എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശമ്ബളത്തില്‍ നിന്ന് മുപ്പത് ശതമാനം വെട്ടികുറയ്ക്കും. രണ്ട് വര്‍ഷത്തേക്കാണ് ശമ്ബളം വെട്ടികുറയ്ക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് തീരുമാനം ബാധകമായിരിക്കും..രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ട് നിര്‍ത്തിവയ്ക്കാനും മന്ത്രിയഭാ യോഗം തീരുമാനമെടുത്തു.
മുപ്പതു ശതമാനം കുറവാണ് വരുത്തുക. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്ബളത്തിലും പെന്‍ഷനിലും കുറവു വരുത്തുക. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക്(2020-21, 2021-22)നിര്‍ത്തിവെക്കാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഈയിനത്തിലെ 7,900 കോടിരൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും,
സാമൂഹത്തോടുള്ള ഉത്തരവാദിത്തമെന്ന നിലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവരും ശമ്ബളത്തില്‍ 30 ശതമാനം കുറവു വരുത്താന്‍ സ്വമേധയാ തയ്യാറായതായും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക.
https://www.facebook.com/Malayalivartha