Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...

കെ എസ്സ് ആര്‍ ടി സി 'മിന്നല്‍' ബസില്‍ കണ്ടക്ടര്‍ കള്ളം പറഞ്ഞ് യാത്രക്കാരനെ ഇറക്കി വിട്ടെന്ന് പരാതി

23 OCTOBER 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു; ഇന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസില്‍ യാത്രക്കാരനെ കണ്ടക്ടര്‍ കള്ളം പറഞ്ഞ് ഇറക്കി വിട്ടെന്നു പരാതി. ബസില്‍ കയറിയ കോട്ടയം സ്വദേശി സമീര്‍ തെക്കേതോപ്പിലിനാണ് അര്‍ധരാത്രിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ബെംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനയ സമീര്‍ താന്‍ കോട്ടയത്തേയ്ക്കാണെന്നു പറഞ്ഞപ്പോള്‍ ബസ് ബത്തേരിയിലേയ്ക്കാണെന്നായിരുന്നു കണ്ടക്ടറുടെ ഭാഷ്യം. ഇത് ഉറപ്പു വരുത്തുന്നതിന് ബോര്‍ഡ് പരിശോധിച്ചു വീണ്ടും കയറിയ യാത്രക്കാരനെ ബസില്‍ നിന്നു ബലമായി പിടിച്ചിറക്കി വിട്ടെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയതിനു ശേഷം യാത്ര തുടരുന്നതിനിടെ ഓഫിസില്‍ നിന്നു വിളിച്ചു പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായെന്നും സമീര്‍ പറഞ്ഞു. ബസ് കോട്ടയം വഴി തന്നെയായിരുന്നു. കണ്ടക്ടര്‍ ഉറക്കത്തിലായിരുന്നതിനാല്‍ തെറ്റു പറ്റിപ്പോയതാണ്. അവര്‍ക്കു കുടുംബമൊക്കെ ഉള്ളതല്ലേ, പരാതിയുമായി മുന്നോട്ടു പോകരുതെന്നുമായിരുന്നു വിളിച്ച ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നു പറഞ്ഞതോടെയാണ് അദ്ദേഹം പിന്‍മാറിയതെന്നും സമീര്‍ പറയുന്നു.

ഇതു സംബന്ധിച്ച് സമീര്‍ താന്‍ അംഗമായ യാത്രക്കാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്ന പോസ്റ്റില്‍ ഇങ്ങനെ പറയുന്നു:.

'എല്ലാ ആഴ്ചയും ബെംഗളൂരു മുതല്‍ കോട്ടയത്തേക്കു യാത്ര ചെയുന്ന ആളാണു ഞാന്‍. പതിവായി സുഹൃത്തുക്കളുമായി ബെംഗളുരുവില്‍നിന്നും കാറില്‍ അങ്കമാലി അല്ലേല്‍ മുവാറ്റുപുഴയില്‍ എത്തുകയും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കുകയുമാണു പതിവ്. അങ്ങനെ ഇരിക്കെ കഴിഞ്ഞയാഴ്ച കെഎസ്ആര്‍ടിസി ബസില്‍ എനിക്കുണ്ടായ ദുരനുഭവമാണ് ഇവിടെ വിവരിക്കുന്നത്.

ബെംഗളുരുവില്‍ നിന്നും തൊടുപുഴയ്ക്കു പോകുന്ന സുഹൃത്തുക്കളുമായി കഴിഞ്ഞ 18-ാം തീയതി വെള്ളിയാഴ്ച യാത്ര തിരിച്ചു. ശനിയാഴ്ച (19) പുലര്‍ച്ചെ 4.30 മണിയോടു കൂടി മുവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി. കോട്ടയം പോകേണ്ടിയിരുന്ന ഞാനും എന്റെ മറ്റൊരു സുഹൃത്തും അവിടെ ഇറങ്ങുകയായിരുന്നു. അല്‍പനേരം കാത്തു നിന്നപ്പോള്‍, ഏകദേശം 5 മണിയോട് കൂടി ബത്തേരിയില്‍ നിന്ന് തിരുവനന്തപുരം പോകുന്ന മിന്നല്‍ എക്‌സ്പ്രസ്സ് വന്നു. കോട്ടയം-കൊട്ടാരക്കര -തിരുവനന്തപുരം ബോര്‍ഡ് വെച്ച ബസ് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. എത്രയും പെട്ടെന്നു വീട്ടില്‍ എത്തുക എന്ന ആഗ്രഹം. വീണ്ടും ഞായറാഴ്ച വൈകുന്നേരം തിരിച്ചു ബെംഗളുരുവിലേക്ക് പോകണം എന്ന നിരാശയും. ബസ് നിര്‍ത്തി, ഉടനെ ഞാന്‍ ചാടിക്കയറി.

കയറിയ ഉടനെ കണ്ടക്ടര്‍ എന്നോട് ചോദിച്ചുഎങ്ങോട്ടു പോകാനാണെന്നു. ഞാന്‍ പറഞ്ഞു 'കോട്ടയം'. കണ്ടക്ടര്‍ ഉടനെ ''ഇത് കോട്ടയം പോകുന്ന ബസ് അല്ല, വയനാട്ടിലേക്കുള്ള ബസ് ആണെന്ന്'' പറഞ്ഞു. അയ്യോ അബദ്ധം പറ്റിയോ എന്ന നിലക്കു ഞാന്‍ ഇറങ്ങി ബോര്‍ഡ് ഒന്നും കൂടി നോക്കി. അതില്‍ തിരുവനന്തപുരം എന്നു തന്നെയാണ് എഴുതിയതെന്നു ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടും ബസില്‍ കയറി. കയറിയ പാടെ കണ്ടക്ടര്‍ വീണ്ടും തന്നോടല്ലേ ഇത് വയനാട്ടിലേക്കാണെന്നു പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് എന്നെ പിടിച്ചു തള്ളി. എനിക്കു മലയാളം വായിക്കാനറിയാമെന്നും ഇത് കോട്ടയം വഴി തിരുവനന്തപുരം ആണെന്ന് ബോര്‍ഡ് വെച്ചതു വായിച്ചിട്ടാണ് കയറിയതെന്നും ഞാന്‍ പറഞ്ഞു. ഉടനെ ബസിന്റെ പടിയില്‍ നിന്ന എന്നെയും വെച്ച് ബസ് അല്‍പം മുന്‍പോട്ടു പോയി. അവിടെന്നു കണ്ടക്ടര്‍ ഇറങ്ങി സ്റ്റേഷന്‍ മാസ്റ്ററുടെ റൂമിലേക്കു പോയി. ആ സമയം ഞാന്‍ ഡ്രൈവറോട് ചോദിച്ചു 'സര്‍, ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?' അദ്ദേഹം മറുചോദ്യമായി 'തനിക്കു എങ്ങോട്ടാണ് പോകേണ്ടത്?' എന്ന് എന്നോട്. ഞാന്‍ വീണ്ടും ചോദിച്ചു 'ഞാന്‍ ഒരു യാത്രക്കാരനാണ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?' എന്ന്. അദ്ദേഹം പറയാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു 'എനിക്ക് കോട്ടയമാണ് പോകേണ്ടത്' എന്ന്. അദ്ദേഹം അന്നേരവും പറഞ്ഞില്ല ഈ ബസ് എങ്ങോട്ടാ പോകുന്നതെന്ന്.

ഈ സമയം കണ്ടക്ടര്‍ വന്നു എന്നെ വലിച്ചു താഴെയിറക്കുകയുണ്ടായി. ഡ്രൈവര്‍ ബസ് എടുത്തു മുന്നോട്ടു പോകുകയും ചെയ്തു. എന്തിനാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്നറിയാതെ ഞാന്‍ പകച്ചു പോയി. ഉടനെ തന്നെ സ്റ്റേഷന്‍ മാസ്റ്ററുടെ റൂമില്‍ പോയി കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പരാതി ബുക്ക് കൈമാറി അതില്‍ പരാതി എഴുതുവാന്‍ ആവശ്യപ്പെട്ടു. ആ മിന്നല്‍ ബസ്സിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ബസ് നമ്പര്‍ ഞാന്‍ സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചെങ്കിലും അദ്ദേഹം അത് എന്നോടു പറയാന്‍ തയാറായില്ല. ഒടുവില്‍ ഞാന്‍ പരാതി എഴുതി കൊടുത്തു. അല്‍പ സമയത്തിനകം ഒരു കോട്ടയം ബസ് വരികയും, ഞാന്‍ അതില്‍ കയറി യാത്ര തിരിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്ര തുടങ്ങി ഒരു 20 മിനുട്ടു കഴിഞ്ഞപ്പോള്‍ മുവാറ്റുപുഴ സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വന്നു. 'അവര്‍ ബസ് ക്രൂവുമായി സംസാരിച്ചുവെന്നും, അത് കോട്ടയം പോകുന്ന ബസ് ആയിരുന്നുവെന്നും, അവര്‍ക്കൊരു അബദ്ധം പറ്റിയതാണെന്നും, പരാതിയുമായി മുന്‍പോട്ടു പോകാതിരുന്നൂടെ' എന്നുമായിരുന്നു എന്നെ വിളിച്ച വ്യക്തി പറഞ്ഞത്.

ഇത്രയധികം ആള്‍ക്കാരുടെ മുന്‍പിലാണ് എന്നെ നാണം കെടുത്തിയതെന്നും, ഇന്ന് ഞാന്‍ ആണെങ്കില്‍ നാളെ വേറെ ആര്‍ക്കെങ്കിലും ഈ അനുഭവം ഉണ്ടാകുമെന്നും, അത് ഇനി ഉണ്ടാകാതിരിക്കാന്‍ എന്തായാലും പരാതിയുമായി തന്നെ മുന്‍പോട്ടു പോകുമെന്നും ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എനിക്ക് അമ്പരപ്പാണ്. ബസില്‍ സീറ്റ് ഇല്ലെങ്കില്‍ അതങ്ങു പറഞ്ഞാല്‍ പോരെ? വയനാട് നിന്നും വരുന്ന ബസ് വീണ്ടും വയനാട്ടിലേക്കാണ് പോകുന്നത് എന്നു പറയേണ്ട ആവശ്യമുണ്ടോ? എന്തായിരുന്നിരിക്കാം അവര്‍ എന്നോട് അങ്ങനെ പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ചേതോവികാരം? എന്തായാലും പരാതിയുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് എന്റെ തീരുമാനം. ഇനിയൊരിക്കലും ഇത്തരത്തില്‍ അവര്‍ ആരോടും പെരുമാറരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന  (3 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു; ഇന്നും മത്സ്യബന്ധനത്തിന്  (15 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു  (21 minutes ago)

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (31 minutes ago)

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത  (40 minutes ago)

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (1 hour ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (2 hours ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (9 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (10 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (10 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (10 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (10 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (10 hours ago)

Malayali Vartha Recommends