Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...

വച്ചടി വച്ചടി കയറ്റമിങ്ങനെ... ഉന്നതങ്ങളില്‍ പാറിപ്പറന്ന് നടന്ന സ്വപ്ന സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിച്ച് വീണു; സ്വപ്നത്തുടക്കം സുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നുമായപ്പോള്‍ എതിരാളികള്‍ ഇല്ലാതായി; ജോലി ചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന ജീവിതം ഇങ്ങനെ

07 JULY 2020 11:21 AM IST
മലയാളി വാര്‍ത്ത

ഇതിലും നല്ല തുടക്കം സ്വപ്നങ്ങളില്‍ മാത്രം എന്നത് പോലെയാണ് സ്വപ്ന സുരേഷിന്റെ ജീവിതം. പിതാവിന് അബുദാബിയിലെ സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജോലിയായതോടെ സ്വപ്ന സുരേഷിന്റെ ജീവിതവും സ്വപ്ന തുല്യമായി. അതനുസരിച്ചുള്ള ഉന്നത ബന്ധം സ്വപ്നയെ മത്ത് പിടിപ്പിച്ചു. ജോലിചെയ്തിടങ്ങളിലെല്ലാം ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്നയുടെ ജീവിതം ആഢംബരവും ആഘോഷങ്ങളും നിറഞ്ഞതായിരുന്നു. ചെന്നിടത്തെല്ലാം ഭരണകേന്ദ്രങ്ങളിലുള്‍പ്പെടെ വന്‍കിട ബന്ധങ്ങളുണ്ടാക്കി. മൂന്ന് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അവിടെയെല്ലാം കേസില്‍ പെട്ട് പുറത്തുപോയി. അപ്പോഴെല്ലാം പ്രമുഖര്‍ താങ്ങാനുണ്ടായിരുന്നു. ഈ ബന്ധങ്ങളാണ് സ്വര്‍ണക്കടത്തിന്റെ ഊരാക്കുടുക്കില്‍ കൊണ്ടുചെന്നെത്തിച്ചത്.

നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ ആദ്യ വിവാഹം നിലനിന്നില്ല. രണ്ടു വിവാഹം കഴിച്ചിട്ടുള്ള സ്വപ്നയ്ക്ക് ആദ്യബന്ധത്തില്‍ ഒരു മകളുണ്ട്. സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുല്‍ത്താന്‍ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണല്‍ സെക്രട്ടറിമാരിലൊരാളായിരുന്നു. അന്നുമുതല്‍ യു.എ. ഇ യിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എം.ബി.എ ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യു.എ.ഇ യിലെ മലയാളി പ്രമുഖരുമായും അടുത്ത ബന്ധമുണ്ടാക്കി. അവിടെനിന്ന് തിരിച്ചെത്തി 2013ല്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴില്‍ എച്ച്. ആര്‍. വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി. 2015 ല്‍ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. ഒരു സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും െ്രെകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഇത് നിലവിലിരിക്കെയാണ് 2015 ല്‍ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ചേര്‍ന്നത്. ഇവിടെ ജോലിചെയ്യവെയാണ് സര്‍ക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്‍മുകളിലെ ഇവരുടെ ഫ്‌ളാറ്റില്‍ അക്കാലത്ത് ട്രാവല്‍ ഏജന്‍സിക്കാര്‍, ബസിനസുകാര്‍ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ.ടി സെക്രട്ടറി ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്നും ഔദ്യോഗിക കാറില്‍ പതിവായി വരുമായിരുന്നെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്‌ളാറ്റില്‍ കൂടുതല്‍ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരില്‍ സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിക്കാരുമായി സംഘര്‍ഷവുമുണ്ടായി. അയല്‍ഫ്‌ളാറ്റുകാര്‍ പ്രതിഷേധിച്ചതോടെയാണ് കുറവന്‍കോണം അമ്പലനഗറിലെ അനിയന്‍ ലൈനിലെ എസ്. എഫ്. എസ്. ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഇവിടെയാണ് ഇന്നലെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. യു.എ. ഇ കോണ്‍സുലേറ്റിലെ അധികാരം ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് 2018 ല്‍ ജോലി പോയി.

ഇതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്. ഇവിടെനിന്നും ഇന്നലെ പുറത്താക്കി. ഐ.ടി മേഖലയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഇവിടെയെത്തി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചുതുടങ്ങി. ഐടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

മാസങ്ങള്‍ക്കുമുന്‍പ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. പാളയത്താണ് ഓഫീസെങ്കിലും സെക്രട്ടേറിയറ്റിലായിരുന്നു പതിവായി കണ്ടിരുന്നത്. ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കാനായിരുന്നു ആ സന്ദര്‍ശനങ്ങള്‍. അതെല്ലാം ഉന്നതരെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (6 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (21 minutes ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (24 minutes ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (49 minutes ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (1 hour ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (1 hour ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (2 hours ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (2 hours ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (11 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (11 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (11 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (11 hours ago)

Malayali Vartha Recommends