Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

സ്വപ്ന തയ്യാറല്ലെങ്കില്‍... സ്വപ്നയ്ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല കോടതിയ്ക്ക് പോലും സ്വപ്നയെപ്പറ്റി ബസ്റ്റ് അഭിപ്രായമാ; സ്വപ്ന തയ്യാറല്ലെങ്കില്‍ സ്വര്‍ണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് കോടതിയുടെ കണ്ടെത്തലോടെ അടഞ്ഞ അധ്യായമായി സ്വപ്നയുടേയും കൂട്ടരുടേയും ജാമ്യം

14 AUGUST 2020 07:55 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ ആദരിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. സ്ത്രീയെ മഹാമായയായും ദേവിയായും കണ്ട് പൂജിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ കലിയുഗത്തിലാകട്ടെ സ്ത്രീയുടെ പല പല അവതാരങ്ങളും മഹാമായകളാണ് കാണുന്നത്. കഴിഞ്ഞ സര്‍ക്കാരിനേയും ഈ സര്‍ക്കാരിനേയും മുള്‍ മുനയില്‍ നിര്‍ത്തിയതും 2 സ്ത്രീകളുടെ മഹാമായയാണ്. ഈ മഹാമായയില്‍ തട്ടി വീണത് എട്ടും പൊട്ടും തിരിയാത്ത നമ്മളെപ്പോലെയുള്ള പഞ്ച പാവങ്ങളൊന്നുമല്ല. പഠിപ്പും വിവരവുമുള്ള അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളേയാണ് ഈ മഹാമായകള്‍ വിറപ്പിച്ചത്. സ്വപ്നയുടെ വീര സാഹസ കഥകള്‍ എന്തിന് ഇന്നലെ കോടതിയില്‍ പോലും ചര്‍ച്ചയായി.

സ്വപ്‌ന സുരേഷ് തയ്യാറല്ലായിരുന്നെങ്കില്‍ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡിഷണല്‍ സി.ജെ.എം കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി സ്വപ്ന സുരേഷ്, എട്ടാംപ്രതി മലപ്പുറം ഇ. സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഇത് പറഞ്ഞത്.

കൊവിഡ് വ്യാപനം തടയാന്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്ത് നിന്ന് കാറില്‍ കൊച്ചിയിലേക്ക് ഒളിച്ചുകടന്ന സ്വപ്ന ഇവിടെ താമസിച്ചെന്നും, പിന്നീട് സന്ദീപ് നായര്‍ക്കൊപ്പമാണ് റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് കടന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്താന്‍ ഫോട്ടോകളും വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ച സമയത്തും ചെക്ക് പോസ്റ്റുകളില്‍നിന്ന് സഹായം ലഭിച്ചതിനാലാണ് ഇവര്‍ക്ക് സ്വതന്ത്രരായി ബംഗളൂരുവിലേക്ക് കടക്കാന്‍ കഴിഞ്ഞതെന്ന പ്രോസിക്യൂഷന്റെ വാദം ശരിയാണ്. കസ്റ്റംസ് പിടികൂടിയ നയതന്ത്രബാഗേജ് തിരിച്ചുകിട്ടാന്‍ സ്വപ്ന ഉന്നത സ്വാധീനമുള്‍പ്പെടെ ഉപയോഗിച്ചു. സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ തെളിവ് ലഭിക്കാതെ ഒന്നും പറയാനാവില്ല.

അതേസമയം അവസാന അടവായ സ്ത്രീയെന്ന പരിഗണന നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. അതില്‍ തട്ടി ഒരു പക്ഷെ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുമോ എന്ന് പോലും തോന്നിച്ച നിമിഷം. അതേ സമയം ശക്തമായ നീക്കമാണ് അന്വേഷണ സംഘത്തിന്റെ അഭിഭാഷകര്‍ നടത്തിയത്. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളെ ദുര്‍ബല വിഭാഗമായി വിലയിരുത്തുന്നതിനാലാണ് ഇത്തരമൊരു പരിഗണന നല്‍കുന്നത്. സ്വപ്ന ഉന്നത സ്വാധീനമുള്ള സ്ത്രീയാണ്. ജോലി രാജിവച്ചിട്ടും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വപ്‌ന സഹായിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതിയില്‍ ജോലിയും നേടി. ലഭ്യമായ രേഖകളില്‍ നിന്ന് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വപ്നയ്ക്കുള്ള ഉന്നതസ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊരാള്‍ക്ക് സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കാനാവില്ല. ഇത് കോടതി കൂടി കണ്ടെത്തിയതോടെ സ്വപ്നയുടെ കാര്യം ഓക്കെയായി.

സെയ്തലവിയുടെ ആരോഗ്യ പ്രശ്‌നംപ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും രോഗബാധിതനാണെന്നും സെയ്തലവിയുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 20 ലെ ആശുപത്രി റിപ്പോര്‍ട്ടില്‍ പ്രതിയുടെ ആരോഗ്യം കുഴപ്പമില്ലെന്നാണ് പറയുന്നത്. അണുബാധയുണ്ടാകാത്ത തരത്തില്‍ ശുചിത്വമുള്ള സ്ഥലം ജയിലില്‍ വേണം. സെയ്തലവിയുടെ ആരോഗ്യനില ജയില്‍ സൂപ്രണ്ട് നിരീക്ഷിക്കണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.

സ്ത്രീയെന്ന പരിഗണനയിലൂടെ സ്വപ്ന സുരേഷിനെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് സ്വപ്നയുടെ അഭിഭാഷകര്‍ കരുതിയത്. എന്നാല്‍ അത് തന്നെ കുരുക്കായി മാറിയിരിക്കുകയാണ്. മാത്രമല്ല സ്വപ്ന തന്നെയാണ് സ്വര്‍ണ കടത്തില്‍ സ്വപ്നയുടെ മുഖ്യ പങ്ക് ഇതിലൂടെ കൂടുതല്‍ വെളിവായിരിക്കുകയാണ്. മൂടുപടപടമണിഞ്ഞ നാണം കുണുങ്ങിയൊന്നുമല്ല സ്വപ്നയല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എല്ലാം അറിയുന്ന സ്വപ്ന സുന്ദരിയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (46 minutes ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (58 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (1 hour ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (1 hour ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (1 hour ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (1 hour ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (2 hours ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (2 hours ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (2 hours ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (2 hours ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (3 hours ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (3 hours ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (3 hours ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (3 hours ago)

Malayali Vartha Recommends