Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി

05 AUGUST 2020 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

കേരളക്കരയെ ഒന്നടങ്കം ഞെട്ടിക്കുകയാണ് ഈപെൺകുട്ടി സിവില്‍ സര്‍വീസ് റാങ്ക് വന്നതോട് കൂടി കൊല്ലം ജില്ലക്കാരി 40ാം റാങ്ക് സ്വന്തമാക്കി ഇരട്ടമാധുര്യമാണ് സമ്മാനിക്കുന്നത്. ചിട്ടയായ പഠനത്തിലൂടെ കഠിനമായി പരിശ്രമിച്ച്‌ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് കൊല്ലം ജില്ലക്കാരിയായ അശ്വതി ശ്രീനിവാസ്. വീട്ടുകാരുടേയും അധ്യാപകരുടേയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തന്നെ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിക്കാന്‍ പ്രാപ്തയാക്കിയതെന്ന് അശ്വതി പറയുന്നു. മെഡിക്കല്‍ പ്രൊഫഷനില്‍ നിന്നും 40ാം റാങ്ക് സ്വന്തമാക്കിയാണ് അശ്വതി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത്.

തന്റെ നാലാമത്തെ ശ്രമത്തിലാണ് അശ്വതി സ്വപ്നനേട്ടം സ്വന്തമാക്കിയത്. ചെറുപ്പം മുതല്‍ക്ക് സിവില്‍ സര്‍വീസ് സ്വപ്നം കണ്ടു വളര്‍ന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അശ്വതി പറയുന്നു. തനിക്ക് ഇഷ്ടമുള്ള പ്രൊഫഷന്‍ എന്ന നിലക്കാണ് മെഡിസിന്‍ തിരഞ്ഞെടുത്തതും പഠനം ആരംഭിച്ചതും. എന്നാല്‍ ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസ്സില്‍ കയറിപ്പറ്റുന്നതെന്നും അതിനുവേണ്ടി പരിശ്രമിക്കാമെന്ന് തീരുമാനിക്കുന്നതെന്നും അശ്വതി പറയുന്നു. സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹമുണ്ടാവാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും സര്‍ക്കാര്‍ സര്‍വീസില്‍ ആണ്. അവരില്‍ നിന്നും സിവില്‍ സര്‍വീസിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.

പിന്നെ സുഹൃത്തുക്കളില്‍ പലരും എന്‍ട്രന്‍സ് ക്രാക്ക് ചെയ്തതോടെയാണ് എനിക്കും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം ജനിക്കുന്നതെന്ന് അശ്വതി കൂട്ടിച്ചേര്‍ത്തു. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ ഞാന്‍ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ ഒരു വര്‍ഷം സെല്‍ഫ് പ്രിപ്പറേഷന്‍ ആയിരുന്നു.

പുസ്തകങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് പഠിച്ചു. എന്നാല്‍ ആദ്യ ശ്രമത്തില്‍വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ ചിട്ടയായ പഠനം ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. ഇത്തവണ വിജയം നേടുന്നത് വരെയുള്ള എന്റെ എല്ലാ സിവില്‍ സര്‍വീസ് പരിശീലനങ്ങളും അവിടെ വച്ചായിരുന്നു. കൃത്യമായ സിലബസ്, ചിട്ടയായ പഠനം ഇതായിരുന്നു പിന്തുടര്‍ന്ന രീതി.

മനസ്സില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അത് സത്യസന്ധമാണെങ്കില്‍ വിജയിക്കും വരെ പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് അശ്വതി വ്യക്തമാക്കി. അത്തരത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് നാല്പതാം റാങ്കിന്റെ മധുരം. ഇത് എന്റെ നാലാമത്തെ പ്രിലിമിനറി എക്‌സാം ആണ്, രണ്ടാമത്തെ മെയിന്‍ എക്‌സാം ആണ്, ആദ്യത്തെ അഭിമുഖവും. വിജയം കാണും വരെ പരിശ്രമം തുടരും എന്ന മനസാണ് വിജയത്തിനുള്ള അടിസ്ഥാനമെന്നും അശ്വതി പറയുന്നു. സിവില്‍ സര്‍വീസ് ആസ്പിറന്റ് ആയ ഒരു വ്യക്തി എത്ര നേരം പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നത് തന്നെയാണ് പ്രധാനം.

എല്ലാ ദിവസവും ഒരേ പോലെ ആയിരിക്കുകയില്ല. അതിനാല്‍ താല്പര്യങ്ങള്‍ക്ക് അധിഷ്ഠിതമായി പഠിക്കണം. ഞാന്‍ ചില ദിവസങ്ങളില്‍ 14 മണിക്കൂര്‍ വരെ പഠിച്ചിട്ടുണ്ട്. എന്നാല്‍ വേറെ ചില ദിവസങ്ങളില്‍ പഠിക്കാന്‍ തീരെ താല്പര്യം തോന്നില്ല. അപ്പോള്‍ പഠനം നാല് മണിക്കൂര്‍ വരെയായി ചുരുങ്ങും. അതിനാല്‍ തന്നെ ദിവസവും എത്ര മണിക്കൂര്‍ പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ഒറ്റക്കുള്ള പഠനത്തേക്കാള്‍ ഏറെ അക്കാദമിയിലെ സുഹൃത്തുക്കളുമൊത്തുള്ള കാമ്ബയിന്‍ സ്റ്റഡീസ് ആണ് എനിക്ക് ഗുണകരമായിട്ടുള്ളതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (46 minutes ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (1 hour ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (1 hour ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (1 hour ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (2 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (2 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (2 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (2 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (3 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (4 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (5 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (5 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (5 hours ago)

Malayali Vartha Recommends