പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ; ബിനീഷ് കോടിയേരി
ലഹരിമരുന്നു സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി.കെ. ഫിറോസിന്റെ ആരോപണത്തിന് പരിഹാസരൂപേണ മറുപടി നൽകി ബിനീഷ് കോടിയേരി . ലഹരിമരുന്നു കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നും അനൂപിനെ ഹോട്ടല്‍ തുടങ്ങാന്‍ സഹായിച്ചത് ബിനീഷ് ആണെന്നുമായിരുന്നു പി.കെ.ഫിറോസിന്റെ ആരോപണം.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് കുറിപ്പ്:
അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ. ബിരിയാണി ചെമ്പിലെ ബുദ്ധി. പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ‘ഗുഡ്നൈറ്റ്’ എന്നും ഫേസ്ബുക്കിൽ കുറിച്ചു .
ബെംഗളുരുവില്‍ ലഹരികടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി പരിചയം മാത്രമെന്ന് ബിനീഷ് കോടിയേരി നേരത്തെ വ്യക്തമാക്കിയിരുന്നു. അനൂപിനെ വളരെ നന്നായി അറിയാം. വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് അറിയുന്നത്. ഹോട്ടൽ റൂം ബുക്ക് ചെയ്തു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നൽകി. ആറു ലക്ഷം രൂപയാണ് വായ്പയായി നൽകിയത്. ലഹരിമരുന്ന് കച്ചവടവുമായി ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്ന വാർത്തയാണെന്നും ബിനീഷ് പ്രതികരിച്ചിരുന്നു. ബിനീഷിന് ലഹരി മരുന്ന് മാഫിയയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രതികരണം.
https://www.facebook.com/Malayalivartha