ആ ചായയും കേക്കും കഴിച്ചതോടെ ബോധം പോയി; പിന്നീട് പുരുഷൻമാരോടോപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; ഇരുമ്പുവടി കൊണ്ട് തല്ലി; സ്വകാര്യഭാഗങ്ങളിൽ ചൂടുള്ള മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു; രണ്ട് മാസത്തോളം ക്രൂര പീഡനം
വളരെ ചെറുപ്പത്തിൽ തന്നെ ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യേണ്ടിവന്ന ഒരുപെൺകുട്ടിയുടെ ജീവിത അനുഭവങ്ങളും കടുത്ത ജീവിത യഥാർത്ഥ്യങ്ങളും തുറന്നു പറയുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജ്. പത്തുവയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടമായ ഒരു സ്ത്രീ എങ്ങനെ തന്റെ ജീവിതം വഴിതെറ്റി എന്ന് തുറന്നു കാട്ടുകയാണ്. രോഗിയായ അമ്മയുടെയും കുഞ്ഞനുജത്തിയുടെയും ഭാരം ചുമലിൽ ആയതോടെ പഠനം ഉപേക്ഷിച്ചു. കൊൽക്കത്തയിൽ ജോലി ചെയ്തിരുന്ന ഫാക്ടറിക്ക് പൂട്ടുവീണതോടെ ജീവിതം ഇരുട്ടിലായി. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട കകോലി ബിശ്വാസ് എന്ന സ്ത്രീ ഹാൽദിയയിൽ ജോലി വാഗ്ദാനം ചെയ്തതോടെ ജീവിതം വീണ്ടും തിരിച്ചു കിട്ടുന്നതായി എനിക്കു തോന്നി– പെൺകുട്ടി കുറിക്കുന്നു.
സ്നേഹപൂർവ്വം അവർ വാങ്ങി തന്ന ചായയും കേക്കും കഴിക്കാൻതെല്ലും ശങ്ക തോന്നിയതുമില്ല. ചായയും കേക്കും കഴിച്ചതോടെ ബോധരഹിതയായി. കണ്ണ് തുറക്കുമ്പോൾ പുണെയിലാണ്. നിങ്ങളെ അവർ ബഡി ദീദിക്ക് വിറ്റുവെന്നു അവിടെയുണ്ടായിരുന്നവരാണ് പറഞ്ഞു കൊടുത്തത്. തന്നെ കൂടാതെ 30 പെൺകുട്ടികളും അവിടെ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് രൂപം ഉണ്ടായിരുന്നില്ല. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ അവിടെ വരുന്ന പുരുഷൻമാരോടോപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബഡി ദീദി നിർബന്ധിച്ചു.
പ്രതിരോധിക്കാനുള്ള ഓരോ ശ്രമവും ശരീരത്തിൽ വടുക്കളായും ആഴമുള്ള മുറിവുകളായും മാറി കൊണ്ടിരുന്നു. അവർ തന്നെ ഇരുമ്പുവടി കൊണ്ട് പൊതിരെ തല്ലി. സ്വകാര്യഭാഗങ്ങളിൽ ചൂടുള്ള മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ജനാലയിലൂടെ പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി. ഒരിക്കൽ അവർ തള്ളിയിട്ടു, ഉയരത്തിൽ നിന്ന് വീണു പല്ലുകൾ നഷ്ടപ്പെട്ടു. ശരീരം വിൽക്കാൻ തയാറാകുന്നതു വരെ രണ്ട് മാസത്തോളം ക്രൂര പീഡനം തുടർന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അവർക്കു വഴങ്ങാൻ തന്നെ തീരുമാനിച്ചു. 10-12 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വന്നു. എന്റെ ശരീരം വല്ലാതെ വേദനിച്ചു. രാത്രി മുഴുവൻ അമ്മയെക്കുറിച്ച് ഓർത്ത് കരഞ്ഞു. രക്ഷപ്പെടാൻ പല ശ്രമങ്ങളും നടത്തി. പ്രധാന വാതിലിൽ കാവൽ ഉണ്ടായതിനാൽ പലതും പരാജയപ്പെട്ടു. എന്റെ അടുക്കൽ വന്നയാളിന്റെ ഫോൺ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ച് രക്ഷപ്പെടാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെ മൊബൈൽ ഫോണിനും നിരോധനം വന്നു.
16 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആർത്തവം ഒഴിവാക്കാൻ അവർ മരുന്നുകൾ തന്നുതുടങ്ങി. ഇതോടെ രക്തസ്രാവവും വേദനയും കൊണ്ട് കഷ്ടപ്പെട്ടു. ആ അവസ്ഥയിലും പുരുഷന്മാർക്കൊപ്പം ഉറങ്ങുന്നതിൽ നിന്ന് അവre ഒഴിവാക്കിയില്ല– പെൺകുട്ടി കണ്ണീരോടെ പറയുന്നു.
എന്റെ അടുക്കൽ വന്നിരുന്ന ഒരാൾ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിജീവനത്തിനുള്ള വഴികൾ തുറന്നത്. എന്റെ വേദന അയാൾ തിരിച്ചറിഞ്ഞതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം തനിക്ക് കൊൽക്കത്തയ്ക്ക് ഒരു ട്രെയിൻ ടിക്കറ്റ് എടുത്തുതന്നു. എന്നെ തനിക്കൊപ്പം കൊണ്ടുപോകുകയാണെന്ന് അദ്ദേഹം ബഡി ദീദിയെ ബോധ്യപ്പെടുത്തി. എന്നിട്ട് എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു. യാത്ര ചെലവിനായി അദ്ദേഹം3000 രൂപ നൽകുകയും ചെയ്തു.
ആറു വർഷത്തിനു ശേഷമാണ് അമ്മയെ കണ്ടത്. യാതനകൾ അമ്മയോട് തുറന്നു പറയാൻ ധൈര്യം ഇല്ലായിരുന്നു. ഈ കഥകൾ അറിഞ്ഞാൽ അമ്മ ആ നിമിഷം ഹൃദയംപൊട്ടി മരിക്കും. വീണ്ടും ജീവിക്കാൻ തുടങ്ങി. ഒരു എംബ്രോയിഡറി ഫാക്ടറിയിൽ ജോലിചെയ്തു തുടങ്ങി. അമ്മയ്ക്ക് വേണ്ടി ഒരു വീട് വാങ്ങണം, അതാണ് ഏറ്റവും വലിയ ആഗ്രഹം. മുറിവുകൾ ഇനിയും കരിഞ്ഞിട്ടില്ല. എന്റെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ, എന്നോട് ക്രൂരത കാണിച്ച ദീദി ഇരുവരെല്ലാം മനുഷ്യരായിരുന്നു. ലോകത്ത് നല്ലതും ചീത്തയും ഉണ്ട്. നന്മയ്ക്കായി പോരാടാൻ ഞാൻ ആഗ്രഹിക്കുന്നു – അവർ പറയുന്നു. ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യേണ്ടിവന്ന ഒരു പെൺകുട്ടിയുടെ പൊള്ളിക്കുന്ന അനുഭവങ്ങളും കടുത്ത ജീവിത യഥാർത്ഥ്യങ്ങളും തുറന്നു കാട്ടുകയാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജ്.
https://www.facebook.com/Malayalivartha