Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

ആദ്യ ആശങ്ക ആ കാര്യത്തിൽ ആയിരുന്നു ; അതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും അലട്ടിയിരുന്നില്ല; വാക്സിൻ കുത്തിവെച്ച് 7 ദിവസം നിരീക്ഷണം പൂർത്തിയാക്കി; ഒരു ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല; ജോലിയും വ്യായാമങ്ങളും ഭക്ഷണവുമൊക്കെയായി സാധാരണജീവിതം തുടരുന്നു; . മനുഷ്യരാശിക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഇപ്പോൾ ഏറ്റവും മാതൃകാപരം; കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

13 AUGUST 2020 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി

കോവിഡ് എന്ന നാശകാരിയായ മഹാമാരിക്കെതിരെ ലോകം നിർത്താതെ പോരാടുകയാണ്. വൈറസിനെതിരെയുള്ള പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ ശര വേഗത്തിൽ മുന്നേറുന്നു. വിവിധ രാജ്യങ്ങളിൽ ഉള്ളവർ അതിനായുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. കേരളത്തിൽ നിന്നുള്ള നിരവധി മലയാളികൾ വിവിധ രാജ്യങ്ങളിലെ വാക്സിൻ പരീക്ഷണത്തിൽ ഇതിനോടകം പങ്കുചേർന്നിരിക്കുന്നതും സന്തോഷകരമായ കാര്യം തന്നെയാണ്. അത്തരത്തിൽ പരീക്ഷണത്തിന് തയ്യാറായ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുപ്പം സ്വദേശി സാദിഖ് അഹമ്മദ് വാക്സിൻ പരീക്ഷണത്തിൽ പങ്കുചേർന്ന അനുഭവത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു . കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് കുപ്പം സ്വദേശിയാണ്. കഴിഞ്ഞ എട്ടുവർഷമായി യുഎഇ അഡ്നോക് പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്നു.

 ചൈനയും യുഎഇയും സംയുക്തമായി വികസിപ്പിക്കുന്ന വാക്സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇദ്ദേഹം പങ്കുചേർന്നത്. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ചൈനയിൽ വെച്ചുനടന്നു. മൂന്നാം ഘട്ടമാണ് യുഎഇയിൽ വെച്ചുനടത്തുന്നത്. യുഎഇയിലുള്ള ഇരുന്നൂറോളം രാജ്യത്തെ പൗരന്മാരുടെ എണ്ണത്തെ കണക്കിലെടുത്താണ് ഇവിടേക്ക് പരീക്ഷണത്തിന്റെ അവസാനഘട്ടം എത്തിയത്. അബുദാബിയിൽ ആദ്യ വാക്സിൻ എടുത്തത് അബുദാബി ആരോഗ്യവകുപ്പിന്റെ ചെയർമാനായ ഷെയ്ഖ് ഹബ്ദുള്ള എന്ന നേതാവാണ്. അദ്ദേഹം വാക്സിൻ കുത്തിവെപ്പ് എടുത്തുകൊണ്ട് മാതൃക കാണിച്ചുകൊണ്ടാണ് വാക്സിൻ പരീക്ഷണത്തിന് സന്നദ്ധത അറിയിക്കാനുള്ള വെബ്സൈറ്റ് തന്നെ ഇവിടെ ലോഞ്ച് ചെയ്തത്. അത് കണ്ടപ്പോൾ പിന്നെ തനിക്കും വലിയ പ്രചോദനം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അധികം ഒന്നും ചിന്തിക്കാതെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തു, വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി.


ഫോർ യു ഹ്യുമാനിറ്റി എന്ന വെബ്സൈറ്റിലാണ് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അപ്പോയിൻമെന്റ് കിട്ടി. അങ്ങനെ അബുദാബിയിലെ അഡ്നക് ഫീൽഡ് ആശുപത്രിയിൽ വെച്ചാണ് വാക്സിൻ കുത്തിവെപ്പെടുത്തത്. ആശുപത്രിയിൽ വെച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷം ബ്ലഡ് ടെസ്റ്റ് നടത്തി, കോവിഡ് ടെസ്റ്റ് നടത്തി. പിന്നെയാണ് വാക്സിൻ കുത്തിവെച്ചത്. ഇതിന് മുൻപ് ഡോക്ടറുമായി സംസാരിച്ചിരുന്നു. ഒരു പരീക്ഷണത്തിലേക്ക് പോകുമ്പോൾ സ്വാഭാവികമായും ആശങ്കകളുണ്ടായി. എല്ലാത്തരം സംശയങ്ങളും ഡോക്ടറുമായി പങ്കുവെച്ചു. മികച്ച പരിചരണമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും തനിക്ക് കിട്ടിയത് എന്നും അദ്ദേഹം പറയുന്നു.

വാക്സിന് കുത്തിവെച്ചുകഴിഞ്ഞതിനു ശേഷമുള്ള അനുഭവം ഇങ്ങനെ ആയിരുന്നു. വാക്സിൻ കുത്തിവെച്ചതിനുശേഷം അരമണിക്കൂർ നിരീക്ഷണത്തിലാക്കിയിരുന്നു. പിന്നെ ഒരു ഡയറി കയ്യിൽ കൊടുത്തു. വാക്സിൻ കുത്തിവെച്ചതിനുശേഷം ശരീരത്തിൽ ഉണ്ടാവുന്ന എല്ലാത്തരം മാറ്റങ്ങളും ഡയറിയിൽ കുറിച്ചുവെക്കണം. കൃത്യമായ ഇടവേളകളിലുള്ള ശരീരോഷ്മാവ് പരിശോധനയുടെ വിവരം അടക്കം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ സ്വയം നിരീക്ഷിച്ച് ഡയറിയിൽ കുറിച്ച് എട്ടാം ദിവസം ആരോഗ്യവകുപ്പിന് കൈമാറാനായിരുന്നു നിർദേശം. 21ആം ദിവസം വീണ്ടും അടുത്ത ഡോസ് വാക്സിൻ കുത്തിവെക്കും. ഇതിന്റെ ഇടയിലെല്ലാം ഡോക്ടർമാർ ഫോളോ അപ് ചെയ്യും. ടെലികോളിങ് അടക്കമുള്ള വഴികളിലൂടെ നിരീക്ഷിക്കും. 370 ദിവസം വരെ വാക്സിൻ പഠനം തുടരാമെന്നാണ് പറയുന്നത്. എന്നാൽ നിലവിൽ മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.

 

വാക്സിൻ കുത്തിവെച്ച് 7 ദിവസം നിരീക്ഷണം പൂർത്തിയായക്കിയിരിക്കുന്നു. ഇതുവരെ ഒരു ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. ജോലിയും വ്യായാമങ്ങളും ഭക്ഷണവുമൊക്കെയായി സാധാരണജീവിതം തന്നെ തുടരുന്നു. കുത്തിവെപ്പ് എടുത്തഭാഗത്ത് ചില അടയാളങ്ങളോ മറ്റോ വരുമെന്ന് ഡോക്ടർമാർത്തന്നെ പറഞ്ഞിരുന്നു. അതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇപ്പോഴുമില്ല. എതിർക്കാനോ പിന്തുണയ്ക്കാനോ ആയി ഞാനാരോടും വാക്സിൻ പരീക്ഷണത്തിന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. വീട്ടുകാരോടോ സുഹൃത്തുക്കളോടെ പറഞ്ഞാൽ ചിലപ്പോൾ എതിർത്തേക്കാം. അതിനാൽ ആരോടും പറയാതെ രജിസ്റ്റർ ചെയ്ത് കുത്തിവെപ്പ് എടുക്കുകയായിരുന്നു.

 

തുടക്കത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നുവെന്നും സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തെങ്കിലും കുത്തിവെപ്പ് എടുക്കാനൊരു ചെറിയ പേടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു . രണ്ട് തവണ ഇതിനായി പോയി എടുക്കാതെ തിരിച്ചുവന്നു. എന്നാൽ പിന്നീട് ധൈര്യമായി പോയി. അവിടുള്ള ആരോഗ്യപ്രവർത്തകരുടെ സമീപനം കണ്ടപ്പോൾ പിന്നെ ഒട്ടും ടെൻഷൻ ഉണ്ടായില്ല. ലോകത്തിന് വേണ്ടി ഇതെന്റെ കടമയാണ് എന്നൊക്കെ തോന്നിയപ്പോൾ എല്ലാ ടെൻഷനും സംശയങ്ങളും മാറി.


എട്ട് മാസത്തോളമായി ലോകം ഈ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ്. ലോകത്ത് ഇത്രയും അധികം ദുരന്തങ്ങൾ വിതച്ച മഹാമാരിയെ തോൽപ്പിക്കാൻ തനിക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അതാണ് മികച്ച കാര്യമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. വാക്സിൻ പരീക്ഷണത്തിന് സന്നദ്ധനായ മലയാളി എന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നതോടെ നൂറുകണക്കിന് മെസേജുകളാണ് സോഷ്യൽ മീഡിയയിൽ എനിക്ക് ലഭിക്കുന്നത്. അഭിനന്ദനങ്ങൾക്കും ആശംസകൾക്കും കൂടുതലായി കരുതലും പ്രാർഥനയാണ് കിട്ടുന്നത്. ഒരുപാട് മലയാളികൾ വാക്സിൻ പരീക്ഷണത്തെക്കുറിച്ചുള്ള അനുഭവം ചോദിക്കുകയും ഇതിന് സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരാശിക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ അതാണ് ഇപ്പോൾ ഏറ്റവും മാതൃകാപരം. അതിന്റെ സന്തോഷവും അഭിമാനവും ഉണ്ട് എന്നും അദ്ദേഹം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്  (5 minutes ago)

സങ്കടക്കാഴ്ചയായി... വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം....  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2200 രൂപയുടെ ഇടിവ്  (32 minutes ago)

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (1 hour ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (1 hour ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (1 hour ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (1 hour ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (2 hours ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (2 hours ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു  (2 hours ago)

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends