Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് പ്രതിരോധത്തില്‍ കേരളം പിന്നോട്ടല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ! കേരളത്തില്‍ രോഗമുക്തി നിരക്ക് ഉയര്‍ന്നുതന്നെയാണ് ഉള്ളത്; പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നു... വിശദീകരിച്ച്‌ ആരോഗ്യമന്ത്രി

27 SEPTEMBER 2020 03:03 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധത്തില്‍ കേരളം പിന്നോട്ടല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ രോഗമുക്തി നിരക്ക് ഉയര്‍ന്നുതന്നെയാണ് ഉള്ളതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നു.

പല രാജ്യങ്ങളും ഹെര്‍ഡ് ഇമ്യൂണിറ്റി എന്ന സമീപനമായിരുന്നു കൊവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരളം ആ മാര്‍ഗമല്ല സ്വീകരിച്ചത്.

കേരളത്തിന്റെ സമീപനം ശരിയാണെന്ന് ഓര്‍മപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇപ്പോള്‍ നമുക്കുള്ളത്. കൊവിഡിനെ അങ്ങനെ സ്വതന്ത്രമായി വിടാനും ആയിരങ്ങള്‍ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വളരെ താഴ്ത്തിക്കൊണ്ടുവരാനും പകര്‍ച്ചയുടെ ഗ്രാഫ് കുറയ്ക്കാനും ശ്രമിച്ചു. അതുകൊണ്ട് കൊവിഡിന്റെ ആദ്യ കേസു മുതല്‍ ഇന്നു വരെ കൊവിഡിന്റെ ഗ്രാഫ് താഴ്ത്താന്‍ എല്ലാ ഇടപെടലും നടത്തുന്നുണ്ട്.

ചില ഘട്ടങ്ങളില്‍ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലില്‍ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച്‌ നിര്‍ത്താനും സാധിച്ചു. വ്യാപന നിരക്കും ഒരു ഘട്ടത്തില്‍ കുറച്ചു നിര്‍ത്താനും സാധിച്ചു. എന്നാല്‍ മറ്റൊരു ഘട്ടത്തില്‍ ഗ്രാഫുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങി.

ഇത് പ്രതീക്ഷിച്ചതായിരുന്നു. ലാക്ക്ഡൗണും മറ്റും എടുത്തുമാറ്റുമ്ബോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും കേരളം കൊവിഡ് പ്രതിരോധത്തിലെ സമീപനം മാറ്റിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

അതേസമയം, ഇളവുകള്‍ നല്‍കിയ പല രാജ്യങ്ങളും ഇപ്പോള്‍ വീണ്ടും കടുത്ത അടച്ചുപൂട്ടലിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. നിസാരമായി തള്ളിക്കളയേണ്ടതല്ല കേരളത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,67, 939 പേര്‍ക്കാണ്. 1,14,530 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവല്ല. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. ചിലര്‍ക്ക് പത്താം ദിവസവും മറ്റു ചിലര്‍ക്ക് പതിനഞ്ചാം ദിവസവും നെഗറ്റീവ് ആകും. നെഗറ്റീവ് ആകാന്‍ പലര്‍ക്കും വേണ്ടത് വ്യത്യസ്ത സമയമാണ്.

കേന്ദ്രസര്‍ക്കാരിന്റെ തന്നെ നിര്‍ദേശം അനുസരിച്ച്‌ രോഗി അഡ്മിറ്റായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി മറ്റു പലയിടത്തുമുണ്ട്. ഇവിടങ്ങളില്‍ കൂട്ടത്തോടെ ആളുകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാറില്ലെന്നും മന്ത്രി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (1 hour ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (1 hour ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (1 hour ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (1 hour ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (1 hour ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (2 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (2 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (2 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (3 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (4 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (5 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (5 hours ago)

Malayali Vartha Recommends