വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിക്കുമ്ബോൾ.. പിന്നീട് പിരിഞ്ഞെങ്കിലും 2015ലെ സ്കൂള്‍ ഒത്തുചേരലില്‍ വീണ്ടും കണ്ടതോടെ ഇഷ്ടം തുറന്നുപറയുകയായിരുന്നു; വിദ്യ മുമ്ബ് നാലു വട്ടം വിവാഹം കഴിച്ചയാളാണെന്ന് പ്രേംകുമാര്‍!! ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും ഗ്രാന്റ് ടെക് വില്ലയില്‍ മെയ് മാസം മുതല്‍ ഒന്നിച്ചു താമസവും തുടങ്ങി... പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ....
ഉദയംപേരൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ പ്രേംകുമാറും കാമുകി സുനിതയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങളാണ്. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിക്കുമ്ബോഴാണ്. പിന്നീട് പിരിഞ്ഞെങ്കിലും 2015ലെ സ്കൂള്‍ ഒത്തുചേരലില്‍ വീണ്ടും കണ്ടതോടെ ഇഷ്ടം തുറന്നുപറയുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സ്കൂള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാര്‍ സുനിതയെ വീണ്ടും കാണുന്നത്. തുടര്‍ന്നാണ് ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയതെന്നും പ്രേംകുമാര്‍ പറഞ്ഞു. തിരുവനന്തപുരം വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു സുനിതാ ബേബി. പ്രേംകുമാര്‍ പ്രണയം വെളിപ്പെടുത്തിയ ശേഷം ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇരുവരും ഗ്രാന്റ് ടെക് വില്ലയില്‍ മെയ് മാസം മുതല്‍ ഒന്നിച്ചു താമസവും തുടങ്ങി.
തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്നാണ് ഇരുവരും അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ഒരു ഡോക്ടറുടേതാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്. തിരുനെല്‍വേലി പൊലീസ് സംസ്കരിച്ച മൃതദേഹം തിരിച്ചറിയുന്നതും കൊല നടന്നതായി സൂചന ലഭിക്കുന്നതും മൂന്നു മാസത്തിനുശേഷമാണ്. കഴിഞ്ഞ ദിവസം പോലീസ് ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടിലെ മാനേജരാണ് പ്രേംകുമാര്‍. വിദ്യയുമായി കൊച്ചി ഉദയംപേരൂര്‍ ആമേടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സെപ്റ്റംബര്‍ 21 ന് തിരുവനന്തപുരം പേയാടുള്ള വില്ലയില്‍ കഴുത്തുഞെരിച്ചാണ് വിദ്യയെ കൊന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ഇവിടെ എത്തിച്ച ശേഷം മദ്യം കൊടുത്ത മയക്കിയായിരുന്നു കൃത്യം നടത്തിയത്. തുടര്‍ന്ന് മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച് ഉപേക്ഷിച്ചു..
https://www.facebook.com/Malayalivartha