കോറോണക്കാലത്ത് കേരള പോലീസിന്റെ മറ്റൊരു മുഖം; ലോക്ക്ഡൌൺ കാലത്തും താരമായി കോന്നിയിലെ ജനമൈത്രി പോലീസ്, സംഭവം ഇങ്ങനെ
കോവിഡ് -19 സമൂഹത്തിൽ പടർന്നുപിടിച്ചപ്പോൾ കേരളം സാക്ഷ്യം വഹിച്ചത് കേരള പോലീസിന്റെ മറ്റൊരു മുഖമായിരുന്നു. എത്രതന്നെ ജനകീയ വത്കരിച്ചാലും പോലീസ് എന്നാൽ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു വിഭാഗമായാണ് പലരും കണക്കു കൂട്ടിയിരുന്നത്. എന്നാൽ കൊറോണ എന്ന മഹാവിപത്ത് നാടിനെ വരിഞ്ഞു മുറുകുമ്പോൾ കേരള പോലീസിന്റെ മറ്റൊരു മുഖം നാം കാണുകയായിരുന്നു.
നമുക്കു വേണ്ടി പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും അവർ സ്വയം സുരക്ഷയെ അവഗണിച്ചു കൊണ്ട് നിരത്തുകളിൽ കർമ്മ നിരതരാണ്. കേരളത്തിലെ മറ്റു പല പോലീസ് സ്റ്റേഷനുകളെയും പോലെത്തന്നെ ജനകീയ പ്രവർത്തനങ്ങളിൽ സജീവമായി എന്നും വാർത്തകളിൽ ഇടം നേടാറുണ്ട് കോന്നിയിലെ ജനമൈത്രി പോലീസ്.
ഇപ്പോഴിതാ ലോക്ക്ഡൌൺ കാലത്തും താരമായിരിക്കുകയാണ് കോന്നിയിലെ ജനമൈത്രി പോലീസ്. പത്തനംതിട്ടയിലെ പ്രിൻസ് എന്ന വ്യക്തിയുടെ അമ്മയ്ക്കു അസുഖം മൂർച്ഛിച്ച സാഹചര്യത്തിൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ അവിടെയും കൈത്താങ്ങായിരിക്കുകയാണ് ബീറ്റ് ഓഫീസർമാരായ സുബീക് റഹീം ,ജയശ്രീ ,ബറ്റാലിയൻ ട്രെയിനീ ആയ അജിത് എന്നിവർ. മുണ്ടക്കയത്ത് ബിസിനെസ്സ് ചെയ്യുകയാണ് പ്രിൻസ് കെ സുഗുണൻ എന്ന വ്യക്തി.
അദ്ദേഹത്തിന്റെ ഭാര്യയും മകളും അമ്മയും മാത്രമാണ് പത്തനംതിട്ടയിൽ താമസിക്കുന്നത്.ലോക്ക് ഡൗൺ ആയതുകൊണ്ടുതന്നെ പ്രിൻസിനു പത്തനംതിട്ടയിലേക്കു വാറൻസ് അധിച്ചിരുന്നില്ല. ഒരു അപകടത്തിൽപെട്ട് രണ്ടു വർഷമായി കടപ്പിലായിരുന്ന പ്രിൻസിന്റെ അമ്മയ്ക്ക് പെട്ടന്ന് അസുഖം മൂർച്ഛിക്കുകയും സഹായത്തിനു ആരുമില്ലാത്തതിനാൽ കോന്നി ജനമൈത്രി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ബീറ്റ് ഓഫീസർ ആയ സുബീക് റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 108 ആംബുലൻസുമായി ഉടൻ എത്തുകയും തങ്കമ്മയ്ക്കു അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയുമായിരുന്നു. പ്രിൻസിന്റെ വാക്കുകളിലേക്കു.
https://www.facebook.com/Malayalivartha