Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല... അത് സർക്കാർ നടപ്പിലാക്കും... അടുത്ത മാസം 15മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ


  ഓസ്കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു...


ഞെട്ടലോടെ നേതാക്കൾ... ആംആദ്മി പാർട്ടിയെ പോലെ കൊക്രോച്ച് ജനതാ പാർട്ടി തരം​ഗമാകുന്നു, ‍‍കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്


ഉത്തരേന്ത്യയിൽ അതി കഠിനമായ ചൂട്.... രാജ്യതലസ്ഥാന മേഖലയായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു


സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

കെ എസ്സ് ആര്‍ ടി സി 'മിന്നല്‍' ബസില്‍ കണ്ടക്ടര്‍ കള്ളം പറഞ്ഞ് യാത്രക്കാരനെ ഇറക്കി വിട്ടെന്ന് പരാതി

23 OCTOBER 2019 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

  തൃശ്ശൂരിൽ ആനയിടഞ്ഞു... കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്

സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല... അത് സർക്കാർ നടപ്പിലാക്കും... അടുത്ത മാസം 15മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും... പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും, ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനാകും

ആ ഭാ​ഗ്യശാലി ആര്? .... സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്

ബലിപെരുന്നാളിനോടനുബന്ധിച്ച് പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യൽ കിറ്റ്' സപ്ലൈകോ വിപണിയിൽ....

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസില്‍ യാത്രക്കാരനെ കണ്ടക്ടര്‍ കള്ളം പറഞ്ഞ് ഇറക്കി വിട്ടെന്നു പരാതി. ബസില്‍ കയറിയ കോട്ടയം സ്വദേശി സമീര്‍ തെക്കേതോപ്പിലിനാണ് അര്‍ധരാത്രിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ബെംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനയ സമീര്‍ താന്‍ കോട്ടയത്തേയ്ക്കാണെന്നു പറഞ്ഞപ്പോള്‍ ബസ് ബത്തേരിയിലേയ്ക്കാണെന്നായിരുന്നു കണ്ടക്ടറുടെ ഭാഷ്യം. ഇത് ഉറപ്പു വരുത്തുന്നതിന് ബോര്‍ഡ് പരിശോധിച്ചു വീണ്ടും കയറിയ യാത്രക്കാരനെ ബസില്‍ നിന്നു ബലമായി പിടിച്ചിറക്കി വിട്ടെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയതിനു ശേഷം യാത്ര തുടരുന്നതിനിടെ ഓഫിസില്‍ നിന്നു വിളിച്ചു പരാതി പിന്‍വലിപ്പിക്കാനും ശ്രമമുണ്ടായെന്നും സമീര്‍ പറഞ്ഞു. ബസ് കോട്ടയം വഴി തന്നെയായിരുന്നു. കണ്ടക്ടര്‍ ഉറക്കത്തിലായിരുന്നതിനാല്‍ തെറ്റു പറ്റിപ്പോയതാണ്. അവര്‍ക്കു കുടുംബമൊക്കെ ഉള്ളതല്ലേ, പരാതിയുമായി മുന്നോട്ടു പോകരുതെന്നുമായിരുന്നു വിളിച്ച ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന. എന്നാല്‍ പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം എന്നു പറഞ്ഞതോടെയാണ് അദ്ദേഹം പിന്‍മാറിയതെന്നും സമീര്‍ പറയുന്നു.

ഇതു സംബന്ധിച്ച് സമീര്‍ താന്‍ അംഗമായ യാത്രക്കാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്ന പോസ്റ്റില്‍ ഇങ്ങനെ പറയുന്നു:.

'എല്ലാ ആഴ്ചയും ബെംഗളൂരു മുതല്‍ കോട്ടയത്തേക്കു യാത്ര ചെയുന്ന ആളാണു ഞാന്‍. പതിവായി സുഹൃത്തുക്കളുമായി ബെംഗളുരുവില്‍നിന്നും കാറില്‍ അങ്കമാലി അല്ലേല്‍ മുവാറ്റുപുഴയില്‍ എത്തുകയും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കുകയുമാണു പതിവ്. അങ്ങനെ ഇരിക്കെ കഴിഞ്ഞയാഴ്ച കെഎസ്ആര്‍ടിസി ബസില്‍ എനിക്കുണ്ടായ ദുരനുഭവമാണ് ഇവിടെ വിവരിക്കുന്നത്.

ബെംഗളുരുവില്‍ നിന്നും തൊടുപുഴയ്ക്കു പോകുന്ന സുഹൃത്തുക്കളുമായി കഴിഞ്ഞ 18-ാം തീയതി വെള്ളിയാഴ്ച യാത്ര തിരിച്ചു. ശനിയാഴ്ച (19) പുലര്‍ച്ചെ 4.30 മണിയോടു കൂടി മുവാറ്റുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി. കോട്ടയം പോകേണ്ടിയിരുന്ന ഞാനും എന്റെ മറ്റൊരു സുഹൃത്തും അവിടെ ഇറങ്ങുകയായിരുന്നു. അല്‍പനേരം കാത്തു നിന്നപ്പോള്‍, ഏകദേശം 5 മണിയോട് കൂടി ബത്തേരിയില്‍ നിന്ന് തിരുവനന്തപുരം പോകുന്ന മിന്നല്‍ എക്‌സ്പ്രസ്സ് വന്നു. കോട്ടയം-കൊട്ടാരക്കര -തിരുവനന്തപുരം ബോര്‍ഡ് വെച്ച ബസ് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി. എത്രയും പെട്ടെന്നു വീട്ടില്‍ എത്തുക എന്ന ആഗ്രഹം. വീണ്ടും ഞായറാഴ്ച വൈകുന്നേരം തിരിച്ചു ബെംഗളുരുവിലേക്ക് പോകണം എന്ന നിരാശയും. ബസ് നിര്‍ത്തി, ഉടനെ ഞാന്‍ ചാടിക്കയറി.

കയറിയ ഉടനെ കണ്ടക്ടര്‍ എന്നോട് ചോദിച്ചുഎങ്ങോട്ടു പോകാനാണെന്നു. ഞാന്‍ പറഞ്ഞു 'കോട്ടയം'. കണ്ടക്ടര്‍ ഉടനെ ''ഇത് കോട്ടയം പോകുന്ന ബസ് അല്ല, വയനാട്ടിലേക്കുള്ള ബസ് ആണെന്ന്'' പറഞ്ഞു. അയ്യോ അബദ്ധം പറ്റിയോ എന്ന നിലക്കു ഞാന്‍ ഇറങ്ങി ബോര്‍ഡ് ഒന്നും കൂടി നോക്കി. അതില്‍ തിരുവനന്തപുരം എന്നു തന്നെയാണ് എഴുതിയതെന്നു ഉറപ്പു വരുത്തിയതിനു ശേഷം വീണ്ടും ബസില്‍ കയറി. കയറിയ പാടെ കണ്ടക്ടര്‍ വീണ്ടും തന്നോടല്ലേ ഇത് വയനാട്ടിലേക്കാണെന്നു പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ട് എന്നെ പിടിച്ചു തള്ളി. എനിക്കു മലയാളം വായിക്കാനറിയാമെന്നും ഇത് കോട്ടയം വഴി തിരുവനന്തപുരം ആണെന്ന് ബോര്‍ഡ് വെച്ചതു വായിച്ചിട്ടാണ് കയറിയതെന്നും ഞാന്‍ പറഞ്ഞു. ഉടനെ ബസിന്റെ പടിയില്‍ നിന്ന എന്നെയും വെച്ച് ബസ് അല്‍പം മുന്‍പോട്ടു പോയി. അവിടെന്നു കണ്ടക്ടര്‍ ഇറങ്ങി സ്റ്റേഷന്‍ മാസ്റ്ററുടെ റൂമിലേക്കു പോയി. ആ സമയം ഞാന്‍ ഡ്രൈവറോട് ചോദിച്ചു 'സര്‍, ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?' അദ്ദേഹം മറുചോദ്യമായി 'തനിക്കു എങ്ങോട്ടാണ് പോകേണ്ടത്?' എന്ന് എന്നോട്. ഞാന്‍ വീണ്ടും ചോദിച്ചു 'ഞാന്‍ ഒരു യാത്രക്കാരനാണ് ഈ ബസ് എങ്ങോട്ടാണ് പോകുന്നത്?' എന്ന്. അദ്ദേഹം പറയാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു 'എനിക്ക് കോട്ടയമാണ് പോകേണ്ടത്' എന്ന്. അദ്ദേഹം അന്നേരവും പറഞ്ഞില്ല ഈ ബസ് എങ്ങോട്ടാ പോകുന്നതെന്ന്.

ഈ സമയം കണ്ടക്ടര്‍ വന്നു എന്നെ വലിച്ചു താഴെയിറക്കുകയുണ്ടായി. ഡ്രൈവര്‍ ബസ് എടുത്തു മുന്നോട്ടു പോകുകയും ചെയ്തു. എന്തിനാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നതെന്നറിയാതെ ഞാന്‍ പകച്ചു പോയി. ഉടനെ തന്നെ സ്റ്റേഷന്‍ മാസ്റ്ററുടെ റൂമില്‍ പോയി കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പരാതി ബുക്ക് കൈമാറി അതില്‍ പരാതി എഴുതുവാന്‍ ആവശ്യപ്പെട്ടു. ആ മിന്നല്‍ ബസ്സിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ബസ് നമ്പര്‍ ഞാന്‍ സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചെങ്കിലും അദ്ദേഹം അത് എന്നോടു പറയാന്‍ തയാറായില്ല. ഒടുവില്‍ ഞാന്‍ പരാതി എഴുതി കൊടുത്തു. അല്‍പ സമയത്തിനകം ഒരു കോട്ടയം ബസ് വരികയും, ഞാന്‍ അതില്‍ കയറി യാത്ര തിരിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്ര തുടങ്ങി ഒരു 20 മിനുട്ടു കഴിഞ്ഞപ്പോള്‍ മുവാറ്റുപുഴ സ്റ്റേഷനില്‍ നിന്ന് ഒരു കോള്‍ വന്നു. 'അവര്‍ ബസ് ക്രൂവുമായി സംസാരിച്ചുവെന്നും, അത് കോട്ടയം പോകുന്ന ബസ് ആയിരുന്നുവെന്നും, അവര്‍ക്കൊരു അബദ്ധം പറ്റിയതാണെന്നും, പരാതിയുമായി മുന്‍പോട്ടു പോകാതിരുന്നൂടെ' എന്നുമായിരുന്നു എന്നെ വിളിച്ച വ്യക്തി പറഞ്ഞത്.

ഇത്രയധികം ആള്‍ക്കാരുടെ മുന്‍പിലാണ് എന്നെ നാണം കെടുത്തിയതെന്നും, ഇന്ന് ഞാന്‍ ആണെങ്കില്‍ നാളെ വേറെ ആര്‍ക്കെങ്കിലും ഈ അനുഭവം ഉണ്ടാകുമെന്നും, അത് ഇനി ഉണ്ടാകാതിരിക്കാന്‍ എന്തായാലും പരാതിയുമായി തന്നെ മുന്‍പോട്ടു പോകുമെന്നും ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എനിക്ക് അമ്പരപ്പാണ്. ബസില്‍ സീറ്റ് ഇല്ലെങ്കില്‍ അതങ്ങു പറഞ്ഞാല്‍ പോരെ? വയനാട് നിന്നും വരുന്ന ബസ് വീണ്ടും വയനാട്ടിലേക്കാണ് പോകുന്നത് എന്നു പറയേണ്ട ആവശ്യമുണ്ടോ? എന്തായിരുന്നിരിക്കാം അവര്‍ എന്നോട് അങ്ങനെ പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചതിനു പിന്നിലെ ചേതോവികാരം? എന്തായാലും പരാതിയുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് എന്റെ തീരുമാനം. ഇനിയൊരിക്കലും ഇത്തരത്തില്‍ അവര്‍ ആരോടും പെരുമാറരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശ്ശൂരിൽ ആനയിടഞ്ഞു... കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്  (6 minutes ago)

സൗജന്യയാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല... അത് സർക്കാർ നടപ്പിലാക്കും... അടുത്ത മാസം 15മുതൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ  (15 minutes ago)

  ഓസ്കർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു...  (36 minutes ago)

ആദ്യ രാഷ്ട്രീയ സന്ദർശനത്തിന് വി.ഡി സതീശൻ ഡൽഹിയിലെത്തി... മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കാണ് ഡൽഹിയിലെത്തിയത്  (1 hour ago)

ഞെട്ടലോടെ നേതാക്കൾ... ആംആദ്മി പാർട്ടിയെ പോലെ കൊക്രോച്ച് ജനതാ പാർട്ടി തരം​ഗമാകുന്നു, ‍‍കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും... പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും, ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്ര  (1 hour ago)

ഐപിഎല്‍ 2026 ...സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം  (1 hour ago)

ഉത്തരേന്ത്യയിൽ അതി കഠിനമായ ചൂട്.... രാജ്യതലസ്ഥാന മേഖലയായ ഡൽഹിയിൽ കാലാവസ്ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? .... സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

ബലിപെരുന്നാളിനോടനുബന്ധിച്ച് പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ 'ബക്രീദ് സ്‌പെഷ്യൽ കിറ്റ്' സപ്ലൈകോ വിപണിയിൽ....  (2 hours ago)

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത...  (3 hours ago)

ഉന്നത സൗഹൃദങ്ങളും വലിയ കാര്യവിജയവും! കുംഭം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു  (3 hours ago)

കോളനിയിലെ താമസക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സര്‍ക്കാര്‍ അവരോടൊപ്പം... എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍....  (3 hours ago)

Malayali Vartha Recommends