Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നിരോധനാജ്ഞ ലംഘിച്ച് പി.കെ.ശശി.... ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം... സിപിഎം എന്ന പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചാല്‍ ദ്രോഹിക്കും

28 MAY 2020 12:18 PM IST
മലയാളി വാര്‍ത്ത

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി.കെ. ശശി. നിരോധനാജ്ഞ ലംഘിച്ച് പൊതുയോഗം നടത്തി കരിമ്പുഴയില്‍ മുസ്ലീം ലീഗില്‍ നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം. സിപിഎം എന്ന പാര്‍ട്ടിയുടെ പ്രത്യേകത പറഞ്ഞു കൊണ്ടാണ് പി.കെ. ശശി എംഎല്‍എ സംസാരിച്ചത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കുമെന്നും ചതിച്ചിട്ട് പോയാല്‍ ദ്രോഹിക്കും ഇതാണ് പാര്‍ട്ടി നയമെന്ന് അദ്ദേഹം വ്യക്തമാക്കി.

കരിമ്പുഴ പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗവും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ രാധാകൃഷണന്റെ നേതൃത്വത്തില്‍ അന്‍പതു പേര്‍ മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ചിലരെ കരിമ്പുഴയില്‍ വച്ച് അഭിവാദ്യം ചെയ്യുന്നതാണ് ചടങ്ങ്. ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഇരുപതിലധികം പേരേ പങ്കെടുപ്പിച്ചുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അതെ സമയം 89 രോഗികള്‍ ചികിത്സയിലുള്ള പാലക്കാട് ആശങ്ക വിട്ടൊഴിയുന്നില്ല. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാവുന്നതാണ് പാലക്കാട്ടെ പ്രധാന പ്രശ്‌നം. നിരീക്ഷണത്തിലുളളവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്നതും വിലങ്ങുതടിയാകുന്നു. കഴിഞ്ഞദിവസം ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തിലുള്ളയാളുടെ അമ്മയ്ക്ക് രോഗബാധയുണ്ടായതും, പുതുശ്ശേരിയിലെ ഹോട്ടല്‍ തൊഴിലാളിയായ അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതുമാണ് പുതിയ സംഭവങ്ങള്‍. ഒറ്റപ്പാലം തോട്ടക്കര സ്വദേശിക്കും സമാനരീതിയില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 89 കോവിഡ് ബാധിതര്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 110. ഇനിയും കൂടുതല്‍ പേര്‍ എത്തിയാല്‍ എല്ലാവരെയും ജില്ലാ ആശുപത്രിയില്‍ ഉള്‍ക്കൊളളിക്കാനാകില്ല. അല്ലെങ്കില്‍ ഒപി ചികിത്സ ഇവിടെ നിന്നു മാറ്റേണ്ടിവരും.കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം ഉയര്‍ന്നതോടെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ മാങ്ങോടുള്ള പഴയ മെഡിക്കല്‍ കോളജിലേക്കു മാറ്റി ചികിത്സ തുടരാന്‍ ധാരണയായിട്ടുണ്ട്. ഇതിന്റെ നടപടികള്‍ പുരോഗതിയിലാണ്. പാലക്കാട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ജില്ലാ ആശുപത്രി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റുന്നതും പരിഗണനയിലാണ്. ഇതിന്റെ ഭാഗമായി ഒപി ചകിത്സ നഗരത്തിനു സമീപത്തുള്ള സഹകരണ ആശുപത്രിയിലേക്കു മാറ്റാനും ധാരണയായിട്ടുണ്ട്. തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.

വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.വാര്‍ഡുതല നിരീക്ഷണ സമിതി ശക്തമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളെന്നതും ശ്രദ്ധേയം. ചെന്നൈയില്‍ നിന്നെത്തിയ മുണ്ടൂര്‍ സ്വദേശി, ഹൈദരബാദില്‍ നിന്നുവന്ന കടമ്പഴിപ്പുറം സ്വദേശി, ലണ്ടനില്‍ നിന്നെത്തിയ അമ്പലപ്പാറ സ്വദേശി , ബെംഗളൂരുവില്‍ നിന്നെത്തിയ കഞ്ചിക്കോട് സ്വദേശി എന്നിവരുള്‍പ്പെടെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവര്‍.അതേസമയം ഷൊര്‍ണൂര്‍, പരരൂര്‍, നെല്ലായ, പട്ടിത്തറ തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ക്കൊപ്പം ചിറ്റൂര്‍ തത്തമംഗലം നഗരസഭ, പൊല്‍പ്പുളളി, പെരിങ്ങോട്ടുകുറിശ്ശി എന്നീ പ്രദേശങ്ങളും ഹോട്ട് സ്‌പോട്ടില്‍ ആയി.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends