Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് പ്രതിരോധത്തില്‍ കേരളം പിന്നോട്ടല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ! കേരളത്തില്‍ രോഗമുക്തി നിരക്ക് ഉയര്‍ന്നുതന്നെയാണ് ഉള്ളത്; പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നു... വിശദീകരിച്ച്‌ ആരോഗ്യമന്ത്രി

27 SEPTEMBER 2020 03:03 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധത്തില്‍ കേരളം പിന്നോട്ടല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തില്‍ രോഗമുക്തി നിരക്ക് ഉയര്‍ന്നുതന്നെയാണ് ഉള്ളതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നു.

പല രാജ്യങ്ങളും ഹെര്‍ഡ് ഇമ്യൂണിറ്റി എന്ന സമീപനമായിരുന്നു കൊവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരളം ആ മാര്‍ഗമല്ല സ്വീകരിച്ചത്.

കേരളത്തിന്റെ സമീപനം ശരിയാണെന്ന് ഓര്‍മപ്പെടുത്തുന്ന അനുഭവമാണ് ലോകത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇപ്പോള്‍ നമുക്കുള്ളത്. കൊവിഡിനെ അങ്ങനെ സ്വതന്ത്രമായി വിടാനും ആയിരങ്ങള്‍ മരണത്തിന് കീഴടങ്ങാനുമല്ല കേരളം തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വളരെ താഴ്ത്തിക്കൊണ്ടുവരാനും പകര്‍ച്ചയുടെ ഗ്രാഫ് കുറയ്ക്കാനും ശ്രമിച്ചു. അതുകൊണ്ട് കൊവിഡിന്റെ ആദ്യ കേസു മുതല്‍ ഇന്നു വരെ കൊവിഡിന്റെ ഗ്രാഫ് താഴ്ത്താന്‍ എല്ലാ ഇടപെടലും നടത്തുന്നുണ്ട്.

ചില ഘട്ടങ്ങളില്‍ നന്നായി വിജയിച്ചു. ഗ്രാഫ് താഴ്ത്തി സീറോ ലെവലില്‍ എത്തിക്കാനും മരണനിരക്ക് വളരെ കുറച്ച്‌ നിര്‍ത്താനും സാധിച്ചു. വ്യാപന നിരക്കും ഒരു ഘട്ടത്തില്‍ കുറച്ചു നിര്‍ത്താനും സാധിച്ചു. എന്നാല്‍ മറ്റൊരു ഘട്ടത്തില്‍ ഗ്രാഫുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങി.

ഇത് പ്രതീക്ഷിച്ചതായിരുന്നു. ലാക്ക്ഡൗണും മറ്റും എടുത്തുമാറ്റുമ്ബോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു. ഈ സാഹചര്യത്തിലും കേരളം കൊവിഡ് പ്രതിരോധത്തിലെ സമീപനം മാറ്റിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

അതേസമയം, ഇളവുകള്‍ നല്‍കിയ പല രാജ്യങ്ങളും ഇപ്പോള്‍ വീണ്ടും കടുത്ത അടച്ചുപൂട്ടലിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. നിസാരമായി തള്ളിക്കളയേണ്ടതല്ല കേരളത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,67, 939 പേര്‍ക്കാണ്. 1,14,530 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ രോഗമുക്തി നിരക്ക് കുറവല്ല. ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നുള്ളൂ. ചിലര്‍ക്ക് പത്താം ദിവസവും മറ്റു ചിലര്‍ക്ക് പതിനഞ്ചാം ദിവസവും നെഗറ്റീവ് ആകും. നെഗറ്റീവ് ആകാന്‍ പലര്‍ക്കും വേണ്ടത് വ്യത്യസ്ത സമയമാണ്.

കേന്ദ്രസര്‍ക്കാരിന്റെ തന്നെ നിര്‍ദേശം അനുസരിച്ച്‌ രോഗി അഡ്മിറ്റായി നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി മറ്റു പലയിടത്തുമുണ്ട്. ഇവിടങ്ങളില്‍ കൂട്ടത്തോടെ ആളുകളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കേരളത്തില്‍ ഇത്തരത്തില്‍ ഡിസ്ചാര്‍ജ് ചെയ്യാറില്ലെന്നും മന്ത്രി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (6 hours ago)

Malayali Vartha Recommends