കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു
കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്കകൂട്ടുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് , പേരൂര്‍ക്കട ആശുപത്രികളില്‍ ഒന്നര മാസം ചികിത്സയില്‍ കഴിഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി. വര്‍ഗീസിന് ചികിത്സാ കാലത്ത് കടുത്ത പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആശുപത്രി രേഖകള്‍. ഒടുവില്‍ വൈകി നടത്തിയ പരിശോധനയുടെ ഫലം വന്നത് രോഗിയുടെ മരണശേഷവും.
ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രോഗിയുടെ റൂട്ട് മാപ്പിലാണ് ആശുപത്രികളുടെ ഗുരുതര വീഴ്ച വ്യക്തമായത്. പനി ലക്ഷണങ്ങളുണ്ടായാല്‍ സ്രവ പരിശോധന നടത്തണമെന്നാണു കോവിഡ് പ്രോട്ടോക്കോള്‍.
വാഹനാപകട കേസായി പരിഗണിച്ചതിനാലാണു വൈദികന് കോവിഡ് പരിശോധന നടത്താഞ്ഞതെന്നാണു വിശദീകരണം. ന്യുമോണിയ ബാധയുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധന നടത്തിയതും കോവിഡ് സ്ഥിരീകരിച്ചതും. അപ്പോഴേക്കും വൈദികന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ വൈദികന്‍ കെ ജി വര്‍ഗീസ് മരിച്ച സംഭവത്തില്‍ സ്രവം പരിശശോധിക്കാന്‍ വൈകിയെന്നാണ് വിവരം. ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്രവം പരിശോധിച്ചത് ജൂണ്‍ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
ബൈക്കില്‍ ലിഫ്റ്റടിച്ച് യാത്ര ചെയ്ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
രോഗം സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെയടക്കം ഡോക്ടര്‍മാരും ജീവനക്കാരുമുള്‍പ്പടെ അന്‍പതോളം പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കൂടുതല്‍ പേരുമായി വൈദികന്‍ സമ്പര്‍ക്കം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.
അതെ സമയം മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്.
https://www.facebook.com/Malayalivartha