പെരുമ്പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമം; പ്രതിയെ തേടിയെത്തിയ ഫോറസ്റ്റുകാർ കറി വച്ചിരിക്കുന്ന മാസം കണ്ട് ഞെട്ടി......
മദ്യപിക്കാൻ പണമില്ലാത്തതിനാൽ യുവാവ് പെരുമ്പാമ്പിന്റെ ഇറച്ചിയാണെന്ന വ്യാജേന ചേരയുടെ മാസം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.ജെ ബിജുവിനെയാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പെരുമ്പാമ്പിന്‍റെ ഇറച്ചി തേടിയെത്തിയ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് കോതമംഗലത്തെ വീട്ടുവളപ്പില്‍ നിന്ന് പിടികൂടിയ ചേരയെ തല്ലിക്കൊന്ന് തോൽ ഉരിച്ച് പാചകം ചെയ്ത നിലയിരുന്നു.
ബാക്കി ഇറച്ചി പെരുമ്പാമ്പിന്‍റെ ഇറച്ചിയാണെന്ന് പേരില്‍ വില്‍ക്കാനും പ്രതി ശ്രമിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ബിജുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് പ്രസ്തുത മരപ്പട്ടി ബിജു എന്ന വി.ജെ ബിജു.
പാചകം ചെയ്ത് കൊണ്ടിരിക്കെ മദ്യം വാങ്ങിത്തന്നാല്‍ പെരുമ്പാമ്പിന്‍റെ ഇറച്ചി നല്‍കാമെന്ന് പറഞ്ഞ് ബിജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചിരുന്നു. എന്നാൽ ഈ വിവരം ചോര്‍ന്നതാണ് പ്രതിയെ കുടുക്കാനിടയാക്കിയത്. തുടർന്ന് വനം വകുപ്പ് നഗരംപാറ, കോതമംഗലം റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ബിജു പിടിയിലായത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂല്‍ രണ്ടിൽ പെടുന്ന സംരക്ഷിത ജീവിയാണ് ചേര. അതിനാൽ തന്നെ വന്യജീവി സംരക്ഷിത നിയമപ്രകാരമാണ് ബിജുവിനെതിരെ കേസെടുത്തിയിരിക്കുന്നത്.
അതേസമയം മദ്യപിക്കുന്നതിനായി പണം കണ്ടെത്താനാണ് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് ഇയാൾ ചേരയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബിജുവിന്റെ വീട്ടിൽ നിന്ന് പാമ്പിന്റെ കറിയും തല, വാൽ, തോൽ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha