Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വച്ചടി വച്ചടി കയറ്റമിങ്ങനെ... ഉന്നതങ്ങളില്‍ പാറിപ്പറന്ന് നടന്ന സ്വപ്ന സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിച്ച് വീണു; സ്വപ്നത്തുടക്കം സുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നുമായപ്പോള്‍ എതിരാളികള്‍ ഇല്ലാതായി; ജോലി ചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന ജീവിതം ഇങ്ങനെ

07 JULY 2020 11:21 AM IST
മലയാളി വാര്‍ത്ത

ഇതിലും നല്ല തുടക്കം സ്വപ്നങ്ങളില്‍ മാത്രം എന്നത് പോലെയാണ് സ്വപ്ന സുരേഷിന്റെ ജീവിതം. പിതാവിന് അബുദാബിയിലെ സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജോലിയായതോടെ സ്വപ്ന സുരേഷിന്റെ ജീവിതവും സ്വപ്ന തുല്യമായി. അതനുസരിച്ചുള്ള ഉന്നത ബന്ധം സ്വപ്നയെ മത്ത് പിടിപ്പിച്ചു. ജോലിചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്നയുടെ ജീവിതം ആഢംബരവും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു. ചെന്നിടത്തെല്ലാം ഭരണകേന്ദ്രങ്ങളിലുള്‍പ്പെടെ വന്‍കിട ബന്ധങ്ങളുണ്ടാക്കി. മൂന്ന് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അവിടെയെല്ലാം കേസില്‍ പെട്ട് പുറത്തുപോയി. അപ്പോഴെല്ലാം പ്രമുഖര്‍ താങ്ങാനുണ്ടായിരുന്നു. ഈ ബന്ധങ്ങളാണ് സ്വര്‍ണക്കടത്തിന്റെ ഊരാക്കുടുക്കില്‍ കൊണ്ടുചെന്നെത്തിച്ചത്.

നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ ആദ്യ വിവാഹം നിലനിന്നില്ല. രണ്ടു വിവാഹം കഴിച്ചിട്ടുള്ള സ്വപ്നയ്ക്ക് ആദ്യബന്ധത്തില്‍ ഒരു മകളുണ്ട്. സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുല്‍ത്താന്‍ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണല്‍ സെക്രട്ടറിമാരിലൊരാളായിരുന്നു. അന്നുമുതല്‍ യു.എ. ഇ യിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എം.ബി.എ ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യു.എ.ഇ യിലെ മലയാളി പ്രമുഖരുമായും അടുത്ത ബന്ധമുണ്ടാക്കി. അവിടെനിന്ന് തിരിച്ചെത്തി 2013ല്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴില്‍ എച്ച്. ആര്‍. വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി. 2015 ല്‍ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും െ്രെകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഇത് നിലവിലിരിക്കെയാണ് 2015 ല്‍ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ചേര്‍ന്നത്. ഇവിടെ ജോലിചെയ്യവെയാണ് സര്‍ക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്‍മുകളിലെ ഇവരുടെ ഫ്‌ളാറ്റില്‍ അക്കാലത്ത് ട്രാവല്‍ ഏജന്‍സിക്കാര്‍, ബസിനസുകാര്‍ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ.ടി സെക്രട്ടറി ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്നും ഔദ്യോഗിക കാറില്‍ പതിവായി വരുമായിരുന്നെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്‌ളാറ്റില്‍ കൂടുതല്‍ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരില്‍ സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിക്കാരുമായി സംഘര്‍ഷവുമുണ്ടായി. അയല്‍ഫ്‌ളാറ്റുകാര്‍ പ്രതിഷേധിച്ചതോടെയാണ് കുറവന്‍കോണം അമ്പലനഗറിലെ അനിയന്‍ ലൈനിലെ എസ്. എഫ്. എസ്. ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഇവിടെയാണ് ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. യു.എ. ഇ കോണ്‍സുലേറ്റിലെ അധികാരം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് 2018 ല്‍ ജോലി പോയി.

ഇതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്. ഇവിടെനിന്നും ഇന്നലെ പുറത്താക്കി. ഐ.ടി മേഖലയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഇവിടെയെത്തി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചുതുടങ്ങി. ഐടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

മാസങ്ങള്‍ക്കുമുന്‍പ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. പാളയത്താണ് ഓഫീസെങ്കിലും സെക്രട്ടേറിയറ്റിലായിരുന്നു പതിവായി കണ്ടിരുന്നത്. ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കാനായിരുന്നു ആ സന്ദര്‍ശനങ്ങള്‍. അതെല്ലാം ഉന്നതരെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (55 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends