ലോക്ഡൗണ്‍ അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ; കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്
കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് . കേരളത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സമിതി അഭിപ്രായപ്പെട്ടു. സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
17 പേരടങ്ങിയ വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്താകെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുന്ന സാഹചര്യമുണ്ടായാലും സംസ്ഥാനത്ത് മേഖലകള്‍ തിരിച്ചുവേണം ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നത് തിരിച്ചടിയുണ്ടാകും. ഇത് ഒഴിവാക്കണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ പെട്ടെന്ന് തുറക്കരുത്. ഇവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ചില ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ഡൗണ്‍ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷെന്റ (െഎ.എം.എ) വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു. കേരളത്തിലേയും, രാജ്യത്തിലേയും, രാജ്യാന്തര തലത്തിലേയുമുള്ള വിദഗ്ധരുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിവന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം ഐ.എം.എ നല്‍കിയത്.
തെലങ്കാനയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എ.എന്‍.എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ തെലങ്കാനയില്‍ 323 പേര്‍ക്കാണ് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴ് പേര് വൈസ് ബാധിച്ച് മരിക്കുകയും ചെയ്തു. തെലങ്കാനയില്‍ വൈറസ് ബാധിച്ച 243 പേര് നിസാമുദ്ദീനില്‍ നിന്ന് എത്തിയവരാണ്.
https://www.facebook.com/Malayalivartha