Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...


ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി കേരള പൊലീസ്...

ശബരിമലക്ക് പിന്നാലെ മരക്കുന്നം; എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ

27 FEBRUARY 2020 01:20 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാരിൽ നിന്ന് ഐ. ബി. സതീഷ് എം എൽ എ അകലുന്നു. നെയ്യാർ ഡാമിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ പൂജ തടഞ്ഞതാണ് ഐ.ബി. സതീഷിന് വിനയായി തീർന്നത്.

തന്റെ ജാതിയാണ് തന്നെ തോൽപ്പിക്കാതെ ജയിപ്പിക്കുന്നതെന്ന മുൻ സ്വീക്കർ എൻ.ശക്തന്റെ പ്രസ്താവനയാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ജനസമ്മതനായ അദ്ദേഹത്തെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നിന്നും തോൽപ്പിച്ചത്. ഒരു വിഭാഗത്തിന്റെ വോട്ടുകൾ കൂട്ടമായി വന്നു ചേർന്നപ്പോഴാണ് സതീഷ് നിഷ്പ്രയാസം ജയിച്ചു കയറിയത്.

മണ്ഡലത്തിൽ തികച്ചും സ്വീകാര്യനും വികസന പ്രവർത്തനങ്ങൾ മുൻപന്തിയിലുമായിരുന്ന ഐബി. സതീഷ് വോട്ടർമാരിൽ നിന്നകന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് വേളയിലാണ് . കാട്ടാക്കട നിയോജക മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കട മുടിപ്പുരയിലെ ഉത്സവത്തോട് അനുബന്ധിച്ച് മൈക്കിലൂടെ കേട്ട അയ്യപ്പ ഭജന നിർത്താൻ ആവശ്യപ്പെട്ടു. പിണറായിയുടെ ഉഗ്രശാസന കേട്ട സതീഷ് സ്ഥലത്തെത്തി മൈക്ക് ഓഫാക്കാൻ ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെട്ടു. സതീഷ് അതോടെ പലർക്കും അനഭിമതനായി. കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ അടൂർ പ്രകാശിന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. കാട്ടാക്കട മുടിപ്പുരക്ക് പിന്നാലെയാണ് മരക്കുന്നത് വിശ്വാസികളുമായി കൊമ്പു കോർത്തത്.

എന്നാൽ എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. നെയ്യാർഡാമിനടുത്ത് മരക്കുന്നത്ത് സർക്കാർ ഭൂമിയിൽ ജലഅതോറിറ്റി സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുകയാണ്. വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് ശിവരാത്രി ദിനത്തിൽ ഒരു സംഘം ക്രിമിനലുകൾ പൊങ്കാല നിവേദ്യമർപ്പിക്കാനെന്ന പേരിൽ സ്ഥലത്തെത്തി അക്രമം അഴിച്ചു വിട്ടത് ഈ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ്. പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുക എന്ന ക്രൂര ചിന്താഗതി വച്ച് പുലർത്തുന്നവരാണ് ഇതിന് പിന്നിൽ.

രണ്ട് വർഷം മുമ്പാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള അരുവിക്കര ജലസംഭരണി എന്ന ഏക ജലസ്രോതസ് തലസ്ഥാന നഗരിയുടെ കുടിവെള്ള ആവശ്യത്തിന് തികയുന്നതല്ലെന്ന ബോധ്യമുണ്ടായത്. തുടർന്ന് നടത്തിയ ഭഗീരഥപ്രയത്നത്തിലൂടെയാണ് നെയ്യാർഡാമിലെ വെള്ളം അരുവിക്കരയിലെത്തിച്ച് തിരുവനന്തപുരം നഗരത്തെ ഒരു വരൾച്ചാ ബോംബിൽ നിന്നും അന്ന് രക്ഷിച്ചത്. തലസ്ഥാന നഗരത്തിൽ ഇത്തരത്തിൽ ഇടക്കിടക്കുണ്ടാകുന്ന ജലക്ഷാമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതെങ്ങനെയെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ആലോചനയിൽ നിന്നും രൂപപ്പെട്ടതാണ് നെയ്യാർഡാം - പി.ടി.പി കുടിവെള്ള പദ്ധതി. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ DPR തയ്യാറാക്കുകയും ചെയ്തു. പദ്ധതിക്കായി 206.92 കോടി രൂപ അനുവദിച്ച് സാങ്കേതികാനുമതിയും ലഭ്യമാക്കി. ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് ടെൻഡർ ക്ഷണിക്കുകയും 2019 സെപ്തംബറിൽ കരാർ ഒപ്പിടുകയും ചെയ്തു.

18 മാസം കൊണ്ട് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സമാന്തരമായി 1.5 മീറ്റർ വ്യാസമുള്ള പൈപ്പുകൾ വഴി കള്ളിക്കാട്, കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പഞ്ചായത്തുകൾ പിന്നിട്ട് കുണ്ടമൺകടവ് പാലത്തിന് മുകളിലെ പുതുതായുണ്ടാക്കുന്ന പാലം വഴി വലിയവിള ഇലിപ്പോട് വഴി പി.ടി.പിയിലെ ജലസംഭരണിയിലേക്ക് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലമെത്തിക്കും. തുടർന്ന് അവിടെ നിന്നും നഗരത്തിലേക്കുള്ള മറ്റ് ജലവിതരണ ശൃംഖലകളിലേക്കും ബന്ധിപ്പിക്കും. 2021ഏപ്രിൽ മാസത്തിൽ പൂർത്തിയാകുന്ന തരത്തിൽ ത്വരിതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ബൃഹത് പദ്ധതിയെ ഇല്ലായ്മ ചെയ്ത് പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മറപറ്റി പ്രസ്തുത സ്ഥലം കയ്യേറാനും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമുള്ള ശ്രമം ശിവരാത്രി ദിനത്തിലുണ്ടായത്. അതുകൊണ്ട് തന്നെ ജീവജലം മുടക്കുകയെന്ന ഈ ഹീനകൃത്ത്യത്തിന് മുതിരുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും ശക്തമായ പ്രതിഷേധമുയർത്തണമെന്നും ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (24 minutes ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (59 minutes ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (1 hour ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (1 hour ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (2 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (2 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (2 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (2 hours ago)

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്  (2 hours ago)

" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...  (2 hours ago)

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധി; മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന; സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌  (4 hours ago)

കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ; ഭിന്നശേഷി സർഗ്ഗോത്സവം 2026 ജനുവരി 19 മുതൽ 21 വരെ തലസ്ഥാനനഗരിയിൽ അരങ്ങേറുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു  (4 hours ago)

ശബരിമല സ്വർണ കൊള്ള കേസ്; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ  (5 hours ago)

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍  (5 hours ago)

Malayali Vartha Recommends