Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെ സ്വപ്നയെ വിട്ടയച്ചു! ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

12 JULY 2020 10:32 AM IST
മലയാളി വാര്‍ത്ത

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്.

സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്സും പ്രത്യേക അനുവാദവും പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടത്. ഇതോടെ സര്‍ക്കാര്‍ തന്നെ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നല്‍കി എന്നു വേണം കരുതാന്‍. – സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്ന കുടുംബ സമേതമാണ് സന്ദീപുമായി സംസ്ഥാനം വിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത്രയേറെ പേര്‍ക്ക് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാകില്ല. ഒളിയിടത്തു നിന്ന് ടിവി ചാനലില്‍ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണ്.

സിപിഎം തിരക്കഥ അനുസരിച്ചാണവര്‍ പ്രവര്‍ത്തിക്കുന്നത്.- കെ സുരേന്ദ്രന്‍ ആരോപിച്ചു. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എന്‍. ഐ. എ യ്ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ദേശസുരക്ഷയെ ബാധിക്കുന്ന കേസ് എന്ന നിലയിലാണ് എന്‍ഐഎ സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ചയാണ് സ്വര്‍ണക്കടത്ത് കേസ് എറ്റെടുത്തതായി എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചത്.

കേസെടുത്ത് 24 മണിക്കൂറിനകം മുഖ്യ പ്രതികളെ വലയിലാക്കി എന്‍ഐഎ സ്വപ്ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇക്കാര്യം എന്‍ഐഎ അറിയിച്ചത്. ഒരു ദിവസം തികയും മുന്‍പ് തന്നെ മുഖ്യപ്രതികളെ വലയിലാക്കാനും ദേശീയ അന്വേഷണ ഏജന്‍സിക്കായി.

സ്വപ്നയുള്‍പ്പെടെ നാല് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമാക്കിയ ദേശീയ സുരക്ഷാ ഏജന്‍സി ഒരു കാരണവശാലും സ്വപ്നക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും കോടതിയില്‍ നിലപാടറിയിച്ചു. സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും എന്‍ഐഎ വ്യക്തമാക്കി.

സ്വപ്ന സുരേഷിനും അറസ്റ്റിലായ സരിത്തിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കി. സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന മറ്റു കേസുകളിലും പ്രതിയാണ് ഇവര്‍ രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നം കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് എടുക്കുകയും നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തത്.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സ്വപ്നയെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. നഗരത്തിലെ കോറമംഗലയിലെ ഹോട്ടലില്‍ നിന്നാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും മകളും ഉണ്ടായിരുന്നു.

ഇവരുടെ ഫോണ്‍ പിന്തുടര്‍ന്നാണ് എന്‍ഐഎ ഇവരെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് നിര്‍ണായകമായതെന്നാണ് വിവരം. ബെംഗളൂരുവിലെ തന്നെ മറ്റൊരിടത്ത് നിന്നാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ, വൈകീട്ടോടെയാണ് സ്വപ്നയും സംഘവും ബെംഗളൂരുവിലെത്തിയതെന്നാണ് വിലയിരുത്തല്‍. കേരളം വിടാനും ബെംഗളൂരുവില്‍ തങ്ങാനും ഇവര്‍ക്ക് ലഭിച്ച സഹായങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിവാദത്തിന് വഴിച്ചേക്കും.

എന്‍ഐഎ സംഘം കസ്റ്റഡിലെടുക്കുമ്ബോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമായിരുന്നു സ്വപ്ന എന്നാണ് വിവരം. മകളുടെ ഫോണ്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇവരെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്‍ഐഎ ബെംഗളൂരു യൂണിറ്റാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.

കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫാസില്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.

സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി നേരത്തെ സ്വപ്ന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ വാ‍ര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു സ്വപ്നയുടെ വാദം.

അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് ഇവര്‍ ശബ്ദ സന്ദേശവും നല്‍കിയികുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (3 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends