മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

പ്രായമായാൽ മാതാപിതാക്കളെ നോക്കാൻ പറ്റാതെ വഴിയിൽ തള്ളുന്ന മക്കളുണ്ട് . എന്നാൽ ഇവിടെ മരിച്ചിട്ടും വെറുതെ വിടാതെ മകൻ .
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നും പുറത്തുവന്ന തികച്ചും ഞെട്ടിക്കുന്നതും മനുഷ്യത്വഹീനവുമായ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. മരിച്ചുകിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച മകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്വത്തുതർക്കത്തിന്റെ ഭാഗമായി മകൻ നടത്തിയ ഈ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്.
പിതാവ് മരിച്ചയുടനെ അദ്ദേഹത്തിന്റെ വിരലടയാളം മകൻ ശേഖരിച്ചതിനെച്ചൊല്ലി വിവാദം. സ്വത്ത് സ്വന്തമാക്കാനാണ് പേപ്പറിൽ വിരലടയാളം ശേഖരിച്ചതെന്ന് ആരോപിച്ച് മരിച്ചയാളുടെ മറ്റു കുടുംബാംഗങ്ങൾ രംഗത്തെത്തി. ലക്നൗവിലെ ഖരൗഹ ഗ്രാമത്തിലാണ് സംഭവം. ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഛത്രപാലാണ് (75) മരിച്ചത്. ഇയാളെ മകൻ മഹേന്ദ്രയും മരുമകൾ ലക്ഷ്മിയും നേരത്തെ വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു. മകൾ സുമനോടൊപ്പമായിരുന്നു ഛത്രപാലിന്റെ താമസം.
‘സഹോദരനും ഭാര്യയും മാതാപിതാക്കളെ തുടർച്ചയായി പീഡിപ്പിച്ചിരുന്നു. 2023ൽ വീട്ടിൽനിന്ന് പുറത്താക്കി. തുടർന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലാണ് താമസിച്ചത്. 2024ൽ എന്റെ വീട്ടിലേക്കു താമസം മാറി’– സുമൻ പറഞ്ഞു.ഛത്രപാൽ തന്റെ ഭൂമി ഓരോ മക്കൾക്കും ഭാഗം വച്ച് നൽകിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.മകൻ മഹേന്ദ്രയ്ക്കും ഭാര്യയ്ക്കും സ്വത്തുക്കളൊന്നും നൽകിയില്ല. സ്വത്തിൽ മകന് യാതൊരുവിധ അവകാശവുമില്ലെന്ന് പത്രത്തിൽ പരസ്യവും നൽകി.
തന്നെയും ഭാര്യയെയും ഉപദ്രവിച്ചതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും ഛത്രപാൽ പറഞ്ഞിരുന്നു. ജൂലൈ 7നാണ് ഛത്രപാലിന്റെ ആരോഗ്യനില വഷളായത്. പിന്നാലെ സുമൻ ഇക്കാര്യം സഹോദരൻ മഹേന്ദ്രയെ അറിയിച്ചു. മഹേന്ദ്ര കുടുംബത്തോടൊപ്പം ലക്നൗവിലെത്തി. ചികിത്സ ഒരുക്കാമെന്ന് പറഞ്ഞ് ഛത്രപാലിനെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ജൂലൈ 9ന് ഛത്രപാൽ മരിച്ചു. മഹേന്ദ്ര പിതാവിന്റെ വിരലടയാളം പേപ്പറിലേക്ക് പകർത്തി. മരിച്ച ഉടനെയാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒഴിഞ്ഞ പേപ്പറിലാണ് വിരലടയാളം പകർത്തിയത്.
അതിനാൽ, അതിൽ എന്തും എഴുതി ചേർക്കാൻ കഴിയുമെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് നാട്ടുകാരും ഛത്രപാലിന്റെ കുടുംബവും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























