സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് പൊലീസിന്റെ സെല്‍ഫി എടുക്കൽ പ്രഹസനം ; ഉന്നത ഉദ്യോഗസ്ഥന്റെ താക്കീത്

തീർത്തും അപലപനീയമായ ഒരു പ്രവർത്തിയാണ് വനിതാ പോലീസുകാരുടെ ഭാഗത്തുനിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് .. ഇത്തരത്തിലൊരു അധം പതനം ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് തീർത്തും പരിഹാസ്യമാണ്... ആറു വനിതാ പോലീസുകാരുടെ പ്രഹസനമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്നത്.... സാക്ഷരത കേരളം എന്ന അഭിമാനിക്കുംമ്പോഴും ഉന്നതപദവിയിൽ ഇരിക്കുമ്പോഴും ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാണിച്ചുകൂട്ടുന്നത് തീർത്തും അപലപനീയമാണ്..അതിനെ അത്തരത്തിൽ തന്നെ സമൂഹം കാർക്കിച്ച് തുപ്പുമെന്ന കാര്യത്തിൽ സംശയമില്ല...പ്രത്യേകിച്ചും സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മലയാളികൾക്ക് മുന്നിൽ തരത്തിലുള്ള വാർത്തകളും ഇത്തരത്തിലുള്ള കോപ്രായങ്ങളും തീർത്തും പരിഹാസ യോഗ്യവും അവഗണിക്കപ്പെടുന്നത് മാറുമെന്ന കാര്യത്തിൽ സംശയമില്ല. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് പൊലീസിന്റെ സെല്‍ഫി എടുക്കൽ പ്രഹസനം . ആറ് വനിതാ പൊലീസുകാരാണ് സെല്‍ഫിയെടുത്തത്.
വനിതാ പൊലീസുകാരിയുടെ ഫോണിലാണ് ചിത്രം പകര്‍ത്തിയത്. സംഭവം വിവാദമായതോടെ ആറു വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകുകയും ചെയ്തു . വകുപ്പുതല അന്വേഷണം തുടരുകയാണ് . ഒരു കൗതുകത്തിന് എടുത്തതാണെന്നാണ് പോലീസുകാരുടെ വിശദീകരണം. എന്നാൽ ഇതിനിടയിൽ സ്വപ്‌ന ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ ആശുപത്രിയിലെത്തിയ പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിക്കുന്നുണ്ട്. അനില്‍ അക്കര എംഎല്‍എ ഇത്തരത്തില്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തി. സ്വപ്‌ന സുരേഷ് അഡ്മിറ്റായ ദിവസം രാത്രിയാണ് അനില്‍ അക്കര ആശുപത്രിയിലെത്തിയത്.ഇതേ തുടര്‍ന്ന് എന്‍ഐഎ അധികൃതര്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. താന്‍ ആശുപത്രിയില്‍ പോയിരുന്നുവെന്നും സ്വപ്‌ന സുരേഷ് ഉന്നതരെ ബന്ധപ്പെടാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് അധികൃതരെ അറിയിക്കുന്നതിനാണ് പോയതെന്നും അനില്‍ അക്കര വിശദീകരിച്ചു. മന്ത്രി എ.സി.മൊയ്തീന്‍ നേരിട്ടെത്തിയാണ് സ്വപ്‌ന സുരേഷിന് ഉന്നതരുമായി ചര്‍ച്ച നടത്താനുള്ള അവസരമുണ്ടാക്കിയതെന്ന ആരോപണം അനില്‍ അക്കര നേരത്തെ ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























