ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...
കുപ്രസിദ്ധനായ ട്വിറ്റര്‍ കില്ലര്‍ തകഹിരോ ഷിരൈവി എന്ന ഇരുപത്തേഴുകാരനന്റെ ലീലാവിലാസങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജപ്പാനിലെ ഈ ട്വിറ്റര്‍ കില്ലര്‍ ഇതുവരെ കൊന്നുതളളിയത് ഒന്‍പതുപേരെ. സോഷ്യല്‍ മീഡിയയിലൂടെ ഇരകളെ വശീകരിച്ചശേഷം കൊലപ്പെടുത്തുകയാണ് പതിവ്. അങ്ങനെയാണ് ട്വിറ്റര്‍ കില്ലര്‍ എന്ന പേര് ലഭിച്ചത്. ഏകാന്തതയും കുടുംബപ്രശ്‌നങ്ങളും ഉളള സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യംവയ്ക്കുന്നത്. കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ കൊലയാളി തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കാം എന്നുപറഞ്ഞ് സ്ത്രീകളുമായി അടുക്കും. ഇയാളുടെ വാചക കസര്‍ത്തില്‍ ഒട്ടുമിക്കവരും വീഴും. അതോടെ അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുതുടങ്ങും. തന്റെ കേന്ദ്രത്തില്‍ എത്തിച്ച് ശാരീരികമായി ഉപയോഗിച്ചശേഷമായിരിക്കും കൊലനടത്തുക. കൊല്ലപ്പെട്ടവര്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ അവരെക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ എഴുതിക്കുന്നതും ഇയാളുടെ രീതിയാണ്.
ആത്മഹത്യചെയ്യുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചശേഷം കാണാതായ യുവതിയെക്കുറിച്ചുളള അന്വേഷണത്തിലാണ് തകഹിരോ പിടിയിലായത്. യുവതിയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് തകഹിരോയുമായുളള ബന്ധം കണ്ടെത്തുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രീസറിനുളളിലും മറ്റും ശരീരഭാഗങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്തിനാണ് ശരീരഭാഗങ്ങള്‍ വേര്‍പെടുത്തി സൂക്ഷിച്ചതെന്ന് വ്യക്തമല്ല. പിടിയിലാകുമ്‌ബോള്‍ ഒരു എസ്‌കോര്‍ട്ടിംഗ് ഏജന്‍സിയിലായിരുന്നു ഇയാള്‍ക്ക് ജോലി. കുറ്റം സമ്മതിച്ചെങ്കിലും തകഹിരോയെ വെറുതേ വിടണമെന്നാണ് അയാളുടെ അഭിഭാഷകന്റെ വാദം.സ്വന്തം ഇഷ്ടപ്രകാരമല്ല അയാള്‍ കുറ്റം ചെയ്തതെന്നും കൊല്ലപ്പെട്ടവരുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കുകമാത്രമായിരുന്നു ചെയ്തത് എന്നുമാണ് വക്കീല്‍ പറയുന്നത്.എന്നാല്‍ ഇയാള്‍ കൂടുതല്‍പ്പേരെ കൊന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha