കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കുഞ്ഞിന്റെ മൃതദേഹത്തിൽ ശരീരത്തിൽ പരുക്കുകൾ; കൊലപാതകമെന്ന് സംശയം
കണ്ണൂര്‍ തയ്യിലില്‍ കടല്‍ക്കരയില്‍ കണ്ടത് മനസ്സാക്ഷിയെ നടുക്കുന്ന കാഴ്ച്ച. ഒന്നര വയസുളള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തയ്യില്‍ കടപ്പുറത്തെ പ്രണവ്- ശരണ്യ ദമ്പതികളുടെ മകന്‍ ബിയാനെയാണ് കടല്‍ക്കരയില്‍ പാറക്കെട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവം കൊലപാതകമാണന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനകൾ പുറത്ത് വരുന്നു . ഇന്ന് പുലര്‍ച്ചെ ആറരമണിയോടെയായിരുന്നു കുഞ്ഞിനെ കാണാനില്ല എന്ന പരാതിയുമായി മാതാപിതാക്കള്‍ സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടല്‍ക്കരയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു . വീട്ടില്‍ നിന്നും ഏതാണ്ട് നൂറ് മീറ്റര്‍ അകലെ നിന്നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കണ്ണൂർ തയ്യിലിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കടപ്പുറത്ത് കണ്ടെത്തിയത്. കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയിലായിരുന്നു മൃതദേഹം. കുഞ്ഞിന്റെ ശരീരത്തിൽ പരുക്കുകളുണ്ട്. പ്രണവും ശരണ്യയും കുറച്ച് കാലമായി അകന്നു കഴിയുകയായിരുന്നു..
https://www.facebook.com/Malayalivartha