സഹോദരി പതിവുപോലെ രാവിലെ ചായയുമായി വന്നപ്പോൾ കണ്ട കാഴ്ച്ച ഭയാനകം! ഒരാഴ്‌ചയായി സൈമണിന് പനിയുണ്ടായിരു; കൊറോണ ലോകം കീഴടക്കുന്നു , ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക്.. ആത്മഹത്യ കുറിപ്പ് പുറത്ത്.... പോത്തൻകോട് സംഭവിച്ചത്
സാംപിൾ പരിശോധന അവസാന ഘട്ടത്തിലേക്കു നീങ്ങവെ പുറത്തു വന്ന ഫലങ്ങളെല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് പോത്തൻകോട് നിവാസികൾ. കോവിഡ് - 19 ബാധിച്ച് വാവറയമ്പലം കൊച്ചാലുംമൂട് പാട്ടുവിളാകം അബ്ദുൽ അസീസ് മരിച്ചെന്ന വാർത്ത വന്നതോടെ ജനം ഭീതിയിലായിരുന്നു. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ നടത്തിയ നടപടി ക്രമങ്ങളും നാട്ടുകാരെ പേടിപ്പിച്ചു. ആദ്യം മാറി നിന്ന പലരും പിന്നീട് സ്ക്രീനിങ്ങിനും സ്രവപരിശോധനയ്ക്കും സന്നദ്ധരാവുകയായിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ ചില ഉത്തരവുകളും പ്രദേശവാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. സ്വകാര്യ ആശുപത്രികളിലും മറ്റു സ്ഥാപനകളിലും ഡയാലിസിസും സ്കാനിങും വരെ ഇവർക്കു നിഷേധിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും മെഡിക്കൽ വിഭാഗവും പോത്തൻകോട് കൊറോണ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നത് മാത്രമായിരുന്നു ഏക ആശ്വാസം.
അതേസമയം ഇപ്പോൾ പുറത്ത് വരുന്നത് കൊറോണ ഭീതിയിൽ പോത്തൻകോട് സ്വദേശി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം ശാസ്തവട്ടം കോട്ടുംവിള വീട്ടിൽ പരേതരായ നെൽസൺന്റെയും ജോയിസിന്റെയും മകൻ സൈമണെ(56)യാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ വീട്ടിൽ താമസിക്കുന്ന സൈമൺന്റെ സഹോദരി പതിവുപോലെ രാവിലെ ചായയുമായി വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഒരാഴ്‌ചയായി സൈമണിന് പനിയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോത്തൻകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.
കൊറോണ ലോകം കീഴടക്കുന്നു , ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക് 'എന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ചതായി കണ്ടെത്തി. 25 വർഷമായി കാര്യവട്ടം യുണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗത്തിൽ ദിവസവേതന ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നടപടിക്രമങ്ങൾക്ക് ശേഷമേ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കൂ. സഹോദരങ്ങൾ: ലില്ലി വിൽമെറ്റ്, നോബിൾ , വിമൽരാജ്, ഷീല, ലീന , ലിസ, ജോളി, ഷിബു, പരേതയായ ജെസ്ലെറ്റ് .
https://www.facebook.com/Malayalivartha