ഡൊണേറ്റ് മൈ കിറ്റ്: ഭക്ഷ്യധാന്യകിറ്റ് പാവപ്പെട്ടവര്‍ക്ക് വിട്ടുനല്‍കി മണിയന്‍പിള്ള രാജു: നാളമാതൃകയ്ക്ക് കയ്യടിച്ച് സൈബർ ലോകം ; ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വീട്ടിലെത്തി അഭിനന്ദിച്ചു
കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യകിറ്റ് മറ്റുള്ളവര്‍ക്ക് സംഭാവന ചെയ്യാന്‍ തയ്യാറായ നടന്‍ മണിയന്‍പിള്ള രാജുവിനെ വീട്ടിലെത്തി ഭക്ഷ്യ മന്ത്രി പി.തിലോത്തമന്‍ അഭിനന്ദിച്ചു . തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ മണിയന്‍ പിള്ള രാജു പൂര്‍ത്തിയാക്കി. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്ന് രാജു പറഞ്ഞു.
അടുത്തിടെ റേഷന്‍ കടയില്‍ പോയി അരി വാങ്ങിയതിനെക്കുറിച്ചുള്ള മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. റേഷനരി വാങ്ങുന്നതില്‍ തനിക്കൊരു നാണക്കേടുമില്ലെന്നും ഗുണനിലവാരമുള്ള ഭക്ഷ്യധാന്യമാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് അത് വാങ്ങിയപ്പോള്‍ മനസ്സിലായെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഭാര്യ ഇന്ദിര രാജുവിന്റെ പേരിലുള്ള റേഷന്‍ കാര്‍ഡുമായി തിരുവനന്തപുരത്തു ജവഹര്‍ നഗറിലുള്ള റേഷന്‍ കടയില്‍ നിന്നായിരുന്നു മണിയന്‍ പിള്ള രാജു അരി വാങ്ങിയത്. കടയിലേക്ക് പോവുമ്ബോള്‍ നാട്ടുകാരിലൊരാള്‍ റേഷനരി വാങ്ങുന്നതില്‍ നാണമൊന്നുമില്ലേയെന്ന് രാജുവിനോട് ചോദിച്ചു. ഇതിനു മറുപടിയായി 'എനിക്കൊരു നാണക്കേടുമില്ല, ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത'എന്ന് രാജു പ്രതികരിക്കുകയായിരുന്നു.
റേഷന്‍ കടയില്‍ വലിയ തിരക്കുണ്ടായിരുന്നില്ല. 10 കിലോ പുഴക്കലരിയും അഞ്ച് കിലോ ചമ്ബാവരിയും വാങ്ങി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടേതിനേക്കാള്‍ നല്ല ചോറാണ് റേഷനരിയുടേത്. റേഷനരി മോശമെന്നു ചിലരുടെയൊക്കെ ഫെയ്സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് അരി വാങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നും രാജു പറഞ്ഞിരുന്നു. ഈ സംഭവം കേട്ടറിഞ്ഞ് ഒട്ടേറെപ്പേര്‍ റേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭിപ്രായ പ്രകടനത്തിന് നന്ദി പറയാനാണ് ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന്‍ ജവഹര്‍ നഗറിലുള്ള രാജുവിന്റെ വീട്ടിലെത്തിയത്്. റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിയതായി ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഇതിനകം 72 ശതമാനത്തിലേറെപ്പേര്‍ റേഷന്‍ ധാന്യം വാങ്ങിക്കഴിഞ്ഞു. മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു
തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്‌പെഷ്യല്‍ ഭക്ഷ്യധാന്യകിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി ഓണ്‍ലൈനായി സമ്മതപത്രം രാജു നല്‍കി്. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ 'ഡൊണേറ്റ് മൈ കിറ്റ്' ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡ് നമ്ബര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഒ.ടി.പി എന്റര്‍ ചെയ്താല്‍ ലളിതമായി കിറ്റ് സംഭാവന ചെയ്യാനാകും.
റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ, 16 ഇനം ഭക്ഷ്യസാമഗ്രികള്‍ ഉള്‍പ്പെടുന്ന കിറ്റാണ് റേഷന്‍ കടകളിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തയാറെടുക്കുന്നത്. കിറ്റ് ആവശ്യമില്ലാത്ത സാമ്ബത്തികശേഷിയുള്ളവര്‍ക്ക് ഇത് അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള സൗകര്യമാണ് ഓണ്‍ലൈനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha