ എന്‍.ഡി.എയ്‌ക്കോ നിര്‍ണായകമല്ലെങ്കിലും രാഷ്ട്രീയമായി മൂന്ന് മുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്.
നാലു സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും അരൂർ പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം നൽകിയ ആത്മവിശ്വാസത്തിൽ അഞ്ചു സീറ്റുകളിലും നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എ. ഈ മാസം 24-നാണ് വോട്ടെണ്ണൽ.
https://www.facebook.com/Malayalivartha






















