Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..


അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ

ബാര്‍ കേസില്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന് ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുകളുമായി ഹൈക്കോടതി അഭിഭാഷകന്റെ പുസ്തകം

14 MARCH 2015 04:01 PM IST
മലയാളി വാര്‍ത്ത.

ബാര്‍കോഴ കേസില്‍ ഹൈക്കോടതി ജഡ്ജിയെ പോലും സ്വാധീനിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ശ്രമം നടത്തിയെന്ന ആരോപണമാണ് അഡ്വ. മനയാനി തന്റെ പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. അസോസിയേഷന്റെ വക്കീലാണ് ഈ ശ്രമത്തിന് പിന്നിലെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണ വേണമെന്നുമാണ് അദ്ദേഹം 208 പേജുള്ള പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നത്. നിലവാരമില്ലാത്ത ബാറുകളെ സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ജസ്റ്റീസ് രാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എക്‌സൈസ് വകുപ്പ് ആറ് മാസം പൂഴ്ത്തിവച്ചതിന്റെ കാരണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണം അദ്ദേഹം പുസ്തകത്തിലൂടെ ആവശ്യപ്പെടുന്നു. ഇതിന് പിന്നില്‍ ചില സ്ഥാപിത താല്‍പ്പര്യക്കാറുണ്ടെന്നാണ് അഭിഭാഷകന്റെ പക്ഷം.

ഏതാനും മാസങ്ങളായി വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിറയുന്നത് ബാര്‍കോഴ കേസാണ്. സംസ്ഥാന ബജറ്റിനെ അലങ്കോലമാക്കുന്നത് വരെയുള്ള ഘട്ടത്തിലേക്ക് ഈ കോഴ കേസ് മാറിയിരുന്നു. സര്‍ക്കാറും കോടതിയുടെയുമൊക്കെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമായി ബാര്‍കോഴ കേസിനെ കുറിച്ച് പുസ്തകമെഴുതിയിരിക്കയാണ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജോണ്‍സണ്‍ മനയാനി. ബാര്‍ കോഴ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും 2007 മുതല്‍ ആരംഭിച്ചതാണെന്നുമാണ് ഇദ്ദേഹം സമര്‍ത്ഥിക്കുന്നത്. \'കോഴയില്‍ മുങ്ങുന്ന കേരളം\' എന്ന പേരിലുള്ള പുസ്തകത്തില്‍ ബാര്‍ കേസിനെ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുമുണ്ട്.

2013 ഓഗസ്റ്റ് 12ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന നികുതി സെക്രട്ടറിക്ക് ജസ്റ്റീസ് രാമചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കുകയും നികുതി സെക്രട്ടറി അത് സ്വീകരിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് സ്വീകരിച്ച ദിവസം നികുതി സെക്രട്ടറി തന്നെ 06-03-2014 ആയി തിരുത്തിയിരിക്കുന്നു. സുപ്രീം കോടതിയില്‍ വാദം നടക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ബാറുടമകളെ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കിയതെന്നാണ് അഡ്വക്കേറ്റ് ജോണ്‍സണ്‍ മനയാനി ചൂണ്ടിക്കാട്ടുന്നത്.

ബാര്‍ കോഴ കേസിലെ പ്രതിപക്ഷ ഇടപെടലിനെയും പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപയുടെ അഴിമതി ആരോപണം വന്നപ്പോള്‍ വിജിലന്‍സിന് പരാതി നല്‍കിയ പ്രതിപക്ഷനേതാവ്, പിന്നീട് വന്ന 20 കോടി ബാര്‍ കോഴയെപ്പറ്റി എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. 1992 മുതല്‍ 2007 വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ മറികടന്ന് 2007 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റഗുലറൈസ് ചെയ്തതിന് പിന്നില്‍ അഴിമതി ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണിക്കണമെന്നും പുസ്തകത്തിലൂടെ അഭിപ്രായപ്പെടുന്നു.

7 പേര്‍ ഇത്തരം ബാറുകളില്‍ നിന്നും മദ്യം കഴിച്ചതിന്റെ പേരില്‍ മരണപ്പെട്ടെന്നും ഒരു കാരണവശാലും ഇത്തരം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും 2011 ലും എക്‌സൈസ് കമ്മീഷണര്‍ എങ്ങും നിര്‍ദ്ദേശിച്ചില്ല. 2011 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈസന്‍സുകള്‍ റെഗുലറൈസ് ചെയ്തു. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയുമായിരുന്നപ്പോള്‍ നടന്ന ഈ നിയമ വിരുദ്ധ നീക്കത്തെ 2012 ലെ സിഎജി റിപ്പോര്‍ട്ടില്‍ സാക്ഷിയായി ചൂണ്ടിക്കാട്ടുന്നു. 29 സ്‌പെക്ട്രം കല്‍ക്കരി കുഭംകോണമൊക്കെ വിനോജ് റായ് എന്ന ഇതേ സിഎജി ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ ഏറ്റുപിടിച്ച രാഷ്ട്രീയ നേതാക്കള്‍ ബാര്‍ ലൈസന്‍സുകളെ സംബന്ധിച്ച് അതേ സിഎജിയുടെ റിപ്പോര്‍ട്ട് എങ്ങനെ മുക്കി? ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.

ബാര്‍ ലൈസന്‍സ് കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തില്‍ ആദ്യത്തെ ഖണ്ഡികയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ട് ഉണ്ട് എന്ന് പറയുന്നെങ്കിലും മറ്റൊരിടത്ത് അങ്ങനെയൊരു റിപ്പോര്‍ട്ട് കിട്ടിയില്ലെന്നും ആ റിപ്പോര്‍ട്ട് കിട്ടുന്നത് വരെ നിലപാടില്ലാത്ത 418 ബാറുകള്‍ \'\'വേണമെങ്കില്‍\'\' താല്‍ക്കാലികമായി പുതുക്കാന്‍ ഉപദേശിക്കുന്നു. ഈ ഉപദേശത്തിന് പിന്നിലെ നീക്കവും സംശയാസ്പദമാണ്. വരുമാനത്തേക്കാള്‍ കൂടിയ ആര്‍ഭാടത്തില്‍ ജനപ്രതിനിധികള്‍ വരെ ജീവിക്കുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 50 വര്‍ഷം ജനപ്രതിനിധികളായിരുന്ന എല്ലാ എംഎല്‍എ എംപി മാരുടെയും വരുമാനത്തെ ജനത്തെ അറിയിക്കണമെന്നും ബാര്‍കോഴ ആരോപണത്തിന്റെ പശ്ചാത്തത്തില്‍ പുസ്തകത്തിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന  (26 minutes ago)

Operation Sindoor കാരണം വെളിപ്പെടുത്തി  (36 minutes ago)

Iron Beam 450! ഇസ്രായേലിന്റെ 'ലേസർ' തയ്യാർ  (47 minutes ago)

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (2 hours ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (3 hours ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (3 hours ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (3 hours ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (3 hours ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (3 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (3 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (3 hours ago)

"ക്ലാസിക്കൽ വഞ്ചന"  (4 hours ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (4 hours ago)

Malayali Vartha Recommends