മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി
കോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി.ആര്‍.പി.സി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീര്‍ഘിപ്പിച്ച ഉത്തരവായത്
രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. നിരോധനാജ്ഞ ലോക ടോൺ വരെ നീട്ടിയ സാഹചര്യത്തിൽ ജില്ലയിൽ പോലീസിൻറെ നേതൃത്വത്തിൽ കനത്ത നിരീക്ഷണമാണ് തുടരുന്നത്. മലപ്പുറം ജില്ലയിൽ പുതിയ കേസുകൾ ഒന്നും രണ്ടുദിവസമായി റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഇന്നും 543 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 12 642 ആയി ഇതിൽ 102 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലും 23 പേർ കോവിഡ് കെയർ സെൻററിലും 12517 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ് കഴിയുന്നത്.
സംസ്ഥാനത്ത് ആശുപത്രികളിൽ ഏറ്റവും കൂടുതൽ ആളുകൾ കിടക്കുന്ന പട്ടികയിൽ മൂന്നാം സ്ഥാനത്ത് മലപ്പുറം ജില്ലാ ആണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ 457 പേർക്ക് വൈറസ് ബാധ ഇല്ലെന്നും 151 പേരുടെ ഫലങ്ങളാണ് അറിയാനുള്ളത് എന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്ന 9 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു . എന്നാൽ ജില്ലയിൽ ആരോഗ്യ നിരോധനാജ്ഞ ലംഘിച്ച്തിന് 76 കേസും കുടി ഇന്ന് പോലീസ് രജിസ്റ്റർ ചെയ്തു. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 394 കേസാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ജില്ലയിൽ ഡൽഹി നിസാമുദ്ദീൻ തബലീഗ് സമ്മേളനത്തിൽ മലപ്പുറത്തു നിന്ന് പങ്കെടുത്ത 18 പേരെ ആരോഗ്യ വകുപ്പ്കണ്ടെത്തി. നാല് പേർ പഠനവുമായി ബന്ധപ്പെട്ട് പോയരും മറ്റുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തവരുമാണ്. സമ്മേളനത്തിൽ പങ്കെടുത്ത തിരൂർ ചെമ്പ്രയിലെത്തിയ ആന്ധ്ര സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha