Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

അബ്ദുള്ള കുട്ടിയാരാ മോന്‍... കേരളത്തിന് പുറത്തായിട്ടും കള്ളനെ കയ്യോടെ പിടികൂടി; അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍; 45,000 രൂപ വിലയുള്ള ഫോണ്‍ ഒളിപ്പിച്ചത് മാര്‍ക്കറ്റിലെ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍; അബ്ദുള്ള കുട്ടിയുടെ വിളി കേട്ട് പോലീസ് ഉണര്‍ന്നപ്പോള്‍ ദേ ഫോണ്‍

19 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എ പി അബ്ദുള്ളക്കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അബ്ദുള്ള കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ച ആള്‍ പിടിയിലായി. ഉള്ളാള്‍ കോട്ടപ്പുത്തെ 45 വയസുകാരന്‍ ആസിഫ് ഹുസൈനെയാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് അബ്ദുള്ളക്കുട്ടിയുടെ 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മോഷ്ടിച്ചത്. വൈകുന്നേരം 4.15നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ കണ്ണൂരിലേക്കു പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു. തീവണ്ടിയെത്തി എത്തിയപ്പോള്‍ ഫോണ്‍ എടുക്കാതെ കയറി. ഉടന്‍ തന്നെ ഫോണില്ലെന്ന് മനസ്സിലാക്കിയ അബ്ദുള്ളക്കുട്ടി സ്‌റ്റേഷനില്‍ തിരിച്ചിറങ്ങി. ഫോണ്‍ വെച്ചയിടത്ത് അന്വേഷിച്ചെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.

തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ അദ്ദേഹം പരാതി നല്‍കി. അബ്ദുള്ള കുട്ടി സംസ്ഥാന ബിജെപി ഉപാധ്യക്ഷനെന്ന് മനസിലായതോടെ റെയില്‍വേ പോലീസ് ഉണര്‍ന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുത്ത് പോകുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. ഞായറാഴ്ച ആസിഫ് പിറകിലെ വഴിയിലൂടെ രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നത് സിസിടിവി മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എം രാജീവന്റെ ശ്രദ്ധയില്‍പ്പെട്ടു.

ആസിഫ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ മോഷ്ടിച്ചതായി സമ്മതിച്ചു. മംഗളൂരു തര്‍ക്കാരി മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍ ഒളിപ്പിച്ച ഫോണും കണ്ടെടുത്തു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെയും ഫോണും മംഗളൂരു റെയില്‍വേ പൊലീസിന് കൈമാറി.

അടുത്തിടേയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയത്. 13 ഉം, 14 ഉം ലോകസഭകളില്‍ കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് എ.പി. അബ്ദുള്ളക്കുട്ടി എന്ന അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി. ഒരു അഭിഭാഷകന്‍ കൂടിയായായ അബ്ദുള്ളക്കുട്ടി ലോകസഭാംഗമായിരിക്കെ നരേന്ദ്ര മോദിയുടെ വികസനത്തെ പുകഴ്ത്തിയെന്ന് ആരോപിച്ചാണ് സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്തത്. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. 2009നവംബര്‍ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. 2019ല്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു.

വികസനത്തിന് രാഷ്ട്രീയത്തിനു് അതീതമായ നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അത് മാതൃകയാക്കണമെന്നും പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ചതാണ് അബ്ദുള്ള കുട്ടിയുടെ ജീവിതം വഴിത്തിരിവായത്. ഇതിനെ തുടര്‍ന്ന് 2009 ജനുവരി 17ന് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിനു് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.

2009 മാര്‍ച്ച് 7ന് എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.ഐ.എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. സി.പി. ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിലെത്തിയപ്പോഴും മോദി അനുകൂല പ്രസ്താവന നടത്തി പുറത്തായി. അവസാനമാണ് ബിജെപിയില്‍ എത്തുന്നതും വലിയ പാര്‍ട്ടി സ്ഥാനം കിട്ടുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (14 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (37 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (48 minutes ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (1 hour ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (1 hour ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (2 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends