കേരളത്തിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യത...കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെത്തുടർന്നാണ് സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്
കേരളത്തിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യത . കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെത്തുടർന്നാണ് സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്
ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡ്‌ജറ്റിൽ പെൻഷൻ പ്രായം കൂട്ടാനുള്ള നിർദ്ദേശം ഉണ്ടാകാനാണ് സാദ്ധ്യത. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20,000 ജീവനക്കാരാണ് സംസ്ഥാന സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത താനാകാൻ സർക്കാരിന് ആവില്ല.
ഫുൾ സർവീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരന് തന്നെ ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ 20 ലക്ഷം രൂപ വേണ്ടി വരും. അതെ സമയം ഉയർന്ന തസ്തികയിൽ വിരമിക്കുന്നവർക്ക് നൽകാൻ 50ലക്ഷവും വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നത്. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഇത്രയും തുക നൽകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനാവില്ല. അതിനെ മറികടക്കാനുള്ള ഏക വഴി പെൻഷൻ പ്രായം കൂട്ടുകയാണെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത് . പക്ഷേ, ഇതിനെതിരെ ഉയർന്ന് വരാൻ സാദ്ധ്യതയുള്ള പ്രതിഷേധമാണ് സർക്കാരിനെ വലയ്ക്കുന്നത്. ഇടതുപക്ഷ യുവജന സംഘടനകളടക്കം സമരത്തിനിറങ്ങുമെന്നുള്ളതിനാൽ അതിനെ എങ്ങനെ അതിജീവിക്കാനാകുമെന്നതും സർക്കാരിന് തലവേദനയാകും.
പി.എസ്.സിക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയർത്തി ഇതിന് പ്രതിവിധി കാണാമെന്നാണ് ഇപ്പൊഴുക്കൾക തീരുമാനം എന്നാണു അറിയുന്നത് . ഇനി ഒന്നര വർഷക്കാലം കൂടിയുള്ള സർക്കാരിന്റെ കയ്യിൽ വികസന പ്രവർത്തനങ്ങൾക്ക് പാേലും പണമില്ലാത്ത അവസ്ഥയിലാണ്. ശമ്പളവും പെൻഷനും മാത്രമാണ് ട്രഷറിയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല. പ്രതീക്ഷിച്ച നികുതി കിട്ടിയില്ല...
30 ശതമാനം നികുതി വളർച്ച ണ് കഴിഞ്ഞ ബഡ്ജറ്റിൽ പ്രതീക്ഷിച്ചെങ്കിലും 14 ശതമാനം മാത്രമാണ് നികുതി വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി 30,000 കോടിയുടെ നികുതിയാണ് പരിക്കാനുള്ളത്. സംസ്ഥാനത്ത് ഇത്രയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനിടയാക്കിയതു ഇതാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.
പെൻഷൻ പ്രായം ഉയർത്തിയാൽ തത്കാലം ജീവനക്കാർ വിരമിക്കുമ്പോൾ നൽകേണ്ട ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവും.ഏതാനും മാസങ്ങൾ കഴിയുമ്പോൾ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെയും ഒന്നര വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടാൻ ഇതേയുള്ളൂ പോംവഴി എന്നാണ് സർക്കാരിന്റെ വിലയിരുത്തലത്രേ.
പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ യുവജനങ്ങളുടെ എതിർപ്പുണ്ടാകുമെങ്കിലും സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണ സർക്കാരിന് ലഭിക്കും എന്നാണു പ്രതീക്ഷ .
https://www.facebook.com/Malayalivartha