Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...

  പിണറായിയുടെ നേരെ കയ്യോങ്ങിയവർ ...... അപ്രതീക്ഷിത നീക്കം പിണറായിയെ ചുരുട്ടിക്കൂട്ടാൻ മാസ്സ് മൂവുമായി പാർട്ടി ? ശ്ശൊ ......മാരക ട്വിസ്റ്റ്

18 SEPTEMBER 2020 02:34 PM IST
മലയാളി വാര്‍ത്ത

നിങ്ങളാരും അസൂയപ്പെട്ടിട്ടു കാര്യമൊന്നുമില്ല ,പിണറായി സഖാവ് അങ്ങനെയാണ് .കേരളത്തിൽ പിണറായിക്ക് മുഖ്യമന്ത്രി ആകാൻ കണ്ണൂർ ജില്ലയിലെ മുഴുവൻ പിന്തുണയും വേണ്ട .ധർമ്മടം തന്നെ ധാരാളം .പറഞ്ഞുവന്നത് വി എസ്സും പിണറായിയും തമ്മിലുള്ള ചെറിയൊരു താരതമ്യ പഠനമാണ് .വി എസ് അച്യുതാന്ദൻ 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 27142 വോട്ടിനാണ് മലമ്പുഴയിൽ നിന്നും വിജയിച്ചതെങ്കിൽ

പിണറായി 36905 വോട്ടിനാണ് ധർമ്മടത്തു നിന്ന് വിജയിച്ചത് .വി എസിനെ വീണ്ടും മുഖ്യമന്ത്രി കസേരയിൽ എത്തിക്കാതിരിക്കാൻ ഭൂരിപക്ഷത്തിൽ വന്ന ഈ കൈമോശം ഒരു കാരണമായി എന്ന് വിശ്വസിക്കുന്നവരും വിലയിരുത്തുന്നവരും അനേകമാണ് .സി പി എമ്മിലെ വിഭാഗീയത നന്നായി ആസ്വദിച്ചു ജനകീയനായ വ്യക്തി എന്ന ഖ്യാതി അച്യുതാനന്ദൻ നേടിയെടുത്തപ്പോഴും പാർട്ടി എന്ന ലേബൽ മാത്രം മതി തനിക്ക് ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ ഉറപ്പാക്കാൻ എന്ന് വിലയിരുത്തിയ വ്യക്തിയാണ് പിണറായി വിജയൻ .ജനകീയ പിന്തുണ എന്ന വി എസ് ഫാക്ടർ വോട്ടാക്കാൻ അദ്ദേഹത്തിനെ എൽ ഡി എഫിന്റെ കറിവേപ്പിലയായി മാറ്റുകയായിരുന്നു എന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയത് പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഞെളിഞ്ഞിരുന്നപ്പോൾ തന്നെയാണ് വി എസിനു സംഭവിച്ചത് വിജയമല്ല പരാജയമായിരുന്നു എന്ന് മനസ്സിലായത് .അവസാനം യെച്ചൂരിയുടെ വക ഫിദൽ കാസ്ട്രോ പ്രയോഗവും പിന്നെ ക്യാബിനറ്റ് പദവിയും .എന്തുതന്നെ ആയിരുന്നാലും ശരി പിണറായി വി എസിനെ തകർക്കാൻ പാർട്ടി സംവിധാനം നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു .എൽ ഡി എഫ് വരുമ്പോൾ ആദ്യം ശെരിയാക്കിയത് വി എസിനെ തന്നെയായിരുന്നു എന്നത് സുവ്യക്തമാണ് .വി എസിനെ ഒരു ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ എന്ന് ശങ്കിച്ചപ്പോൾ അങ്ങനെയെങ്കിൽ അണികൾ പോകില്ലേ എന്ന് പലരെയും തോന്നിപ്പിച്ചു പക്ഷെ ഒരാളും വി എസിനെ ഒതുക്കിയതിന്റെ പേരിൽ പാർട്ടി വിട്ടില്ല എന്നാണ് എന്നാണ് വ്യക്തമാകുന്നത് .നിലവിൽ സ്വപ്‍നയുമായുള്ള ബന്ധത്തിന്റെ പേരിൽ ജലീലടക്കം നിരവധി പ്രമുഖർ കുടുങ്ങിയപ്പോൾ
ഉടലെടുത്ത പാർട്ടിക്കുള്ളിലെ അണിയറ നീക്കത്തെയും പിണറായി ഇതേ കരുത്തോടെ നേരിടാനാണ് ശ്രമിക്കുന്നത് .കോൺഗ്രസ്സും ബി ജെ പിയും പഠിച്ച പണി പതിനെട്ട് നോക്കിയാലും മൂട്ടിൽ തീകത്തിപിടിച്ചാലും പിണറായി കസേരയിൽ ഇരികുകയുവും അവിടെയിരുന്നു വേരിറങ്ങുകയും ചെയ്യുമെന്നാണ് ഇടതു ബിദ്ധിജീവികൾ വിലയിരുത്തുന്നത് .നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വാരിക്കുഴിയിൽ വീണല്ലോ എന്ന ആശങ്കയാണ് പിണറായിക്ക് ആകെയുള്ള പരിഭ്രമം . സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒരു മന്ത്രിക്കു മണിക്കൂറുകളോളം ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ നേരിടേണ്ടിവന്ന അസാധാരണ സാഹചര്യത്തില്‍ കടുത്ത പ്രതിരോധത്തിലാണു സര്‍ക്കാരും പാര്‍ട്ടിയും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണ പരിധിയില്‍ ഒരു മന്ത്രി കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തിരുന്നു.എന്നാൽ പിണറായേ വിരട്ടാനും മാത്രമുള്ള കെൽപ്പ് അന്വേഷണ സംഘത്തിന് ഇപ്പോഴും കൈവന്നിട്ടില്ല എന്നും പിണറായിയെ ചുരുട്ടിക്കൂട്ടാൻ നോക്കിയ വി മുരളീധരൻ ഇപ്പോൾ പിണറായുടെ പുതിയ ഡിഫെൻസിൽ അടപടലം വീണിരിക്കുകയുമാണെന്നാണ് രാഷ്ട്രീയ നിഗമനം .പിണറായിയെ പൂട്ടാനായുള്ള കനമൊന്നും കേരളത്തിലുള്ള ഒരു രാഷ്ട്രീയ നേതാവിനും ഇല്ല എന്ന് പറഞ്ഞു കുളിരു കൊള്ളുകയാണ് സൈബർ സഖാക്കൾ .ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുന്നതിനു തൊട്ടു തലേന്ന് വരെ ഇങ്ങനെയൊക്കെയായിരുന്നു അവിടുത്തെ സഖാക്കളും പെരുമാറിയിരുന്നതെന്നു കേൾക്കുമ്പോഴാണ് പ്രതിപക്ഷം ഊർജസ്വലരാകുന്നത്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (7 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (22 minutes ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (25 minutes ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (50 minutes ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (1 hour ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (1 hour ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (2 hours ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (2 hours ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (11 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (11 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (11 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (11 hours ago)

Malayali Vartha Recommends