Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...

01 OCTOBER 2020 10:33 PM IST
മലയാളി വാര്‍ത്ത

കുപ്രസിദ്ധനായ ട്വിറ്റര്‍ കില്ലര്‍ തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനന്റെ ലീലാവിലാസങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജപ്പാനിലെ ഈ ട്വിറ്റര്‍ കില്ലര്‍ ഇതുവരെ കൊന്നുതളളിയത് ഒന്‍പതുപേരെ. സോഷ്യല്‍ മീഡിയയിലൂടെ ഇരകളെ വശീകരിച്ചശേഷം കൊലപ്പെടുത്തുകയാണ് പതിവ്. അങ്ങനെയാണ് ട്വിറ്റര്‍ കില്ലര്‍ എന്ന പേര് ലഭിച്ചത്. ഏകാന്തതയും കുടുംബപ്രശ്‌നങ്ങളും ഉളള സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ കൊലയാളി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കാം എന്നുപറഞ്ഞ് സ്ത്രീകളുമായി അടുക്കും. ഇയാളുടെ വാചക കസര്‍ത്തില്‍ ഒട്ടുമിക്കവരും വീഴും. അതോടെ അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുതുടങ്ങും. തന്റെ കേന്ദ്രത്തില്‍ എത്തിച്ച് ശാരീരികമായി ഉപയോഗിച്ചശേഷമായിരിക്കും കൊലനടത്തുക. കൊല്ലപ്പെട്ടവര്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ അവരെക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ എഴുതിക്കുന്നതും ഇയാളുടെ രീതിയാണ്.

ആത്മഹത്യചെയ്യുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചശേഷം കാണാതായ യുവതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് തകഹിരോ പിടിയിലായത്. യുവതിയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് തകഹിരോയുമായുളള ബന്ധം കണ്ടെത്തുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറിനുളളിലും മറ്റും ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങള്‍ വേര്‍പെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പിടിയിലാകുമ്‌ബോള്‍ ഒരു എസ്‌കോര്‍ട്ടിംഗ് ഏജന്‍സിയിലായിരുന്നു ഇയാള്‍ക്ക് ജോലി. കുറ്റം സമ്മതിച്ചെങ്കിലും തകഹിരോയെ വെറുതേ വിടണമെന്നാണ് അയാളുടെ അഭിഭാഷകന്റെ വാദം.സ്വന്തം ഇഷ്ടപ്രകാരമല്ല അയാള്‍ കുറ്റം ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുകമാത്രമായിരുന്നു ചെയ്തത് എന്നുമാണ് വക്കീല്‍ പറയുന്നത്.എന്നാല്‍ ഇയാള്‍ കൂടുതല്‍പ്പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (59 minutes ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (1 hour ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (1 hour ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (3 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (3 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (4 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (5 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (6 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (6 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (6 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (7 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (8 hours ago)

Malayali Vartha Recommends