എടാ ശിവാ അടങ്ങേടാ.. മുൻപാപ്പാൻ എത്തി ശിവനോട് ഇരിക്കാൻ പറഞ്ഞു, ഒന്നും മിണ്ടാതെ തിരുനക്കര ശിവൻ മുട്ടുമടക്കി. കൊമ്പു കുത്തിച്ചു; ഇടഞ്ഞ കൊമ്പനു മുന്നിൽ കോട്ടയം ഇല്ലിക്കൽ വിറച്ചത് രണ്ടര മണിക്കൂർ; ശിവന്റെ പരാക്രമത്തില്‍ ഇരുപത്തിയാറുകാരനായ ഒന്നാം പാപ്പാനു ദാരുണാന്ത്യം

മനോജ് എത്തി ശിവനോട് ഇരിക്കാൻ പറഞ്ഞു. ഒന്നും മിണ്ടാതെ തിരുനക്കര ശിവൻ മുട്ടുമടക്കി. കൊമ്പു കുത്തിച്ചു... ഇടഞ്ഞ കൊമ്പനു മുന്നിൽ കോട്ടയം ഇല്ലിക്കൽ വിറച്ചത് രണ്ടര മണിക്കൂർ. വിരണ്ടോടിയ കൊമ്പന്‍ നാടിനെ വിറപ്പിച്ചതു മണിക്കൂറുകളോളമാണ്. ഒടുവില്‍ ശാന്തനായതു രണ്ടു മാസം മുന്‍പുവരെ പാപ്പാനായിരുന്ന മനോജ് എത്തിയതോടെ. അപോഴേക്കും തിരുനക്കര ശിവന്റെ പരാക്രമത്തില്‍ ഇരുപത്തിയാറുകാരനായ ഒന്നാം പാപ്പാന്റെ ജീവന്‍ പൊലിഞ്ഞിരുന്നു.
തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ അല്‌പശി ഉത്സവത്തിന്റെ ആറാട്ടിനു ശേഷം തളയ്‌ക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് തിരുനക്കര ശിവന്‍ എന്ന ആന വിരണ്ടോടിയത്. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചരയോടെ ചെങ്ങളം മരുതനാല്‍ ജങ്‌ഷനും ആമ്പക്കുഴി ജങ്‌ഷനുമിടയിലുള്ള ഭാഗത്തായിരുന്നു സംഭവം. വൈകിട്ട് 5.30 തിരുനക്കരയില്‍ നിന്നും ആറാട്ട് എഴുന്നള്ളിപ്പു കഴിഞ്ഞു പനംപട്ടയുമായി ചെങ്ങത്തുകാവിലേയ്‌ക്ക് വന്ന തിരുനക്കര ശിവന്‍ ഇല്ലിക്കല്‍ കവലയില്‍ ഇടഞ്ഞു. തുടര്‍ന്ന് വാഹനങ്ങളുടെയും ജനങ്ങളുടെ പരിഭ്രാന്തിയില്‍ വിറളി പൂണ്ടു കുമരകം റോഡിലൂടെ ഓടി.
ഈ സയം ഒന്നാം പാപ്പാന്‍ വിക്രം ശിവന്റെ പുറത്തുണ്ടായിരുന്നു. ആനപ്പുറത്തിരുന്നു ശിവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ആറുമണിയോടെ ശിവന്‍ മരുതന കവലയില്‍ എത്തിയപ്പോള്‍ കുമരകം ഭാഗത്തു നിന്നും കോട്ടയത്തേയ്‌ക്കു വന്ന യാത്രിക് എന്ന സ്വകാര്യ ബസിന് അഭിമുഖമായി വന്നു. ഇതു കണ്ട വിക്രം ആനയുടെ മുകളില്‍ നിന്നു ചങ്ങലയില്‍ പിടിച്ചു ഇറങ്ങാന്‍ ശ്രമിച്ചു. ഈ സമയം ബസിനു മുന്നില്‍ എത്തിയ ശിവന്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ശേഷം ബസിന്റെ വലതു വശത്തുകൂടി അകത്തേക്കുള്ള റോഡിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആനപ്പുറത്തു നിന്നും തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഒന്നാം പാപ്പാന്‍ വിക്രം റോഡില്‍ നിന്ന വൈദ്യുത പോസ്‌റ്റിനും ആനയ്‌ക്കും ഇടയിലായി ഞെരിഞ്ഞ് അമര്‍ന്നു നിലത്തു വീഴുകയായിരുന്നു. ഇതനിടെ മരുതന ഭാഗത്തെ ഇടവഴിയില്‍ വാഹനങ്ങളുടെയും ജനങ്ങളുടെയും ഒച്ചപ്പാടുകള്‍ ഇല്ലാതെ വന്നതോടെ ശിവന്‍ ശാന്തനായി നിന്നതോടെ സമീപത്തെ കിണറില്‍നിന്നും വെള്ളമെത്തിച്ചു നനച്ചു.
ഇതിനിടെ ശാന്തനായി നിന്ന ശിവനെ തളയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്നു രാത്രി എട്ടുമണിയോടെ രണ്ടു മാസം മുന്‍പുവരെ ശിവന്റെ പാപ്പാനായിരുന്ന മനോജ് എത്തി ശിവനെ തളയ്‌ക്കുകയായിരുന്നു
ശിവന്റെ മുൻ പാപ്പാനാണ് സി.എം. മനോജ് കുമാർ. ഇന്നലെ ആന ഇടഞ്ഞപ്പോൾ മനോജ് ചിറക്കടവിലായിരുന്നു. ഉടനെ നാട്ടുകാരും ദേവസ്വം അധികൃതരും മനോജിനെ വിളിച്ചു. ബൈക്കിൽ പാഞ്ഞെത്തിയ മനോജ് ശിവനോട് ഇരിക്കാൻ പറഞ്ഞു. കൊമ്പു കുത്തിച്ചു. തുടർന്ന് പഴവും ശർക്കരയും നൽകി. 9 മണിയോടെ അഴിച്ച് ചെങ്ങളത്തു കാവിലേക്കു കൊണ്ടു പോയി. ചിറക്കടവ് നീലകണ്ഠന്റെ പാപ്പാനായ മനോജിനെ ഇന്നലെ ശിവന്റെ പാപ്പാനായി നിയമിച്ചു. 10 വർഷം ശിവന്റെ രണ്ടാം പാപ്പാനായ മനോജ് 4 മാസം മുൻപാണ് മാറിയത്.
ഇല്ലിക്കൽ ഭാഗത്തു വച്ചായിരുന്നു ആന ആദ്യം കുറുമ്പ് കാട്ടിയത്. അവിടെ നിന്നു മരുതന ഭാഗത്തേക്കു ഓടുകയായിരുന്നു. ചിറക്കടവ് ക്ഷേത്രത്തിലെ ആനയുടെ പാപ്പാനായി മനോജ് സ്ഥലം മാറിപ്പോയതായിരുന്നു. മനോജ് എട്ടോടെ സ്ഥലത്തെത്തി. ഇതോടെയാണ് ആന ശാന്തനായത്. മനോജ് ആനയെ കൂച്ചുവിലങ്ങിടുകയും ചെയ്തു. രാത്രി എട്ടരയോടെ ആനയുടെ കൂച്ചുവിലങ്ങഴിച്ചു ചെങ്ങളത്തുകാവ് ക്ഷേത്രമൈതാനത്ത് മനോജ് തളച്ചതോടെയാണ് നാട്ടുകാരുടെ ഭീതിയൊഴിഞ്ഞത്. സുഖചികിത്സയുടെ ഭാഗമായി ചെങ്ങളത്തുകാവിലാണ് ആനയെ തളച്ചിരുന്നത്. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ തിരുനക്കര ഉത്സവത്തിനായി തിങ്കളാഴ്ചയാണു ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്. ഇന്നലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.
ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരത മുൻപ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. ആ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha

























