Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

അബ്ദുള്ള കുട്ടിയാരാ മോന്‍... കേരളത്തിന് പുറത്തായിട്ടും കള്ളനെ കയ്യോടെ പിടികൂടി; അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍; 45,000 രൂപ വിലയുള്ള ഫോണ്‍ ഒളിപ്പിച്ചത് മാര്‍ക്കറ്റിലെ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍; അബ്ദുള്ള കുട്ടിയുടെ വിളി കേട്ട് പോലീസ് ഉണര്‍ന്നപ്പോള്‍ ദേ ഫോണ്‍

19 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എ പി അബ്ദുള്ളക്കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അബ്ദുള്ള കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ച ആള്‍ പിടിയിലായി. ഉള്ളാള്‍ കോട്ടപ്പുത്തെ 45 വയസുകാരന്‍ ആസിഫ് ഹുസൈനെയാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് അബ്ദുള്ളക്കുട്ടിയുടെ 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മോഷ്ടിച്ചത്. വൈകുന്നേരം 4.15നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ കണ്ണൂരിലേക്കു പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു. തീവണ്ടിയെത്തി എത്തിയപ്പോള്‍ ഫോണ്‍ എടുക്കാതെ കയറി. ഉടന്‍ തന്നെ ഫോണില്ലെന്ന് മനസ്സിലാക്കിയ അബ്ദുള്ളക്കുട്ടി സ്‌റ്റേഷനില്‍ തിരിച്ചിറങ്ങി. ഫോണ്‍ വെച്ചയിടത്ത് അന്വേഷിച്ചെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.

തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ അദ്ദേഹം പരാതി നല്‍കി. അബ്ദുള്ള കുട്ടി സംസ്ഥാന ബിജെപി ഉപാധ്യക്ഷനെന്ന് മനസിലായതോടെ റെയില്‍വേ പോലീസ് ഉണര്‍ന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുത്ത് പോകുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. ഞായറാഴ്ച ആസിഫ് പിറകിലെ വഴിയിലൂടെ രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നത് സിസിടിവി മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എം രാജീവന്റെ ശ്രദ്ധയില്‍പ്പെട്ടു.

ആസിഫ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ മോഷ്ടിച്ചതായി സമ്മതിച്ചു. മംഗളൂരു തര്‍ക്കാരി മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍ ഒളിപ്പിച്ച ഫോണും കണ്ടെടുത്തു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെയും ഫോണും മംഗളൂരു റെയില്‍വേ പൊലീസിന് കൈമാറി.

അടുത്തിടേയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയത്. 13 ഉം, 14 ഉം ലോകസഭകളില്‍ കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് എ.പി. അബ്ദുള്ളക്കുട്ടി എന്ന അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി. ഒരു അഭിഭാഷകന്‍ കൂടിയായായ അബ്ദുള്ളക്കുട്ടി ലോകസഭാംഗമായിരിക്കെ നരേന്ദ്ര മോദിയുടെ വികസനത്തെ പുകഴ്ത്തിയെന്ന് ആരോപിച്ചാണ് സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്തത്. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. 2009നവംബര്‍ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. 2019ല്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു.

വികസനത്തിന് രാഷ്ട്രീയത്തിനു് അതീതമായ നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അത് മാതൃകയാക്കണമെന്നും പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ചതാണ് അബ്ദുള്ള കുട്ടിയുടെ ജീവിതം വഴിത്തിരിവായത്. ഇതിനെ തുടര്‍ന്ന് 2009 ജനുവരി 17ന് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിനു് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.

2009 മാര്‍ച്ച് 7ന് എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.ഐ.എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. സി.പി. ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിലെത്തിയപ്പോഴും മോദി അനുകൂല പ്രസ്താവന നടത്തി പുറത്തായി. അവസാനമാണ് ബിജെപിയില്‍ എത്തുന്നതും വലിയ പാര്‍ട്ടി സ്ഥാനം കിട്ടുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രേമലു 2' മുടങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്‌റഫ്  (1 hour ago)

കൈപ്പമംഗലം വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു  (1 hour ago)

സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടിയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി  (1 hour ago)

കൊല്ലത്ത് വിവാഹച്ചടങ്ങിനിടെ കൂട്ടത്തല്ല്  (1 hour ago)

പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (1 hour ago)

ഞാൻ ഒന്നും ചെയ്തിട്ടില്ല" കോടതിയിൽ 13-കാരിയുടെ നിലവിളി.. കട്ടയ്ക്ക് പ്രോസിക്യൂഷൻ..! അവളെ എനിക്ക് വേണ്ട സാറേ"  (2 hours ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (2 hours ago)

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; സെപ്റ്റംബർ ഏഴിന് പുതിയ ചിത്രത്തിന് തുടക്കമിട്ടു!!!  (3 hours ago)

25 ദിവസത്തെ ഇടവേളയില്‍ പാചകവാതകം റീഫില്‍ ബുക്ക് ചെയ്യാം; പാചകവാതക വിതരണത്തില്‍ കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്!!!  (3 hours ago)

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (4 hours ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (4 hours ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (4 hours ago)

Malayali Vartha Recommends