മണിക്കൂറുകൾക്കിടെ അഞ്ച് അസ്വാഭാവിക മരണങ്ങൾ; രക്തം ചർദിച്ചും വിഷംകുടിച്ചും മരണങ്ങൾ, മൃതദേഹങ്ങൾ സൂക്ഷിക്കാനാകാതെ നിറഞ്ഞ് മോർച്ചറികൾ, തിരുവോണ നാലിൽ നെടുങ്കണ്ടം പോലീസിന്റെ നെട്ടോട്ടം
തിരുവോണനാളിൽ കേരളത്തെ നടുക്കി മണിക്കൂറുകൾക്കിടെ അഞ്ച് അസ്വാഭാവിക മരണങ്ങൾ, ഒടുവിൽ മൃതദേഹങ്ങൾ സൂക്ഷിക്കാനിടമില്ലാതെ വലഞ്ഞത് പോലീസുകാരുടെ നെട്ടോട്ടം. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ട് ദിവസത്തിനിടെ അഞ്ച് പേർ മരിച്ചത്. ഇതിൽ രണ്ടുപേർ രക്തം ഛർദിച്ചാണ് മരിച്ചത്. ഒപ്പം ഒരാൾ വിഷം കുടിച്ചും മറ്റ് രണ്ട് പേർ തൂങ്ങിമരിക്കുകയുമായിരുന്നു. ഇത്തരത്തിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മൃതദേഹങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നതോടെ പോലീസുകാരുടെ ജോലിയും ഇരട്ടിയായി.
അതേസമയം മനീഷഭവനിൽ താര(47) വീട്ടിൽ രക്തം ഛർദിച്ച് മരിച്ച സംഭവമായിരുന്നു ആദ്യത്തേത്. തൊട്ടുപിന്നാലെ സുശീൽകുമാർ(45) എന്നയാളെയും രക്തം ഛർദിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയുണ്ടായി. ഈ രണ്ട് കേസുകളിലും പോലീസ് നടപടികൾ തുടരുന്നതിനിടെയാണ് ഉത്രാടദിവസം വിഷം കുടിച്ച് ആശുപത്രിയിലായിരുന്നയാൾ മരിച്ചെന്ന സന്ദേശവും ലഭിക്കുന്നത് തന്നെ. പിന്നാലെ ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
ഇതേതുടർന്ന് തിരുവോണദിവസം നാല് മൃതദേഹങ്ങളാണ് നെടുങ്കണ്ടം പോലീസ് ഇൻക്വസ്റ്റ് ചെയ്തത്. താലൂക്ക് ആശുപത്രിയിലും ഇടുക്കി മെഡിക്കൽ കോളേജിലും ഫ്രീസർ സൗകര്യമില്ലാത്തതിനാൽ നാല് മൃതദേഹങ്ങളും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. കോവിഡ് പരിശോധനയടക്കം നടത്തേണ്ടതിനാലാണ് മൃതദേഹം ഇത്രയധികം ദിവസം സൂക്ഷിക്കേണ്ടിവരുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇതിനിടെ താരയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും പാതിവഴിയിൽ പോലീസിന് മടങ്ങേണ്ടിവന്നത് കാര്യങ്ങൾ സങ്കീർണമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ ആ സമയം ഫ്രീസറുകൾ ഒഴിവില്ലെന്നും പത്ത് മൃതദേഹങ്ങൾ കാത്തുകിടക്കുകയാണെന്നുമായിരുന്നു പോലീസിന് ലഭിച്ച സന്ദേശം എന്നത്.
ഇതോടൊപ്പം നാല് മൃതദേഹങ്ങളും കട്ടപ്പനയിലെ ആശുപത്രിയിൽ സൂക്ഷിച്ചതിന് പിന്നാലെയാണ് സെപ്റ്റംബർ ഒന്നാംതീയതി മറ്റൊരു അസ്വാഭാവിക മരണവും റിപ്പോർട്ട് ചെയ്തത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു ഗൃഹനാഥൻ വീടിനടുത്ത മരത്തിൽ തൂങ്ങിമരിക്കുകയാണ് ചെയ്തത്. വിവരം കിട്ടിയതോടെ പോലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെടുകയും ചെയ്തു.
പി.പി.ഇ. കിറ്റ് ധരിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെങ്കിലും മൃതദേഹം സൂക്ഷിക്കാൻ സൗകര്യമുണ്ടായിരുന്നില്ല എന്നത് ദാരുണ സംഭവം തന്നെയായിരുന്നു. കട്ടപ്പനയിൽ ഫ്രീസറുകൾ ഒഴിവില്ലാത്തതിനാൽ ഒരു ദിവസം മുഴുവൻ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെയാണ് സൂക്ഷിച്ചത് പോലും. മാത്രമല്ല, മരിച്ചവരിൽ ചിലർ ദരിദ്രകുടുംബത്തിൽപ്പെട്ടവരായതിനാൽ ഫ്രീസർ വാടകയും പോലീസും സന്നദ്ധ സംഘടനകളും ചേർന്നാണ് നൽകിവന്നത്.
അതേസമയം അഞ്ച് മരണങ്ങളിൽ മൂന്നെണ്ണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുണ്ടായി. ഒപ്പം രക്തം ഛർദിച്ച് മരിച്ചവരുടെ മൃതദേഹ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. ഇരുവർക്കും നേരത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അഞ്ച് മരണങ്ങളിലും മണിക്കൂറുകളോളം പി.പി.ഇ. കിറ്റ് ധരിച്ചാണ് പോലീസുകാർ നടപടികൾ മുഴുവനും പൂർത്തിയാക്കിയത്. പി.പി.ഇ. കിറ്റ് ധരിച്ചുവേണം ഒരു മൃതദേഹം പുറത്തെടുക്കാനും മറ്റു നടപടികൾ പൂർത്തിയാക്കാനും. ശേഷം കിറ്റ് അഴിച്ചുമാറ്റി പുതിയ യൂണിഫോം ധരിക്കണം എന്നതാണ്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മരണം സംഭവിച്ചതോടെ പോലീസുകാർ വളരെ അധികം പ്രയാസപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ മരിച്ച അഞ്ചുപേരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് നെടുങ്കണ്ടം എസ്.ഐ. കെ. ദിലീപ് കുമാർ പറഞ്ഞു. രക്തം ഛർദിച്ച് മരിച്ച രണ്ടു പേരുടെ റിപ്പോർട്ടുകൾ പോലീസ് സർജന് കൈമാരുകയും ചെയ്തിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha