Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു

07 JUNE 2020 10:03 AM IST
മലയാളി വാര്‍ത്ത

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്കകൂട്ടുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് , പേരൂര്‍ക്കട ആശുപത്രികളില്‍ ഒന്നര മാസം ചികിത്സയില്‍ കഴിഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി. വര്‍ഗീസിന് ചികിത്സാ കാലത്ത് കടുത്ത പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആശുപത്രി രേഖകള്‍. ഒടുവില്‍ വൈകി നടത്തിയ പരിശോധനയുടെ ഫലം വന്നത് രോഗിയുടെ മരണശേഷവും.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രോഗിയുടെ റൂട്ട് മാപ്പിലാണ് ആശുപത്രികളുടെ ഗുരുതര വീഴ്ച വ്യക്തമായത്. പനി ലക്ഷണങ്ങളുണ്ടായാല്‍ സ്രവ പരിശോധന നടത്തണമെന്നാണു കോവിഡ് പ്രോട്ടോക്കോള്‍.

വാഹനാപകട കേസായി പരിഗണിച്ചതിനാലാണു വൈദികന് കോവിഡ് പരിശോധന നടത്താഞ്ഞതെന്നാണു വിശദീകരണം. ന്യുമോണിയ ബാധയുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധന നടത്തിയതും കോവിഡ് സ്ഥിരീകരിച്ചതും. അപ്പോഴേക്കും വൈദികന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ വൈദികന്‍ കെ ജി വര്‍ഗീസ് മരിച്ച സംഭവത്തില്‍ സ്രവം പരിശശോധിക്കാന്‍ വൈകിയെന്നാണ് വിവരം. ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്രവം പരിശോധിച്ചത് ജൂണ്‍ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ബൈക്കില്‍ ലിഫ്റ്റടിച്ച് യാത്ര ചെയ്ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെയടക്കം ഡോക്ടര്‍മാരും ജീവനക്കാരുമുള്‍പ്പടെ അന്‍പതോളം പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കൂടുതല്‍ പേരുമായി വൈദികന്‍ സമ്പര്‍ക്കം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.

അതെ സമയം മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (21 minutes ago)

ഇടുക്കിയിൽ സഹോദരനെ അനുജൻ കുത്തിക്കൊലപ്പെടുത്തി, അനുജൻ കസ്റ്റഡിയിൽ....  (51 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്....  (58 minutes ago)

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (1 hour ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (4 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (4 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (5 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (5 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (5 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (5 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (7 hours ago)

Malayali Vartha Recommends