Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

സ്വപ്ന തയ്യാറല്ലെങ്കില്‍... സ്വപ്നയ്ക്ക് രക്ഷപ്പെടാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല കോടതിയ്ക്ക് പോലും സ്വപ്നയെപ്പറ്റി ബസ്റ്റ് അഭിപ്രായമാ; സ്വപ്ന തയ്യാറല്ലെങ്കില്‍ സ്വര്‍ണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് കോടതിയുടെ കണ്ടെത്തലോടെ അടഞ്ഞ അധ്യായമായി സ്വപ്നയുടേയും കൂട്ടരുടേയും ജാമ്യം

14 AUGUST 2020 07:55 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ ആദരിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. സ്ത്രീയെ മഹാമായയായും ദേവിയായും കണ്ട് പൂജിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഈ കലിയുഗത്തിലാകട്ടെ സ്ത്രീയുടെ പല പല അവതാരങ്ങളും മഹാമായകളാണ് കാണുന്നത്. കഴിഞ്ഞ സര്‍ക്കാരിനേയും ഈ സര്‍ക്കാരിനേയും മുള്‍ മുനയില്‍ നിര്‍ത്തിയതും 2 സ്ത്രീകളുടെ മഹാമായയാണ്. ഈ മഹാമായയില്‍ തട്ടി വീണത് എട്ടും പൊട്ടും തിരിയാത്ത നമ്മളെപ്പോലെയുള്ള പഞ്ച പാവങ്ങളൊന്നുമല്ല. പഠിപ്പും വിവരവുമുള്ള അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളേയാണ് ഈ മഹാമായകള്‍ വിറപ്പിച്ചത്. സ്വപ്നയുടെ വീര സാഹസ കഥകള്‍ എന്തിന് ഇന്നലെ കോടതിയില്‍ പോലും ചര്‍ച്ചയായി.

സ്വപ്‌ന സുരേഷ് തയ്യാറല്ലായിരുന്നെങ്കില്‍ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നടക്കുമായിരുന്നില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡിഷണല്‍ സി.ജെ.എം കോടതി നിരീക്ഷിച്ചു. സ്വര്‍ണക്കടത്തു കേസിലെ മൂന്നാംപ്രതി സ്വപ്ന സുരേഷ്, എട്ടാംപ്രതി മലപ്പുറം ഇ. സെയ്തലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഇത് പറഞ്ഞത്.

കൊവിഡ് വ്യാപനം തടയാന്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരത്ത് നിന്ന് കാറില്‍ കൊച്ചിയിലേക്ക് ഒളിച്ചുകടന്ന സ്വപ്ന ഇവിടെ താമസിച്ചെന്നും, പിന്നീട് സന്ദീപ് നായര്‍ക്കൊപ്പമാണ് റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് കടന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഒളിവില്‍ പോയ ഇരുവരെയും കണ്ടെത്താന്‍ ഫോട്ടോകളും വീഡിയോയും വ്യാപകമായി പ്രചരിപ്പിച്ച സമയത്തും ചെക്ക് പോസ്റ്റുകളില്‍നിന്ന് സഹായം ലഭിച്ചതിനാലാണ് ഇവര്‍ക്ക് സ്വതന്ത്രരായി ബംഗളൂരുവിലേക്ക് കടക്കാന്‍ കഴിഞ്ഞതെന്ന പ്രോസിക്യൂഷന്റെ വാദം ശരിയാണ്. കസ്റ്റംസ് പിടികൂടിയ നയതന്ത്രബാഗേജ് തിരിച്ചുകിട്ടാന്‍ സ്വപ്ന ഉന്നത സ്വാധീനമുള്‍പ്പെടെ ഉപയോഗിച്ചു. സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും പങ്കാളിത്തത്തെക്കുറിച്ച് കൂടുതല്‍ തെളിവ് ലഭിക്കാതെ ഒന്നും പറയാനാവില്ല.

അതേസമയം അവസാന അടവായ സ്ത്രീയെന്ന പരിഗണന നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. അതില്‍ തട്ടി ഒരു പക്ഷെ സ്വപ്നയ്ക്ക് ജാമ്യം ലഭിക്കുമോ എന്ന് പോലും തോന്നിച്ച നിമിഷം. അതേ സമയം ശക്തമായ നീക്കമാണ് അന്വേഷണ സംഘത്തിന്റെ അഭിഭാഷകര്‍ നടത്തിയത്. ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകളെ ദുര്‍ബല വിഭാഗമായി വിലയിരുത്തുന്നതിനാലാണ് ഇത്തരമൊരു പരിഗണന നല്‍കുന്നത്. സ്വപ്ന ഉന്നത സ്വാധീനമുള്ള സ്ത്രീയാണ്. ജോലി രാജിവച്ചിട്ടും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വപ്‌ന സഹായിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതിയില്‍ ജോലിയും നേടി. ലഭ്യമായ രേഖകളില്‍ നിന്ന് അധികാരത്തിന്റെ ഇടനാഴിയില്‍ സ്വപ്നയ്ക്കുള്ള ഉന്നതസ്വാധീനം വ്യക്തമാണ്. ഇങ്ങനെയൊരാള്‍ക്ക് സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കാനാവില്ല. ഇത് കോടതി കൂടി കണ്ടെത്തിയതോടെ സ്വപ്നയുടെ കാര്യം ഓക്കെയായി.

സെയ്തലവിയുടെ ആരോഗ്യ പ്രശ്‌നംപ്രോസ്‌റ്റേറ്റ് സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും രോഗബാധിതനാണെന്നും സെയ്തലവിയുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി 20 ലെ ആശുപത്രി റിപ്പോര്‍ട്ടില്‍ പ്രതിയുടെ ആരോഗ്യം കുഴപ്പമില്ലെന്നാണ് പറയുന്നത്. അണുബാധയുണ്ടാകാത്ത തരത്തില്‍ ശുചിത്വമുള്ള സ്ഥലം ജയിലില്‍ വേണം. സെയ്തലവിയുടെ ആരോഗ്യനില ജയില്‍ സൂപ്രണ്ട് നിരീക്ഷിക്കണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.

സ്ത്രീയെന്ന പരിഗണനയിലൂടെ സ്വപ്ന സുരേഷിനെ പുറത്തിറക്കാന്‍ കഴിയുമെന്നാണ് സ്വപ്നയുടെ അഭിഭാഷകര്‍ കരുതിയത്. എന്നാല്‍ അത് തന്നെ കുരുക്കായി മാറിയിരിക്കുകയാണ്. മാത്രമല്ല സ്വപ്ന തന്നെയാണ് സ്വര്‍ണ കടത്തില്‍ സ്വപ്നയുടെ മുഖ്യ പങ്ക് ഇതിലൂടെ കൂടുതല്‍ വെളിവായിരിക്കുകയാണ്. മൂടുപടപടമണിഞ്ഞ നാണം കുണുങ്ങിയൊന്നുമല്ല സ്വപ്നയല്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. എല്ലാം അറിയുന്ന സ്വപ്ന സുന്ദരിയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിന്റെ മരണം: കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവെന്ന് ആരോപണം  (1 hour ago)

മൂന്നുവയസുകാരന്റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ  (1 hour ago)

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്ക്; ദൃശ്യം - 3 യുടെ പുതിയ പോസ്റ്റർ പുറത്ത്!!  (1 hour ago)

നൂറ്റിനാൽപ്പത് ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ; കാട്ടാളൻ ഫുൾ പായ്ക്കപ്പ്!!!  (1 hour ago)

10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി  (1 hour ago)

തൃശ്ശൂരില്‍ 15 അടി മുകളില്‍ നിന്ന് സ്ലാബ് റോഡിലേക്ക് വീണു  (2 hours ago)

46കാരിയ്ക്കൊപ്പം കാറിൽ ,പുറത്തേക്കിറങ്ങിയ ഷാജിയുടെ വസ്ത്രത്തിൽ രക്തക്കറ CCTVയിൽ കണ്ട കാഴ്ച്ച  (2 hours ago)

നീറ്റ് പരീക്ഷയെഴുതാന്‍ നിര്‍ബന്ധിച്ച അച്ഛനെ കൊലപ്പെടുത്തി മകന്‍  (2 hours ago)

കാന്‍സര്‍ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026ല്‍ എംസിസിക്ക് അഭിമാന നേട്ടം; രാജ്യത്തെ 10 സ്ഥാപനങ്ങളില്‍ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്  (2 hours ago)

പിണറായി സർക്കാരിന് വലിയ ആശ്വാസം  (2 hours ago)

പ്രതിപക്ഷത്തെ പോലും കയ്യടിപ്പിക്കുന്ന ചരിത്ര പ്രഖ്യാനം; തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്  (2 hours ago)

സംസ്ഥാനത്ത് മഴ തുടരും,  (2 hours ago)

SABARIMALA സുപ്രീം കോടതിയുടെ ചോദ്യം  (3 hours ago)

സിസി ടിവി ദൃശ്യങ്ങളും ലഭിച്ചു  (3 hours ago)

നീറ്റ് പരീക്ഷ സമ്മർദ്ദം  (3 hours ago)

Malayali Vartha Recommends