Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ശബരിമലക്ക് പിന്നാലെ മരക്കുന്നം; എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ

27 FEBRUARY 2020 01:20 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കാട്ടാക്കട നിയോജകമണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാരിൽ നിന്ന് ഐ. ബി. സതീഷ് എം എൽ എ അകലുന്നു. നെയ്യാർ ഡാമിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ പൂജ തടഞ്ഞതാണ് ഐ.ബി. സതീഷിന് വിനയായി തീർന്നത്.

തന്റെ ജാതിയാണ് തന്നെ തോൽപ്പിക്കാതെ ജയിപ്പിക്കുന്നതെന്ന മുൻ സ്വീക്കർ എൻ.ശക്തന്റെ പ്രസ്താവനയാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ജനസമ്മതനായ അദ്ദേഹത്തെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നിന്നും തോൽപ്പിച്ചത്. ഒരു വിഭാഗത്തിന്റെ വോട്ടുകൾ കൂട്ടമായി വന്നു ചേർന്നപ്പോഴാണ് സതീഷ് നിഷ്പ്രയാസം ജയിച്ചു കയറിയത്.

മണ്ഡലത്തിൽ തികച്ചും സ്വീകാര്യനും വികസന പ്രവർത്തനങ്ങൾ മുൻപന്തിയിലുമായിരുന്ന ഐബി. സതീഷ് വോട്ടർമാരിൽ നിന്നകന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് വേളയിലാണ് . കാട്ടാക്കട നിയോജക മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടാക്കട മുടിപ്പുരയിലെ ഉത്സവത്തോട് അനുബന്ധിച്ച് മൈക്കിലൂടെ കേട്ട അയ്യപ്പ ഭജന നിർത്താൻ ആവശ്യപ്പെട്ടു. പിണറായിയുടെ ഉഗ്രശാസന കേട്ട സതീഷ് സ്ഥലത്തെത്തി മൈക്ക് ഓഫാക്കാൻ ക്ഷേത്രം ഭാരവാഹികളോട് ആവശ്യപ്പെട്ടു. സതീഷ് അതോടെ പലർക്കും അനഭിമതനായി. കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ അടൂർ പ്രകാശിന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. കാട്ടാക്കട മുടിപ്പുരക്ക് പിന്നാലെയാണ് മരക്കുന്നത് വിശ്വാസികളുമായി കൊമ്പു കോർത്തത്.

എന്നാൽ എതിർപ്പിൽ തളരാതെ വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. നെയ്യാർഡാമിനടുത്ത് മരക്കുന്നത്ത് സർക്കാർ ഭൂമിയിൽ ജലഅതോറിറ്റി സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുകയാണ്. വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് ശിവരാത്രി ദിനത്തിൽ ഒരു സംഘം ക്രിമിനലുകൾ പൊങ്കാല നിവേദ്യമർപ്പിക്കാനെന്ന പേരിൽ സ്ഥലത്തെത്തി അക്രമം അഴിച്ചു വിട്ടത് ഈ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ്. പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുക എന്ന ക്രൂര ചിന്താഗതി വച്ച് പുലർത്തുന്നവരാണ് ഇതിന് പിന്നിൽ.

രണ്ട് വർഷം മുമ്പാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള അരുവിക്കര ജലസംഭരണി എന്ന ഏക ജലസ്രോതസ് തലസ്ഥാന നഗരിയുടെ കുടിവെള്ള ആവശ്യത്തിന് തികയുന്നതല്ലെന്ന ബോധ്യമുണ്ടായത്. തുടർന്ന് നടത്തിയ ഭഗീരഥപ്രയത്നത്തിലൂടെയാണ് നെയ്യാർഡാമിലെ വെള്ളം അരുവിക്കരയിലെത്തിച്ച് തിരുവനന്തപുരം നഗരത്തെ ഒരു വരൾച്ചാ ബോംബിൽ നിന്നും അന്ന് രക്ഷിച്ചത്. തലസ്ഥാന നഗരത്തിൽ ഇത്തരത്തിൽ ഇടക്കിടക്കുണ്ടാകുന്ന ജലക്ഷാമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതെങ്ങനെയെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ആലോചനയിൽ നിന്നും രൂപപ്പെട്ടതാണ് നെയ്യാർഡാം - പി.ടി.പി കുടിവെള്ള പദ്ധതി. പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ DPR തയ്യാറാക്കുകയും ചെയ്തു. പദ്ധതിക്കായി 206.92 കോടി രൂപ അനുവദിച്ച് സാങ്കേതികാനുമതിയും ലഭ്യമാക്കി. ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് ടെൻഡർ ക്ഷണിക്കുകയും 2019 സെപ്തംബറിൽ കരാർ ഒപ്പിടുകയും ചെയ്തു.

18 മാസം കൊണ്ട് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സമാന്തരമായി 1.5 മീറ്റർ വ്യാസമുള്ള പൈപ്പുകൾ വഴി കള്ളിക്കാട്, കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പഞ്ചായത്തുകൾ പിന്നിട്ട് കുണ്ടമൺകടവ് പാലത്തിന് മുകളിലെ പുതുതായുണ്ടാക്കുന്ന പാലം വഴി വലിയവിള ഇലിപ്പോട് വഴി പി.ടി.പിയിലെ ജലസംഭരണിയിലേക്ക് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലമെത്തിക്കും. തുടർന്ന് അവിടെ നിന്നും നഗരത്തിലേക്കുള്ള മറ്റ് ജലവിതരണ ശൃംഖലകളിലേക്കും ബന്ധിപ്പിക്കും. 2021ഏപ്രിൽ മാസത്തിൽ പൂർത്തിയാകുന്ന തരത്തിൽ ത്വരിതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

ബൃഹത് പദ്ധതിയെ ഇല്ലായ്മ ചെയ്ത് പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മറപറ്റി പ്രസ്തുത സ്ഥലം കയ്യേറാനും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമുള്ള ശ്രമം ശിവരാത്രി ദിനത്തിലുണ്ടായത്. അതുകൊണ്ട് തന്നെ ജീവജലം മുടക്കുകയെന്ന ഈ ഹീനകൃത്ത്യത്തിന് മുതിരുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും ശക്തമായ പ്രതിഷേധമുയർത്തണമെന്നും ഐ.ബി.സതീഷ് എം.എൽ.എ അഭ്യർത്ഥിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends