Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു

07 JUNE 2020 10:03 AM IST
മലയാളി വാര്‍ത്ത

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്കകൂട്ടുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് , പേരൂര്‍ക്കട ആശുപത്രികളില്‍ ഒന്നര മാസം ചികിത്സയില്‍ കഴിഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി. വര്‍ഗീസിന് ചികിത്സാ കാലത്ത് കടുത്ത പനി ബാധിച്ചിട്ടും കോവിഡ് പരിശോധന നടത്തിയില്ലെന്ന് ആശുപത്രി രേഖകള്‍. ഒടുവില്‍ വൈകി നടത്തിയ പരിശോധനയുടെ ഫലം വന്നത് രോഗിയുടെ മരണശേഷവും.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ രോഗിയുടെ റൂട്ട് മാപ്പിലാണ് ആശുപത്രികളുടെ ഗുരുതര വീഴ്ച വ്യക്തമായത്. പനി ലക്ഷണങ്ങളുണ്ടായാല്‍ സ്രവ പരിശോധന നടത്തണമെന്നാണു കോവിഡ് പ്രോട്ടോക്കോള്‍.

വാഹനാപകട കേസായി പരിഗണിച്ചതിനാലാണു വൈദികന് കോവിഡ് പരിശോധന നടത്താഞ്ഞതെന്നാണു വിശദീകരണം. ന്യുമോണിയ ബാധയുണ്ടായെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സ്രവ പരിശോധന നടത്തിയതും കോവിഡ് സ്ഥിരീകരിച്ചതും. അപ്പോഴേക്കും വൈദികന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

കൊറോണ ബാധിച്ച് തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശിയായ വൈദികന്‍ കെ ജി വര്‍ഗീസ് മരിച്ച സംഭവത്തില്‍ സ്രവം പരിശശോധിക്കാന്‍ വൈകിയെന്നാണ് വിവരം. ഇദ്ദേഹം മെയ് 23 നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ സ്രവം പരിശോധിച്ചത് ജൂണ്‍ രണ്ടിന് മാത്രമാണ്. പനി ബാധിതനായിരുന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെയ് 23 ന് തന്നെ അദ്ദേഹത്തെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സഞ്ചാരപാത ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

ബൈക്കില്‍ ലിഫ്റ്റടിച്ച് യാത്ര ചെയ്ത അദ്ദേഹം തലയടിച്ച് താഴെ വീഴുകയും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവിശേപ്പിക്കുകയുമായിരുന്നു. പനിയുണ്ടായിരുരുന്നെങ്കിലും സ്രവം പരിശോധിച്ചില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് പിന്നീട് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തു. ന്യൂമോണിയ ബാധിച്ചതോടെയാണ് സ്രവം പരിശോധിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

രോഗം സ്ഥിരീകരിച്ചതോടെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെയടക്കം ഡോക്ടര്‍മാരും ജീവനക്കാരുമുള്‍പ്പടെ അന്‍പതോളം പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. കൂടുതല്‍ പേരുമായി വൈദികന്‍ സമ്പര്‍ക്കം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.

അതെ സമയം മരിച്ച വൈദികനെ ചികിത്സിച്ച പേരൂര്‍ക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്. 14 ഡോക്ടര്‍മാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (7 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (7 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (9 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (10 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends