Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്,.. മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്ന് തട്ടിപ്പുകാര്‍..വ്യാജന്മാരെ പൂട്ടാൻ സർക്കാർ..


മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല.. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു..


കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ.. ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ..


പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

തിരുനല്‍വേലി-ഇടമണ്‍-കൊച്ചി 400 കെവി പവര്‍ഹൈവേ: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഇല്ലാതാക്കും

18 NOVEMBER 2019 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' (Chief Minister VDS) എന്ന വ്യാജപ്പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് നിര്‍മ്മിച്ച്,.. മാസം 89 രൂപ നല്‍കി സബ്സ്‌ക്രൈബ് ചെയ്യണമെന്ന് തട്ടിപ്പുകാര്‍..വ്യാജന്മാരെ പൂട്ടാൻ സർക്കാർ..

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാറിനെ വി ഡി സതീശൻ സർക്കാർ നീക്കിയില്ല.. അനിലിനെ മാറ്റരുതെന്ന സമ്മർദ്ദം പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടെന്ന് മനസിലാക്കുന്നു..

അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല... നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി...

കേന്ദ്രം തരാൻ സന്ദദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ ബസ് നേടിയെടുക്കാൻ യു.ഡി.എഫ് സർക്കാർ.. ഫയൽ അടിയന്തരമായി എത്തിക്കാൻ വകുപ്പ് മന്ത്രി സി.പി.ജോൺ..

പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ന്, തിരുനല്‍വേലി-ഇടമണ്‍-കൊച്ചി 400 കെവി പവര്‍ഹൈവേ ഉദ്ഘാടനം ചെയ്യുമ്പോള്‍ കാര്‍ഷിക വ്യവസായ രംഗത്തെ വന്‍ കുതിച്ചുചാട്ടത്തിനും കൂടിയാണു വഴിയൊരുങ്ങുന്നത്. ഇനി വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും ഒഴിവാക്കാമെന്നു മാത്രമല്ല, പ്രസരണ നഷ്ടം കുറച്ച് ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ലാഭിച്ചെടുക്കയും ചെയ്യാം. പ്രസരണ നഷ്ടം കുറച്ചാണു വൈദ്യുതി ബോര്‍ഡ് ഈ നേട്ടം കൊയ്യുന്നത്.

പവര്‍ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷതവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

നിലവില്‍ 13.93 ശതമാനമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രസരണവിതരണ നഷ്ടം. പുതിയ ലൈന്‍ വരുന്നതോടെ അതു കുറയുമെന്നാണ് ഊര്‍ജ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ശബരിഗിരി ജലവൈദ്യുതി നിലയത്തിന്റെ സ്ഥാപിത ശേഷി 360 മെഗാവാട്ടിനോടടുത്താണ്. കൂടംകുളത്തു നിന്നു ലഭിച്ചിരുന്ന 266 മെഗാവാട്ട് വൈദ്യുതി ഉദുമല്‍പെട്ട് വഴി കേരളത്തിലേക്ക് എത്തിച്ചിരുന്നതിനാലാണ് ഗണ്യമായ പ്രസരണ നഷ്ടം ഉണ്ടായിരുന്നത്. ഈ നഷ്ടമാണ് ഇനി ലാഭമായി ഒഴുകിയെത്തുക. തിരുനല്‍വേലിഇടമണ്‍കൊച്ചി 400 കെവി പവര്‍ഹൈവേയില്‍ പ്രസരണ നഷ്ടം കുറച്ച് ശരാശരി 300 മെഗാവാട്ട് ലാഭിക്കാനായാല്‍ പുതിയ ജലവൈദ്യുത പദ്ധതി ആരംഭിക്കാതെ തന്നെ സംസ്ഥാനത്തെ അധികവൈദ്യുത പ്രഭയിലേക്കു കൈപിടിക്കാം.

തിരുനല്‍വേലി ഉദുമല്‍പ്പെട്ട് മാടയ്ക്കത്തറ വഴിയായിരുന്നു കൂടംകുളം ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി കൊച്ചിയില്‍ എത്തിച്ചിരുന്നത്. അത് ദേശീയ ഗ്രിഡിലൂടെ തിരുനല്‍വേലിയിലെത്തിച്ച് നേരെ ആര്യങ്കാവ് ചുരം കടത്തി പുനലൂരിനടുത്തുള്ള ഇടമണ്‍ സബ് സ്റ്റേഷനിലേക്കു കയറ്റി ഇവിടെ നിന്നു കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളുടെ കിഴക്കന്‍മലയോരത്തുകൂടെ കൊച്ചി സബ് സ്റ്റേഷനിലെത്തിക്കുന്നതാണ് പുതിയ 400 കെവി ലൈന്‍. ഇതു ലൈനിന്റെ ദൈര്‍ഘ്യം 250 കിലോമീറ്ററോളം കുറയ്ക്കും. അതുവഴി പ്രസരണ നഷ്ടവും കുറയും.

റോഡു മാര്‍ഗം പുനലൂരില്‍ നിന്ന് കൊച്ചി പള്ളിക്കരയിലെത്താന്‍ ഏകദേശം 200 കിമീ ദൂരമുണ്ടെങ്കില്‍ ഈ ദൂരം പിന്നിടാന്‍ പുതിയ വൈദ്യുതി ലൈന്‍ എടുക്കുന്നത് 148.3 കിമീ മാത്രം. തുടര്‍ന്ന് ഉദുമല്‍പ്പേട്ടയിലേക്ക് എത്താന്‍ 288.7 കിലോമീറ്റര്‍ കൂടി. അങ്ങനെ തിരുനെല്‍വേലി-ഇടമണ്‍- കൊച്ചി-ഉദുമല്‍പെട്ട് 400 കെവി പവര്‍ ഹൈവേ (437 കിമീ)യാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു ശാശ്വത പരിഹരമാകുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് 1300 കോടി രൂപ. കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി രണ്ടു കിലോ വോള്‍ട്ട് വര്‍ധനയും സാധ്യമായി.

ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും 400 കെവി ശൃംഖലയിലൂടെ കേരളത്തിലേക്കു വൈദ്യുതി എത്തിക്കാന്‍, ഈ ലൈന്‍ വഴി പ്രസരണം തുടങ്ങിയതോടെ കഴിയും. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പെട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളിലെ വൈദ്യുത പ്രവാഹനിലയില്‍ ആനുപാതികമായി കുറവു വരുത്താനും കഴിഞ്ഞു.

2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നു കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള ഈ ലൈനിലൂടെ ഈ സെപ്റ്റംബര്‍ 25-നാണ് വൈദ്യുതി പ്രവഹിപ്പിച്ചു തുടങ്ങിയത്. കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോള്‍ട്ടേജ് വൈദ്യുതി ലൈനുകളുടെ ഈ കുറവ് മൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നു വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതുവരെ കേരളത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷി 2920 മെഗാവാട്ട് മാത്രമായിരുന്നു. തിരുനെല്‍വേലി-കൊച്ചി ലൈന്‍ പൂര്‍ത്തിയായതോടെ ലൈനുകളുടെ ശേഷി വര്‍ധിച്ചു. പല സമയങ്ങളിലും സംസ്ഥാനത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. കൂടാതെ പുറമെ നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകള്‍ പരമാവധി ശേഷിക്ക് അടുത്തുമെത്തിയിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരമാണ് പുതിയ ലൈന്‍.

പദ്ധതി കൊണ്ട് മറ്റ് നേട്ടങ്ങളുമുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ 400 കെവി പവര്‍ ഹൈവേയാണ് തിരുനെല്‍വേലി- കൊച്ചി-തൃശൂര്‍-ഉദുമല്‍പ്പെട്ട് ലൈന്‍. സംസ്ഥാനത്തിനു വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിച്ചു. കേന്ദ്രവിഹിതം മുഴുവനായും കൃത്യതയോടെയും ഉപയോഗപ്പെടുത്താം. ഇതുമൂലം പ്രസരണലൈന്‍ ലഭ്യത ഉറപ്പാകുകയും അറ്റകുറ്റപ്പണി വേണ്ടിവരുമ്പോള്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും കഴിയും. കേരള-തമിഴ്നാട് മേഖലയിലെ ലൈനുകളിലുള്ള തിരക്ക് കുറയ്ക്കാം. മെച്ചപ്പെട്ട വോള്‍ട്ടേജില്‍ പ്രസരണ- വിതരണം സാധ്യമാകുന്നു. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്തിന്റെ പ്രസരണ ശേഷി വര്‍ധിപ്പിക്കുന്നതിനായി നിര്‍ദിഷ്ട 400 കെവി സബ്സ്റ്റേഷനുകള്‍ (കോട്ടയം, ഇടമണ്‍) നിര്‍മിക്കാന്‍ സാധിക്കും. കൂടാതെ മാടക്കത്തറ- കോഴിക്കോട് 400 കെവി ലൈനുകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ വൈദ്യുതി ലഭ്യത കൂടുകയും ചെയ്യും. കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായക രംഗത്തും വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ചരിത്രമുഹൂര്‍ത്തം കൂടിയാണ് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN പൂട്ടാന്‍ സൈബര്‍ പോലീസ്  (21 minutes ago)

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നാളെ...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്... ഗ്രാമിന് 40 രൂപയുടെ നേരിയ വർദ്ധനവ്  (2 hours ago)

KERALA POLICE കേരളം കണ്ണും കാതും തുറന്നിരിക്കുകയാണ്.  (2 hours ago)

അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല... നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി...  (3 hours ago)

KSRTC സൗജന്യ നിരക്കിൽ കേന്ദ്രം തരും,  (3 hours ago)

പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്ന് മേജർ ജനറൽ ഉൾപ്പടെ മൂന്നുപേർക്ക് പരിക്ക്... ലഡാക്കിലെ ലേയിലാണ് അപകടം  (3 hours ago)

ക്രൂസറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം  (4 hours ago)

ജനകീയ പൊലീസിന് ഊന്നൽ നൽകണമെന്നാണ് നയം... സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും... പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന  (4 hours ago)

വടക്കൻ കേരളത്തിലെ ജില്ലകളിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും  (4 hours ago)

  കണ്ണീർക്കാഴ്ചയായി...ദുബായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം  (4 hours ago)

തൊഴിൽ വിജയവും വൻ സാമ്പത്തിക ഉന്നതിയും! മിഥുനം രാശിക്കാർക്ക് ഐശ്വര്യം!  (5 hours ago)

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നീക്കം.... നിലവിലുണ്ടായിരുന്ന 352 താൽക്കാലിക ബാച്ചുകളും തുടരാൻ തീരുമാനം  (5 hours ago)

  തൃശ്ശൂരിൽ ആനയിടഞ്ഞു... കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്  (5 hours ago)

Malayali Vartha Recommends