ഇതാണോ മര്യാദ! നിങ്ങളുടെ പിന്നിലിരിക്കുന്നവര്‍ പറയുന്നത് കേട്ടില്ലേ..? നിയമസഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭയിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും പൊട്ടിത്തെറിച്ചായിരുന്നു അദ്ദേഹം മറുപടി നൽകിയത്. വിമാനത്താവളം അദാനിയെ ഏല്‍പിച്ചതിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ സഭയിൽ നാടകീയ സംഭവങ്ങളും വാക്പോരുമായിരുന്നു അരങ്ങേറിയത് . പ്രതിപക്ഷനേതാവിന്‍റെ വിമര്‍ശനങ്ങൾക്ക് കുപിതനായിട്ടായിരുന്നു അദ്ദേഹം മറുപടി നൽകിയത്.. പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞത് . അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കേണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ തടസപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു . ഇതാണോ മര്യാദയെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. പറയുന്നത് കേള്‍ക്കണം. നിങ്ങളുടെ പിന്നിലിരിക്കുന്നവര്‍ പറയുന്നത് കേട്ടില്ലേ..? ഇടയ്ക്ക് സ്പീക്കറും ബഹളത്തില്‍ ഇടപെടുകയുണ്ടായി . പ്രമുഖമായ നിയമസ്ഥാപനമെന്ന് പരിഗണിച്ചാണ് വിമാനത്താവളം ഏല്‍പിച്ചത്. തുക ക്വോട്ട് ചെയ്യുന്നതില്‍ ഒരു ബന്ധവും അവര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പൊതുവികാരത്തിന് എതിരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംവിധാനത്തെ ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പിന്നാലെ പ്രതിപക്ഷം തുറന്നടിക്കുകയും ചെയ്. അദാനിയെ എതിര്‍ത്തവര്‍ രഹസ്യമായി അദാനിയെ പിന്തുണച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടന്നത് ക്രിമിനല്‍ ഗൂഢാലോചന, ഇരട്ടത്താപ്പ്, വഞ്ചനയുമാണ്. ഒരു ടെന്‍ഡറുമില്ലാതെയാണ് അദാനിയുടെ മരുമകളുടെ സ്ഥാപനത്തെ ഏല്‍പിച്ചത്. പ്രമേയത്തിന്റെ അന്തസത്തയെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷം വ്യക്തമാക്കി. പിണറായി വിജയൻ സർക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയം വി.ഡി. സതീശന്‍ എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചു തുടക്കമിട്ടു . പ്രമേയത്തെ പിന്താങ്ങി തിരുവഞ്ചൂർ രാധാകൃഷ്ണനും സംസാരിച്ചിരുന്നു . നിയമസഭയിൽ വില്യം ഷേക്സ്പിയറിന്‍റെ മാർക് ആന്റണിയെ ഉദ്ധരിച്ചാണ് വി.ഡി. സതീശൻ പ്രമേയാവതരണം ആരംഭിച്ചത്. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നാണ് വിഡി സതീശൻ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha


























