നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ.
പ്രോട്ടോക്കോളിനും പെരുമാറ്റച്ചട്ടത്തിനും വിരുദ്ധമാണെന്നും ഇനി ആവർത്തിക്കരുതെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ഗവർണർ പറഞ്ഞു. തന്റെ നിർദ്ദേശം അവഗണിച്ചതിന് ഗവർണർ വിശദീകരണം തേടിയേക്കുമെന്നും സൂചന.
ആദ്യമായാണ് നിയമസഭയിൽ വന്ദേമാതരം ആലപിച്ചത്. നിയമസഭാ സെക്രട്ടേറിയറ്റ് രാജ്ഭവനിലേക്കയച്ച കാര്യപരിപാടിയിൽ ദേശീയഗാനാലാപനം മാത്രമാണുണ്ടായിരുന്നത്. വന്ദേമാതരം ഉൾപ്പെടുത്തി ഗവർണർ തിരിച്ചയച്ചു. പൊലീസ് ബാൻഡ് വന്ദേമാതരം വായിക്കാൻ പരിശീലിക്കുന്നതിനിടെ ഗവർണറുടെ എ.ഡി.സി, ആറുശ്ലോകങ്ങളും പൂർണമായി വായിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. സ്പീക്കർ മുഖ്യമന്ത്രിയെ ഇക്കാര്യമറിയിച്ചു. പതിവായി വായിക്കുന്നതുപോലെ രണ്ട് ശ്ലോകങ്ങൾ പാടാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ഗവർണറുടെ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം മാത്രമാണുള്ളതെന്നും വിശദീകരിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാത്തതിനെ പ്രതിപക്ഷനേതാവ് പിണറായിവിജയൻ പിന്തുണക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha

























