Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ആത്മഹത്യാ ഭീഷണി മുഴക്കി സ്വപ്ന സുരേഷ്... എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു; തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്

09 JULY 2020 05:38 PM IST
മലയാളി വാര്‍ത്ത

അറ്റകൈക്ക് താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കുമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. ഞാൻ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയിൽ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്.

താന്‍ എല്ലാ മന്ത്രിമാരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെട്ടത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് അവര്‍ പറഞ്ഞു. ഇവിടുത്തെ യഥാര്‍ത്ഥ പ്രശ്നം ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ വന്ന സ്വര്‍ണം ആരുടേതാണെന്നാണെന്നും അത് കണ്ടുപിടിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു

മാധ്യമങ്ങളിൽ ഇപ്പോൾ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത് നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്തു നടത്തിയ ഒരു പ്രതി, ഉത്തരവാദിയായ ആളാണ് താനെന്നാണ് എല്ലാവരും പറയുന്നത്. ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം വന്നതിൽ ഒരു പങ്കുമില്ല.

താന്‍ എയര്‍പോര്‍ട്ടിലേക്ക് വിളിച്ചത് കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റ് ആവശ്യപ്പെട്ടതു കൊണ്ടാണെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ കാര്‍ഗോ ഇതുവരെ ക്ലിയറായില്ലെന്നു പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. ക്ലിയറന്‍സ് താമസിച്ചപ്പോള്‍ ഡിപ്ലോമാറ്റാണ് തന്നെ വിളിച്ചത്. എന്തുകൊണ്ടാണ് ക്ലിയറന്‍സ് വൈകുന്നതെന്ന് ചോദിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.

കോണ്‍സുലേറ്റിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. താന്‍ ഡിപ്ലോമാറ്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ മാത്രമാണ് ചെയ്തിരുന്നത്. തന്റെ റോള്‍ എന്താണെന്ന് എല്ലാവരും അറിയണമെന്നും അവര്‍ വ്യക്തമാക്കി.

പലരെയും പരിപാടികള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. തന്റെ മകളെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു. തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുതെന്നും അവര്‍ പറഞ്ഞു.

ഞാന്‍ ആരും പറയുന്നത് കേട്ട് കീഴടങ്ങാറില്ല. എനിക്ക് ഒരു ലക്ഷം രൂപ ശമ്പളം കിട്ടുമായിരുന്നെന്ന് നിങ്ങളൊക്കെ പറയുന്നു. എനിക്ക് അതിലും കൂടുതല്‍ ശമ്പളമുണ്ടായിരുന്നു യുഎഇ കോണ്‍സുലേറ്റില്‍.

അവിടെ ജോലി ചെയ്യുന്ന സമയത്ത് കാർഗോ, ഫിനാൻസ് ഇത്തരം കാര്യങ്ങളിലൊന്നും ജോലി ചെയ്തിട്ടില്ല. കോൺസലറുടെ സെക്രട്ടറിയായാണ് ജോലി ചെയ്തത്. പഴ്സനൽ കാര്യങ്ങൾക്കായി ഒരിക്കലും ആരോടും സംസാരിച്ചിട്ടില്ല.

ഇപ്പോൾ അവിടെ ഔദ്യോഗികമായി ജോലിക്കാരിയല്ല. കഴിഞ്ഞ ഞായറാഴ്ച വരെ അവിടെയുണ്ടായിരുന്ന ഒഴിപ്പിക്കല്‍ ഉൾപ്പടെ രഹസ്യ, ഭരണപരമായ കാര്യങ്ങളിലെല്ലാം ഇടപെടുകയും ആവശ്യപ്പെട്ട കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സ്പേസ് പാർക്കിൽ കരാർ ജോലിക്കാരിയായി ഇരുന്ന് എന്തിനാണ് കോൺസുലേറ്റിലെ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ചേക്കാം. ഞാൻ യുഎഇയിൽ ജനിച്ചു വളർന്നതിന്റെ സ്നേഹം കൊണ്ടാണത്

ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചത് ചിലർക്ക് തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാനാണ്. ഇതിലുണ്ടാകുന്ന ദ്രോഹം എന്റെ കുടുംബത്തിലെ മൂന്നു പേർക്ക് മാത്രമാണ്. ഒരു സ്പീക്കറിനെയോ വിവാദത്തിൽ പറയുന്ന ഒരു ഉന്നതനെയൊ ആരെയും ബാധിക്കാൻ പോകുന്നില്ല. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കും.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമായുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത നേതാക്കളുമായും ബന്ധപ്പെട്ടത് ഔദ്യോഗികമായി മാത്രമാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീടുകളിൽ പോയിട്ടില്ല.

ഞാൻ മുഖ്യന്മാരുടെ കൂടെ ക്ലബ്ബുകളിൽ കയറിയിറങ്ങി എന്നു പറഞ്ഞാൽ ആരെയും ബാധിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുമില്ല. വിഷയം മാറി പോകേണ്ടതില്ല. സ്വർണക്കള്ളക്കടത്തിനു പിന്നിൽ ആരെന്ന് കണ്ടു പിടിക്കൂകയാണ് വേണ്ടതെ’ന്നും അവർ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends