വീട്ടിലെ മെയിൻസ്വിച്ച് ഓഫാക്കുക; വാതിലിൽ മുട്ടുക; അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക; വീടിന് പരിസരത്ത് മലമൂത്രവിസർജനം നടത്തുക; അജ്ഞാതനെ തേടി പോലീസ്
കാവിലുമ്പാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ സ്ത്രീകളും കുട്ടികളും ദിവസങ്ങളായി കടുത്ത ആശങ്കയിലൂടെയും പേടിയിലൂടെയുമാണ് കടന്ന് പോകുന്നത് . വീട്ടിലെ പുരുഷന്മാരും നേരാവണ്ണം ഉറങ്ങിയിട്ട് ദിവസങ്ങൾ ആയിട്ടുണ്ടാകും. ഒരു അജ്ഞാതനാണ് ഇവരുടെ ഉറക്കം കളയുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്. പിന്നാക്ക മലയോര പ്രദേശങ്ങളിലെ ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുകയാണ് ഈ അജ്ഞാതൻ. രാത്രിയിൽ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ വഴിയിൽ പതുങ്ങിയിരുന്ന് മുഖത്തടിക്കുന്നതായായിരുന്നു നാട്ടുകാർ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന പരാതി. വീട്ടിലെ മെയിൻസ്വിച്ച് ഓഫാക്കുക, വാതിലിൽ മുട്ടുക, അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക, വീടിന് പരിസരത്ത് മലമൂത്രവിസർജനം നടത്തുക തുടങ്ങിനിരവധി ശല്യങ്ങൾ അവർ ആവർത്തിക്കുന്ന. നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ നാട്ടുകാർ ഇയാളെ കൈയോടെ പിടികൂടാൻ രാത്രിയിൽ ഉറക്കമിളച്ച് കാത്തിരിക്കുന്ന അവസ്ഥയാണ്.
ഓരോ പ്രദേശങ്ങളും മാറിമാറിയാണ് ഇയാൾ തന്റെ പൊടിക്കൈ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പിടികിട്ടാ പുള്ളിയായി മാറിയിരിക്കുയാണ് അദ്ദേഹം. നാടിനെ വിറപ്പിക്കുന്ന അജ്ഞാതനെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം വയനാട് റോഡിൽ യുവാവിനെ നാട്ടുകാർ പിടികൂടിയിരുന്നു. എന്നാൽ ഇയാളെ തൊട്ടിൽപ്പാലം പോലീസിന് കൈമാറുകയും ചെയ്യ്തു . ചോദ്യംചെയ്യലിൽ നിരപരാധിയാണെന്ന് തെളിഞ്ഞതിനാൽ ഇയാളെ പിന്നീട് വിട്ടയക്കുകയും ചെയ്തു . പോലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയാൽ ഇയാളെ പിടികൂടാനാവുമെന്നാണ് നാട്ടുകാർ പറയുന്നത്. ഏതായാലും ഈ അജ്ഞാതനെ പിടികൂടാനുള്ള ശ്രമത്തിലാണ് എല്ലാവരും ഇപ്പോൾ. ഇത്തരത്തിൽ ശല്യം കൂടുകയാണെങ്കിൽ അത് എല്ലാവരുടെയും ഉറക്കത്തെ കളയുകയാണ്.
https://www.facebook.com/Malayalivartha