Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

അബ്ദുള്ള കുട്ടിയാരാ മോന്‍... കേരളത്തിന് പുറത്തായിട്ടും കള്ളനെ കയ്യോടെ പിടികൂടി; അബ്ദുള്ളക്കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍; 45,000 രൂപ വിലയുള്ള ഫോണ്‍ ഒളിപ്പിച്ചത് മാര്‍ക്കറ്റിലെ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍; അബ്ദുള്ള കുട്ടിയുടെ വിളി കേട്ട് പോലീസ് ഉണര്‍ന്നപ്പോള്‍ ദേ ഫോണ്‍

19 NOVEMBER 2019 02:14 PM IST
മലയാളി വാര്‍ത്ത

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംപിയുമായ എ പി അബ്ദുള്ളക്കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അബ്ദുള്ള കുട്ടിയുടെ ഐ ഫോണ്‍ മോഷ്ടിച്ച ആള്‍ പിടിയിലായി. ഉള്ളാള്‍ കോട്ടപ്പുത്തെ 45 വയസുകാരന്‍ ആസിഫ് ഹുസൈനെയാണ് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് അബ്ദുള്ളക്കുട്ടിയുടെ 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മോഷ്ടിച്ചത്. വൈകുന്നേരം 4.15നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീവണ്ടിയില്‍ കണ്ണൂരിലേക്കു പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. മൂന്നാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു. തീവണ്ടിയെത്തി എത്തിയപ്പോള്‍ ഫോണ്‍ എടുക്കാതെ കയറി. ഉടന്‍ തന്നെ ഫോണില്ലെന്ന് മനസ്സിലാക്കിയ അബ്ദുള്ളക്കുട്ടി സ്‌റ്റേഷനില്‍ തിരിച്ചിറങ്ങി. ഫോണ്‍ വെച്ചയിടത്ത് അന്വേഷിച്ചെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടിരുന്നു.

തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ അദ്ദേഹം പരാതി നല്‍കി. അബ്ദുള്ള കുട്ടി സംസ്ഥാന ബിജെപി ഉപാധ്യക്ഷനെന്ന് മനസിലായതോടെ റെയില്‍വേ പോലീസ് ഉണര്‍ന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുത്ത് പോകുന്നത് കണ്ടു. തുടര്‍ന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. ഞായറാഴ്ച ആസിഫ് പിറകിലെ വഴിയിലൂടെ രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നത് സിസിടിവി മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ എം രാജീവന്റെ ശ്രദ്ധയില്‍പ്പെട്ടു.

ആസിഫ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ഫോണ്‍ മോഷ്ടിച്ചതായി സമ്മതിച്ചു. മംഗളൂരു തര്‍ക്കാരി മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച ഓട്ടോയ്ക്കുള്ളില്‍ ഒളിപ്പിച്ച ഫോണും കണ്ടെടുത്തു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെയും ഫോണും മംഗളൂരു റെയില്‍വേ പൊലീസിന് കൈമാറി.

അടുത്തിടേയാണ് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയത്. 13 ഉം, 14 ഉം ലോകസഭകളില്‍ കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് എ.പി. അബ്ദുള്ളക്കുട്ടി എന്ന അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി. ഒരു അഭിഭാഷകന്‍ കൂടിയായായ അബ്ദുള്ളക്കുട്ടി ലോകസഭാംഗമായിരിക്കെ നരേന്ദ്ര മോദിയുടെ വികസനത്തെ പുകഴ്ത്തിയെന്ന് ആരോപിച്ചാണ് സി.പി.എം. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്‌പെന്‍ഡ് ചെയ്തത്. 2009 ഏപ്രില്‍ മാസത്തില്‍ അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. 2009നവംബര്‍ മാസം കേരള നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. 2019ല്‍ ബിജെപിയില്‍ അംഗമായി ചേര്‍ന്നു.

വികസനത്തിന് രാഷ്ട്രീയത്തിനു് അതീതമായ നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അത് മാതൃകയാക്കണമെന്നും പ്രവാസികള്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിച്ചതാണ് അബ്ദുള്ള കുട്ടിയുടെ ജീവിതം വഴിത്തിരിവായത്. ഇതിനെ തുടര്‍ന്ന് 2009 ജനുവരി 17ന് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റി ഒരു വര്‍ഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണു് ഇതിനു് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കല്‍ പ്രസംഗിച്ചതും വിവാദമായിരുന്നു.

2009 മാര്‍ച്ച് 7ന് എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.ഐ.എമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കി. സി.പി. ഐ.എമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് കോണ്‍ഗ്രസിലെത്തിയപ്പോഴും മോദി അനുകൂല പ്രസ്താവന നടത്തി പുറത്തായി. അവസാനമാണ് ബിജെപിയില്‍ എത്തുന്നതും വലിയ പാര്‍ട്ടി സ്ഥാനം കിട്ടുന്നതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (17 minutes ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (38 minutes ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (53 minutes ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (1 hour ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (1 hour ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (2 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (2 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (2 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (2 hours ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (2 hours ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (3 hours ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (3 hours ago)

23 -കാരിയുടെ രഹസ്യ മൊഴിയിൽ ചെക്ക് വച്ച് അജിത്..! നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ രാഹുൽ പേരൂർക്കടയിൽ  (3 hours ago)

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends